ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഇവരുടെയൊക്കെ കൂടെ യാത്ര ചെയ്തത് കൊണ്ടാണ്'.. ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി... അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് ജയസൂര്യ

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 'സിബിഐ 5' എന്ന സിനിമയിലൂടെ അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയത് പോലെ തന്നെ കാണാനാണ് മലയാളികൾ ആഗ്രഹിക്കുന്നത്. 2012 ല്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ജഗതി ശ്രീകുമാര്‍. നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. ഹാസ്യതാരം, സ്വഭാവ നടൻ തുടങ്ങിയ രംഗങ്ങളിൽ മലയാളികളെ വിസ്മയിപ്പിച്ച താരം, ഒരു സംവിധായൻ കൂടെ ആയിരുന്നു എന്ന് എത്രപേർക്ക് അറിയാം? 1989 ൽ പുറത്തിറങ്ങിയ അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, 1998 ൽ പുറത്തിറങ്ങിയ കല്യാണ ഉണ്ണികൾ തുടങ്ങിയ രണ്ട് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ താൻ ഒരു തികഞ്ഞ പരാജയം ആയിരുന്നു എന്നാണ് അദ്ദേഹം തന്നെ പറഞ്ഞിരുന്നത്. ഇപ്പോഴിത ജഗതി തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറച്ച് പറയുകയാണ് ജയസൂര്യ.
ജയസൂര്യയുടെ വക്കുകള്‍ ഇങ്ങനെയായിരുന്നു.. ' അപകടത്തിന് മുമ്പ് വരെ മൂന്ന് നാല് സിനികളില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം മൂന്ന് നാല് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഇവരുടെയൊക്കെ കൂടെ യാത്ര ചെയ്തത് കൊണ്ടാണ്', ജയസൂര്യ പറഞ്ഞു.'അമ്പിളി ചേട്ടന്റെയൊക്കെ ഇന്റേണല്‍ പ്രോസസ് ഭയങ്കരമാണ്. ലോകത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. അത്രയധികം കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരു 100 പോലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതും നൂറും വ്യത്യമാണ് ഇതൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് പറ്റുന്നത് ലൊക്കേഷനിലെത്തി മീശ ഒട്ടിച്ച് കൊണ്ടാരിക്കുമ്പോഴായിരിക്കും ആ കഥാപാത്രം ഏതാണെന്ന് തിരിക്കുന്നത്. സ്‌പോര്‍ട്ടിലാണ് സംഭാഷണം പോലും കൊടുക്കുന്നത്. ഒരു പ്രോംപിറ്റിങ്ങുമില്ലാതെയാണ് അവതരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണക്ക് പരിശോധിച്ചാല്‍ എത്ര സിനിമകള്‍. .സിനിമാ സംഭാഷണങ്ങളായിരിക്കും അദ്ദേഹം ജീവിതത്തില്‍ ഏറ്റവുമധികം പറഞ്ഞിട്ടുണ്ടാവുകയെന്നും ജയസൂര്യ പറഞ്ഞു.
https://www.facebook.com/Malayalivartha

























