അന്ന് പഴയത് ഓർക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്... മമ്മൂട്ടിക്ക് അത് ഇഷ്ടപ്പെടുകയും അദ്ദേഹം അത് കഴിക്കുകയും ചെയ്തു.. പക്ഷേ അതിന്റെ കണക്ഷൻ എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല! പിന്നാലെ എന്റെ അനിയനെ വിളിച്ച് തന്നോട് ചോദിക്കാൻ പേടിയാണെന്നും, എന്താണ് ആ കണഷൻ എന്നും ചോദിച്ചു... അത് തനിക്ക് വിഷമമായെന്നും ഇനി മമ്മൂട്ടിയോട് മിണ്ടില്ലെന്നും അന്ന് താൻ തീരുമാനിച്ചിരുന്നെന്നും സുരേഷ് ഗോപി; മമ്മൂട്ടിക്കൊപ്പമുള്ള പഴയ ഒരു ഓർമ്മ പങ്കുവെച്ച് സുരേഷ് ഗോപി

പാപ്പനിലൂടെ വലിയ തിരിച്ച് വരവ് നടത്തി സുരേഷ് ഗോപി മലയാള സിനിമയിൽ സജീവമാകുകയാണ്. ഒരു കാലത്ത് ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ തന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ വീണ്ടും തുടരെ തുടരെ സിനിമകൾ ചെയ്ത് പുറത്തിറക്കുന്ന സന്തോഷമാണ് പ്രേക്ഷകർക്കും ആരാധകർക്കും. വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷമാണ് സുരേഷ് ഗോപി പഴയതുപോലെ സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിൽ എത്തിയതും. വിവിധ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന സിനിമകൾ പ്രഖ്യാപിച്ചതും. അക്കൂട്ടത്തിൽ ഒന്നായിരുന്നു അടുത്തിടെ റിലീസ് ചെയ്ത് ഹിറ്റായ പാപ്പൻ. സുരേഷ് ഗോപിയെ സോളോ ഹീറോയാക്കി 22 വർഷത്ത ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ. വാഴുന്നോരാണ് ഇതിനുമുമ്പ് സുരേഷ് ഗോപി സോളോ ഹീറോയായി വന്ന ജോഷി ചിത്രം. ജൂലൈ 29ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ക്രൈം ത്രില്ലറായി ഒരുക്കിയ പാപ്പനിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരന്നത്. എന്നാലിപ്പോൾ മേ ഹൂം മൂസ എന്ന തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ തിരക്കിലാണ് താരം.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള പഴയ ഒരു ഓർമ്മ പങ്കുവെച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യ രാധിക പ്രഗ്നൻ്റ് ആയിരുന്ന സമയത്ത് താൻ ഷൂട്ടിങ്ങിനായി അടയാറിൽ ചെല്ലുമ്പോൾ സുലുവിത്താ രസമിലായി വാങ്ങി വെളുപ്പിനെ മൂന്ന് മണിക്ക് തനിക്ക് മമ്മൂട്ടി തന്നു വിടുവായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് താൻ എം. പി ആയിരുന്ന സമയത്ത് ഡൽഹിയിൽ പോയപ്പോൾ ഒരിക്കൽ രസമിലായി കണ്ടു. അന്ന് തിരിച്ച് വന്നപ്പോൾ രണ്ട് ജാർ രസമിലായി വാങ്ങികൊണ്ടു വന്ന് മമ്മൂട്ടിയുടെ വീട്ടിലേയ്ക്ക് മകൻ ഗോകുലിന്റെ കെെയ്യിൽ കൊടുത്തു വിടുകയും ചെയ്തിരുന്നു. ഇതിനൊരു കണക്ട് ഉണ്ട് എന്ന് പറഞ്ഞാണ് അന്ന് താൻ അത് കൊടുത്തു വിട്ടത്. അദ്ദേഹം പഴയത് ഓർക്കും എന്നാണ് താൻ വിചാരിച്ചിരുന്നത്. മമ്മൂട്ടിക്ക് അത് ഇഷ്ടപ്പെടുകയും അദ്ദേഹം അത് കഴിക്കുകയും ചെയ്തു. പക്ഷേ അതിന്റെ കണക്ഷൻ എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല പിന്നീട് അദ്ദേഹം തന്റെ അനിയനെ വിളിച്ച് തന്നോട് ചോദിക്കാൻ പേടിയാണെന്നും, എന്താണ് ആ കണഷൻ എന്നും ചോദിച്ചു. അത് തനിക്ക് വിഷമമായെന്നും ഇനി മിണ്ടില്ലെന്നും അന്ന് താൻ തീരുമാനിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha

























