20 വര്‍ഷമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു... മരണത്തില്‍ വേദനിച്ച അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു...തന്റെ വീട്ടിലെ വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തിയതായി മുകേഷ്

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ വേഷമിട്ടു. 1989-ൽ സിദ്ദിക്ക് ലാൽ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് മുകേഷിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. നെടുമുടി വേണു, ലിസ്സി, ജഗതിഷ് തുടങ്ങിയവരോടോത്ത് മുകേഷ് അഭിനയിച്ച മുത്താരംകുന്ന് പി ഓ എന്ന ചിത്രം വളരെ നല്ല പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1990-ൽ മുകേഷ് നായകനായി പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് ചിരിയുടെ ഒരു പുത്തൻ അനുഭവം പകർന്നു നൽകി. ഇതിന്റെ തുടർച്ചയായി ടൂ ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൌസ് ഇൻ എന്ന രണ്ടു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ വീട്ടിലെ വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തിയതായി പറയുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. നായ കഴിഞ്ഞ ദിവസം ചത്തു പോയെന്നും അത് ആരോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ തനിക്ക് സ്വസ്ഥത ഇല്ലാതെയായി എന്നാണ് മുകേഷ് കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത്. ഒരു നായയുടെ ഒരു വയസ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വര്‍ഷമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തില്‍ വേദനിച്ച തന്റെ അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു. ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് നിരവധിപേര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഫോണ്‍ കട്ടാക്കുകയായിരുന്നു എന്നാണ് മുകേഷ് പറഞ്ഞത്. തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മുകേഷിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha

























