കോടതികൾ ഇരയുടെ പ്രയാസങ്ങൾ മനസിലാക്കുകയെന്നതാണ് പ്രധാനം.. വിചാരണ കോടതിക്കെതിരെ അതിജീവിത മാത്രമല്ല പ്രോസിക്യൂഷനും പല കാര്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.. ഹൈക്കോടതി വിധി പ്രയാസമേറിയ ഒന്നാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.. മേൽ കോടതിയെ നിയമപരമായി സമീപിക്കേണ്ടതുണ്ടെങ്കിൽ തീർച്ചയായും പോകുമെന്ന് അഭിഭാഷകയായ ടിബി മിനി

ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിയിൽ അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നു നടി. ഇത് വളരെ അപ്രതീക്ഷിതമായിരുന്നു വിധി. ഇപ്പോഴിതാ അതിജീവിതയെ സംബന്ധിച്ച് ഇതൊരു തിരിച്ചടി തന്നെയാണെന്നായിരുന്നു അഭിഭാഷകയായ ടിബി മിനി പ്രതികരിച്ചത്. കോടതികൾ ഇരയുടെ പ്രയാസങ്ങൾ മനസിലാക്കുകയെന്നതാണ് പ്രധാനം. വിചാരണ കോടതിക്കെതിരെ അതിജീവിത മാത്രമല്ല പ്രോസിക്യൂഷനും പല കാര്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി പ്രയാസമേറിയ ഒന്നാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മേൽ കോടതിയെ നിയമപരമായി സമീപിക്കേണ്ടതുണ്ടെങ്കിൽ തീർച്ചയായും പോകുമെന്നും മിനി പറഞ്ഞു. പ്രതീക്ഷിച്ച വിധിയല്ലെന്നെന്നായിരുന്നു റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ജോർജ് എം ജോസഫ് പ്രതികരിച്ചത്. 'വിചാരണ കോടതിക്കെതിരായ ആരോപണം വെറും പത്രങ്ങളിൽ വരുന്ന വാർത്തയല്ല. അതിജീവിതയ്ക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് അവർ ജഡ്ജിക്കെതിരെ ഉന്നയിച്ചത്.
അവരുടെ താത്പര്യം അനുസരിച്ചാണ് വനിതാ ജഡ്ജി കേസിൽ വന്നത്. എന്നാൽ അതിജീവിത തന്നെ വനിത ജഡ്ജിക്കെതിരെ ആരോപണം ഉയർത്തുമ്പോൾ അവർ മാറി നിൽക്കാൻ തയ്യാറാകുകയാണ് വേണ്ടത്'. 'ഇവിടെ എന്തുകൊണ്ടാണ് അവർ അതിന് തയ്യാറാകാത്തത്. താൻ തന്നെ കേസ് വിധി പറയും എന്ന വാശി വിചാരണ കോടതി എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതിജീവിതയുടെ പ്രയാസമാണല്ലോ ഈ കേസ്. അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് കേസിൽ നീതി ലഭിക്കുന്നില്ലെന്ന് തോന്നലുണ്ടായാൽ അവരുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ച് കൊടുക്കേണ്ടതാണ്. 'ഇവിടെ എന്തുകൊണ്ടാണ് അവർ അതിന് തയ്യാറാകാത്തത്. താൻ തന്നെ കേസ് വിധി പറയും എന്ന വാശി വിചാരണ കോടതി എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതിജീവിതയുടെ പ്രയാസമാണല്ലോ ഈ കേസ്. അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് കേസിൽ നീതി ലഭിക്കുന്നില്ലെന്ന് തോന്നലുണ്ടായാൽ അവരുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ച് കൊടുക്കേണ്ടതാണെന്നും ജോർജ് എം ജോസഫ് പറഞ്ഞു.
അതേസമയം ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. ജഡ്‍ജിനെതിരായ ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാത്തതാണെനന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പ്രതിയും ജഡ്‍ജിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും കോടതി തള്ളി. 2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്ന് വിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചിലായിരുന്നു.
https://www.facebook.com/Malayalivartha