സമ വിളിച്ചിട്ട് രണ്ട് മിനിറ്റ് കരയുകയായിരുന്നു... ആ റിയാക്ഷനാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നെല്ലാം ഞാൻ പ്രതീക്ഷിച്ചത്...''ഞാൻ ഇന്നലെ ഇട്ട ടീ ഷർട്ടിലാണ് ഇന്നും പ്രമോഷന് വേണ്ടി നടക്കുന്നത്... കുളിച്ചിട്ടില്ല! തുറന്ന് പറഞ്ഞ് ആസിഫ് അലി!

നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കൊത്ത്. കഴിഞ്ഞദിവസം റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊത്തിലെ നായകന്മാരിൽ ഒരാളാണ് ആസിഫ് അലി. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത പ്രസ് മീറ്റിൽ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച ആസിഫ് അലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'വളരെ നല്ലൊരു കൂട്ടുകാരനാണ് റോഷൻ.''അത് റോഷന്റെ കൂടെ കുറച്ച് സമയം ചിലവഴിച്ച് കഴിയുമ്പോൾ നമുക്ക് മനസിലാകും. റോഷൻ ഒരു ജെന്റിൽമാനാണ്. ചെറുപ്പം മുതൽ ഒരുമിച്ച് വളർന്ന രണ്ട് സുഹൃത്തുക്കളായിട്ടാണ് ഞാനും റോഷനും അഭിനയിച്ചിരിക്കുന്നത്.''സിനിമയൽ കാണുന്നത് പോലെ തന്നെ ചെറുപ്പം മുതൽ ഒപ്പമുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ അവരോട് പെരുമാറുന്ന രീതി വെച്ചാണ് സിനിമയിൽ റോഷന്റെ കഥപാത്രത്തോട് ഇടപെട്ടിരിക്കുന്നത്. അതുകൊണ്ട് വലിയൊരു ടാസ്ക്കായിരുന്നില്ല ആ കെമിസ്ട്രി വർക്കൗട്ട് ചെയ്ത് എടുക്കാൻ. സിബി സാർ പറഞ്ഞപ്പോലെ തന്നെ കൊത്തിന്റെ റിലീസിന് ശേഷം നിരവധി കോളുകൾ എനിക്കും വന്നിരുന്നു.''വളരെ നാളുകൾക്ക് ശേഷാണ് സിനിമ കണ്ട് എക്സൈറ്റഡായി ഇത്തരത്തിൽ എനിക്ക് കോളുകൾ വരുന്നത്. വിളിച്ചവരിൽ ഒരാൾ വളരെ രസകരമായ ഒരു കാര്യം ചോദിച്ചു. നീയും റോഷനും പ്രേമത്തിലായിരുന്നോ എന്നാണ്. കാരണം നായിക നിഖിലയുമായി ഉള്ളതിനേക്കാൾ കെമിസ്ട്രി റോഷനുമായി എനിക്ക് ഉണ്ടായിരുന്നുവെന്നതാണ്.' 'ക്ലൈമാക്സിലെ റോഷനൊപ്പമുള്ള സീൻ കണ്ട് തിയേറ്ററിൽ ഇരുന്ന് ഞാൻ കരയുകയായിരുന്നു. വീട്ടിലുള്ളവരെല്ലാം സിനിമ കണ്ടു. സിനിമ കണ്ട് വളരെ ജെനുവിനായി അഭിപ്രായം പറയുന്നവരാണ് വീട്ടിലുള്ളവർ. സമ വിളിച്ചിട്ട് രണ്ട് മിനിറ്റ് കരയുകയായിരുന്നു. ആ റിയാക്ഷനാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നെല്ലാം ഞാൻ പ്രതീക്ഷിച്ചത്.''ഞാൻ ഇന്നലെ ഇട്ട ടീ ഷർട്ടിലാണ് ഇന്നും പ്രമോഷന് വേണ്ടി നടക്കുന്നത്. കുളിച്ചിട്ടില്ല. ഈ സിനിമ നല്ലതാണെന്ന് അറിഞ്ഞത് മുതൽ സിനിമയെ കുറിച്ച് അറിയാത്തവരിലേക്കും കാര്യങ്ങൾ എത്തിച്ച് എല്ലാവരേയും തിയേറ്ററിൽ എത്തിക്കണമെന്ന് എനിക്ക് തോന്നി.''ഞാൻ മുമ്പ് ചെയ്ത മോശം സിനിമകളുടെ ആഫ്ടർ എഫക്ട് കാരണം ആരു ഈ സിനിമയ്ക്ക് പോകേണ്ടെന്ന് ചിലപ്പോൾ തീരുമാനിച്ചിട്ടുണ്ടാകും. അതൊക്കെ മാറ്റി എല്ലാവരേയും തിയേറ്ററിൽ എത്തിച്ച് ഈ സിനിമ കാണിക്കണമെന്ന് എനിക്ക് തോന്നി എന്നും ആസിഫ് അലി പറഞ്ഞു.
https://www.facebook.com/Malayalivartha

























