ഞാൻ മസ്‌കാരയൊക്കെ ഇട്ട് താടിയൊക്കെ കറുപ്പിക്കാന്‍ തുടങ്ങി... ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും; ഞാൻ വയസനായിക്കൊണ്ടിരിക്കുമ്പോള്‍ വാപ്പയുടെ കാര്യം അങ്ങനെയല്ല; ആള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല... തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

2012 ല്‍ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തുന്നത്. ഒരു താര പുത്രനായിട്ടു പോലും മമ്മൂട്ടി എന്ന പേര് എവിടെയും ഉപയോഗിക്കാതെ ചലച്ചിത്ര ലോകത്തു തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞു. മലയാളത്തിനു പുമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമയിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു. സീതാരാമം എന്ന ചിത്രത്തിന്റെ വിജയവും, ദുല്‍ഖറിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘ചുപ്’ ന്റെ ഗംഭീര പ്രതികരണങ്ങളും സിനിമാസ്വാദകര്‍ക്കു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ദുല്‍ഖര്‍ എന്ന നടന്റെ ഇനിയും മികച്ച പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാലിപ്പോഴിതാ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പയ്ക്ക് ഒപ്പമുള്ള ഒരു സിനിമ വിദൂരമായ സ്വപ്‌നമല്ല. താന്‍ മസ്‌കാരയൊക്കെ ഇട്ട് താടിയൊക്കെ കറുപ്പിക്കാന്‍ തുടങ്ങിയെന്നും ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്.
താന്‍ വയസനായിക്കൊണ്ടിരിക്കുമ്പോള്‍ വാപ്പയുടെ കാര്യം അങ്ങനെയല്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. ആള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. വാപ്പയുടെ ഫാന്‍ എന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അത് നടക്കണമെങ്കില്‍ അദ്ദേഹം കൂടി വിചാരിക്കണമെന്നും പറഞ്ഞ ദുല്‍ഖര്‍ അന്തിമ തീരുമാനം വാപ്പയുടേതായിരിക്കുമെന്നും വ്യക്തമാക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിലും തെന്നിന്ത്യയിലാകെയും നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന പേരില്‍ സിനിമയില്‍ എത്തിയെങ്കിലും ഇന്ന് അദ്ദേഹം തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ ബോളിവുഡില്‍ ഉള്‍പ്പെടെ ദുല്‍ഖര്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ദുല്‍ഖറിന് ഒരിക്കലും മമ്മൂട്ടി പരസ്യമായി പിന്തുണ നല്‍കിയതായി കണ്ടിട്ടില്ല. അടുത്ത കാലത്താണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പോലും മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ഇതിനിടെ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ ബിലാലില്‍ ദുല്‍ഖര്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























