മലയാള സിനിമ തഴയുന്നുണ്ടോ... അനുപമ പരമേശ്വരന്റെ മറുപടി ഇങ്ങനെ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട്, 'ജെയിംസ് ആന്‍ഡ് ആലീസ്', 'ജോമോന്റെ സുവിശേഷങ്ങള്‍', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്' എന്നീ മലയാള ചിത്രങ്ങളിലും അനുപമ അഭിനയിച്ചു. എന്നാല്‍, മലയാളത്തിനേക്കാള്‍ അനുപമയെ സ്വീകരിച്ചത് അന്യഭാഷ ചിത്രങ്ങളാണ്. അനുപമ നായികയായെത്തിയ 'കാര്‍ത്തികേയ 2' എന്ന തെലുങ്ക് ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സിനിമ ഇപ്പോള്‍ കേരളത്തില്‍ റിലീസിന് ഒരുങ്ങുകയാണ്.
സെപ്റ്റംബര്‍ 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ അനുപമ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. 'പ്രേമ'ത്തിലെ മേരി ഇല്ലായിരുന്നുവെങ്കില്‍ തനിക്കൊരു സിനിമാ ജീവിതമേ ഉണ്ടാകില്ലായിരുന്നില്ല എന്നാണ് നടി പറയുന്നത്. ആരും തഴയുന്നത് കൊണ്ടല്ല മലയാളത്തില്‍ സജീവമാകാത്തതെന്നും കഴിവുള്ളവരെ മലയാള സിനിമ എന്നും സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
'പ്രേമ'ത്തിലാണ് എല്ലാത്തിന്റെയും തുടക്കം. ഞാന്‍ തിരക്കഥ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ തിരക്കഥകള്‍ എന്നെയാണ് തിഞ്ഞെടുത്തതെന്ന് പറയാം. 'അ ആ'യാണ് തെലുങ്കിലെ ആദ്യ സിനിമ. അതെന്റെ ചോയ്സ് ആയിരുന്നില്ല. ആ സിനിമയില്‍ ഞാന്‍ കുറച്ച് നേരം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ എന്തുകൊണ്ടോ ആ കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
അത് കഴിഞ്ഞതിനുശേഷമാണ് തെലുങ്കില്‍ നിന്നും ഓഫറുകള്‍ വരാന്‍ തുടങ്ങിയത്. മലയാളത്തില്‍ വരാതിരിക്കുന്നത് സമയം ഇല്ലാത്തതുകൊണ്ടല്ല. തിരക്കഥകള്‍ എന്നെ തിരഞ്ഞെടുക്കേണ്ടേ. നല്ല തിരക്കഥകള്‍ വരണമല്ലോ. ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് ചില പ്രോജക്ടുകള്‍ വന്നെങ്കിലും അതൊക്കെ നിന്നുപോയി.
https://www.facebook.com/Malayalivartha

























