മീര എത്ര നല്ല ആര്‍ട്ടിസ്റ്റ് ആണ്... ഞാന്‍ ഓര്‍ക്കുന്നുണ്ട്, മീര ജാസ്മിനെ ബാന്‍ ചെയ്യുന്നത് അവള്‍ ചോദിച്ച പ്രതിഫലത്തുകയുടെ പേരിലാണ്... വളരെ ചെറിയ തുകയാണ് ചോദിച്ചത്... പക്ഷെ കത്രീന കൈഫിന് കിട്ടിയത് ഇരട്ടി പ്രതിഫലമാണ്; തുറന്ന് പറഞ്ഞ് പത്മപ്രിയ

പൊന്നാനിക്കാരുടെ മലപ്പുറം തല്ലുമാല തിയേറ്ററില്‍ ഓളമായി മാറി 75കോടി കിലുക്കി നില്‍ക്കുന്ന സമയത്ത് ദാ വരുന്നു 'ഒരു തെക്കന്‍ തല്ല് കേസ്'. തിരുവനന്തപുരം ജില്ലയിലെ കടലോരദേശമായ അഞ്ചുതെങ്ങ് ആണ് പശ്ചാത്തലം. കാലഘട്ടം എണ്‍പതുകള്‍. അടിയ്ക്ക് അടി തന്നെ പ്രമേയം. ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ, നിമിഷാ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ ചിത്രമാണ് ഒരു തെക്കൻ തല്ലു കേസ്. ഈ ചിത്രം പത്മപ്രിയയുടെ രണ്ടാം വരവ് എന്ന് തന്നെ പറയാം. എന്തായാലും താരങ്ങളെല്ലാവരും ചേർന്ന് സിനിമ കളർ ആക്കിയിട്ടുണ്ട്. ഇപ്പോഴിതാ തുല്യ വേതനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് പത്മപ്രിയ. മാന്യമായതും ന്യായമായതുമായ പ്രതിഫലം ആണ് ഉദ്ദേശിക്കുന്നത്. അത് മനസിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുന്നില്ല. ഞാന്‍ സിനിമയില്‍ വന്ന സമയം 2005-2006 ആണ്.
വടക്കുംനാഥന്‍, കാഴ്ച, അമൃതം ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. മീര ജാസ്മിനുമുണ്ടായിരുന്നു ആ സമയത്ത്. മീര കൊമേഷ്യല്‍ ആയും ആര്‍ട്ടിസ്റ്റിക് ആയും നന്നായി ചെയ്യുന്നുണ്ടായിരുന്നു. മീര എത്ര നല്ല ആര്‍ട്ടിസ്റ്റ് ആണെന്ന് നമുക്കറിയാം. ഞാന്‍ ഓര്‍ക്കുന്നുണ്ട്, മീര ജാസ്മിനെ ബാന്‍ ചെയ്യുന്നത് അവള്‍ ചോദിച്ച പ്രതിഫലത്തുകയുടെ പേരിലാണ്. വളരെ ചെറിയ തുകയാണ് ചോദിച്ചത്. അതേസമയം തന്നെ അറിയാത്തൊരു കുട്ടി ബോംബെയില്‍ നിന്നും വന്നൊരു മലയാളം സിനിമ ചെയ്തു. അവള്‍ക്ക് കിട്ടിയത് ഇരട്ടി പ്രതിഫലമാണ്. അത് കത്രീന കൈഫാണ്. പക്ഷെ അന്ന് കത്രീനയുടെ ഒരു ഹിന്ദി സിനിമയും റിലീസ് ചെയ്തിട്ടില്ല. ഒരു പരസ്യം മാത്രമാണ് വന്നിരുന്നത്. മീരയുടെ ഇരട്ടിപ്രതിഫലമാണ് കത്രീനയ്ക്ക് നല്‍കിയത്. ഒപ്പം മറ്റ് സൗകര്യങ്ങളും. ഞാന്‍ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയുടെ എതിരാക്കി സംസാരിക്കുകയല്ല. പക്ഷെ, നിങ്ങള്‍ക്ക് നല്‍കണമെന്നുണ്ടെങ്കില്‍ നല്‍കും. നല്‍കണ്ട എന്ന് തീരുമാനിക്കുകയാണ്. ഞങ്ങള്‍ ചോദിക്കുമ്പോള്‍ ബാന്‍ ചെയ്യാന്‍ തീരുമാനിക്കുകയാണ്. അല്ലെങ്കില്‍ പുതിയ ആരെയെങ്കിലും കാസ്റ്റ് ചെയ്തിട്ട് കുറച്ച് പണം കൊടുക്കും. ഞങ്ങളുടെ കഴിവ് ഒരു വിലയുമില്ലെന്ന സമീപനമാണ്. പക്ഷെ അഭിനേത്രിമാരില്ലാതെ സിനിമ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? എന്ന് ചോദിക്കുകയാണ് പദ്മപ്രിയ.
https://www.facebook.com/Malayalivartha

























