നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ കാണാൻ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല... ജയിലിൽ നിന്നും ഇറങ്ങിയ ശേഷം രണ്ട് തവണ കണ്ടിരുന്നു... വളരെ കൂളായി പഴയ കാര്യങ്ങൾ എല്ലാം സംസാരിച്ചാണ് മടങ്ങിയത്... പുള്ളി കേസിൽ നിന്നും ഊരിപോരാൻ പറ്റുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് നിൽക്കുന്നത്.... പ്രൊഡക്ഷൻ കൺട്രോളറുടെ നിർണായക വെളിപ്പെടുത്തൽ

നിർണായക നീക്കവുമായാണ് കഴിഞ്ഞ ദിവസം അതിജീവിത രംഗത്തെത്തിയത്. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ വിചാരണ കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ സ്പെഷ്യൽ കോടതിയിൽ ഇരുന്ന കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയേയും അതിജീവിത ചോദ്യം ചെയ്തിരുന്നു. കേസ് ഇനി പുരുഷ ജഡ്ജ് കേട്ടാലും തനിക്ക് പ്രശ്നമില്ലെന്നും ഹൈക്കോടതിയിൽ അതിജീവിത നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വലിയ പിന്തുണയാണ് ഒരു വിഭാഗം സിനിമാ പ്രവർത്തകർ നൽകിയത്. തങ്ങൾക്ക് അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നായിരുന്നു പലരും പ്രതികരിച്ചത്. അടുത്തിടെ മുതിർന്ന നടനായ മധു, ശങ്കർ തുടങ്ങിയ താരങ്ങളെല്ലാം ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളറായ കെ രാധാകൃഷ്ണനും വിഷയത്തിൽ പ്രതികരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയല്ലേ പറയേണ്ടത്. എത്ര വർഷമായി കേസ് നടക്കുന്നു. ഇതിനകത്ത് എന്താണ് സംഭവിച്ചതെന്ന് , എന്താണ് നടക്കുന്നതെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല. എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. എനിക്ക് ദിലീപുമായുള്ള അടുപ്പം വെച്ച് ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിഷ്ണുലോകം വെച്ചുള്ള അടുപ്പമാണ് ദിലീപുമായിട്ട്'. 'നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ കാണാൻ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം രണ്ട് തവണ കണ്ടിരുന്നു. വളരെ കൂളായി പഴയ കാര്യങ്ങൾ എല്ലാം സംസാരിച്ചാണ് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ല. അതൊന്നും സംസാരിക്കുന്നത് ശരിയല്ലല്ലോ'. 'പുള്ളി കേസിൽ നിന്നും ഊരിപോരാൻ പറ്റുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് നിൽക്കുന്നത്. നമ്മുക്ക് ഒരാളെ കുറിച്ച് അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പറയുന്നത്. അത് ശരിയല്ലല്ലോ. നമ്മുക്ക് ഒരാളോട് പരിചയം വെച്ച് അവർ അങ്ങനെ ആകില്ലല്ലോ എന്നല്ലേ നമ്മൾ ചിന്തിക്കുകയെന്നും രാധാകൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























