ത്രീഡി പതിപ്പ് ആദ്യം കണ്ടപ്പോൾ ഞാൻ ത്രില്ലടിച്ചു.. ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വദിച്ചു.. ആ ദൃശ്യങ്ങളും മൃഗങ്ങളുമെല്ലാം നമ്മുടെ നേരെ വരുന്നത് പോലെ തോന്നും... ഇന്ത്യയിൽ ആദ്യമായാണ് ഇതുപോലൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്... വിവാദങ്ങൾക്കിടയിൽ ഹൈദരാബാദിൽ വെച്ച് നടന്ന ത്രീഡി ടീസർ ലോഞ്ച് വേളയിൽ സിനിമയെ കുറിച്ച് പ്രഭാസ് പറഞ്ഞത് കേട്ടോ?

പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ടീസര്‍ റിലീസ് മുതല്‍ തന്നെ വിവാദങ്ങളില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചില സംഘടനകള്‍. വിവാദ രംഗങ്ങള്‍ നീക്കിയ ശേഷം ഏഴുദിവസത്തിനുള്ളില്‍ പൊതുവായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ നല്‍കിയിരിക്കുന്ന നോട്ടീസ്. ഹിന്ദു ദൈവങ്ങളെ ചിത്രത്തില്‍ അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം. കൂടാതെ ആദിപുരുഷ്' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസും രംഗത്തെത്തി. ശ്രീരാമനെയും ഹനുമാനെയും രാവണനെയും യാഥാര്‍ഥ്യത്തോട് നിരക്കാത്ത തരത്തിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ചിത്രത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഹൈദരാബാദിൽ വെച്ച് നടന്ന ത്രീഡി ടീസർ ലോഞ്ച് വേളയിൽ സിനിമയെ കുറിച്ച് പ്രത്യാശയോടെയാണ് പ്രഭാസ് സംസാരിച്ചത്. ‘ത്രീഡി പതിപ്പ് ആദ്യം കണ്ടപ്പോൾ ഞാൻ ത്രില്ലടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വദിച്ചു. ആ ദൃശ്യങ്ങളും മൃഗങ്ങളുമെല്ലാം നമ്മുടെ നേരെ വരുന്നത് പോലെ തോന്നും. ഇന്ത്യയിൽ ആദ്യമായാണ് ഇതുപോലൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇത് ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്, പ്രത്യേകിച്ച് ത്രീഡിക്കായെന്നും പ്രഭാസ് പറഞ്ഞു. ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണ് എന്നാണ് പ്രധാന വിമര്‍ശനം. കുട്ടികൾക്കായാണോ സിനിമ ഒരുക്കിയത് എന്നും കൊച്ചു ടിവിയിൽ റിലീസ് ചെയ്താൽ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസമാണ് ടീസർ നേരിടുന്നത്. ശ്രീരാമന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് അയോധ്യയില്‍ സരയൂ തീരത്ത് ഗംഭീര പരിപാടിയായാണ് അണിയറ പ്രവർത്തകർ നടത്തിയത്. രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ 2023ലെ വമ്പൻ റിലീസുകളിൽ ഒന്നാണ്.
https://www.facebook.com/Malayalivartha


























