കുടിയിലെത്തിയ സുരേഷ് ഗോപിയെ കാണി മൂപ്പൻമാരുടെ നേതൃത്വത്തിൽ പരമ്പരാഗതമായ തലപ്പാവണിയിച്ച് സ്വീകരണം... കുടിയുടെ ആചാര പ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കി; യോഗത്തില്‍ വച്ച് മൂപ്പന്മാരെ ഷാളണിയിച്ച് ആദരിച്ച് സുരേഷ് ഗോപി... ഇഡ്ഡലിപ്പാറക്കുടിയിലെ ശോചനീയ അവസ്ഥ ബോധ്യപ്പെട്ടതായും പരിഹാരത്തിനുതകുന്ന സത്വര നടപടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേഷ്‌ഗോപി

വേറിട്ട രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് 'മേ ഹും മൂസ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ച വിവരമാണ് പുറത്തുവരുന്നത്. കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ഗോപിയുമാണ് പോസ്റ്ററിൽ ഉള്ളത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. അതിനിടയിൽ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ സന്ദർശനം നടത്തിയിരിക്കുകയാണ് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. മൂന്നാറിൽ നിന്നും പെട്ടിമുടി വഴി അതിദുർഘടമായ കാനനപാതയിലൂടെ, ജീപ്പ് മാർഗ്ഗം നാല് മണിക്കൂറോളം യാത്ര ചെയ്ത് കുടിയിലെത്തിയ സുരേഷ് ഗോപിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും സുരേഷ് ഗോപി 12 ലക്ഷം രൂപയോളം ചിലവഴിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മൂന്ന് കി.മീ. അകലത്തില്‍ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു. ഈ വെള്ളം ശേഖരിക്കുന്നതിനായി താല്‍ക്കാലിക ടാങ്ക് സജ്ജമാക്കാനായി പ്ലാസ്റ്റിക് പടുതയടക്കമുള്ള സാമഗ്രഹികളുമായാണ് അദ്ദേഹം എത്തിയത്. ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിച്ച് നല്‍കുമെന്ന് കുടിയില്‍ ചേര്‍ന്ന യോഗത്തില്‍ സുരേഷ് ഗോപി അറിയിച്ചു. ഇതിന് വേണ്ട സാഹചര്യങ്ങളൊരുക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കുടിയിലെത്തിയ സുരേഷ് ഗോപിയെ കാണി മൂപ്പൻമാരുടെ നേതൃത്വത്തിൽ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് സ്വീകരിച്ചത്. കുടിയുടെ ആചാര പ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. യോഗത്തില്‍ വച്ച് മൂപ്പന്മാരെ ഷാളണിയിച്ച് സുരേഷ് ഗോപി ആദരിച്ചു. ഇഡ്ഡലിപ്പാറക്കുടിയിലെ ശോചനീയ അവസ്ഥ ബോധ്യപ്പെട്ടതായും പരിഹാരത്തിനുതകുന്ന സത്വര നടപടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കുടിയിലെ ആളുകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. ഇടമലക്കുടിയിലേക്കുള്ള യാത്രക്കിടെ പെട്ടിമുടിയിലെത്തിയ സുരേഷ് ഗോപി ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച സ്ഥലത്ത് പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് യാത്ര ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























