സുരേഷ്‌ഗോപിയുടെ മകൾ നഷ്ടപെട്ട വേദനയിൽ നിന്നും കരകയറാൻ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി നിർമ്മിച്ച ചിത്രമായ പൊന്നാരംതോട്ടത്തെ രാജാവ് എന്ന സിനിമ അന്ന് വൻ പരാജയമായി! സിനിമ ഓടാത്ത അവസ്ഥയിലെത്തിയതോടെ സാമ്പത്തിക നഷ്ടമുണ്ടാകുകയും അടുത്ത സിനിമയും പരാജയമായതോടെ കമ്പനി പൂട്ടേണ്ടിവരുകയും ചെയ്തു; അന്ന് സംഭവിച്ചതിനെക്കുറിച്ച് നിർമാതാവിന്റെ വെളിപ്പെടുത്തൽ..

സിനിമ ജീവിതത്തിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. രണ്ടാം വരവിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൂരിഭാഗവും മികച്ച വിജയങ്ങളായി. സൂപ്പർ താര പദവി അദ്ദേഹത്തിന് ഇപ്പോഴും അന്യം നിന്നിട്ടില്ല എന്നുള്ളതിന് തെളിവാണിത്. അദ്ദേഹം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. എസ് ജി 255 എന്ന് നിലവിൽ ടൈറ്റിൽ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വരും. ഇപ്പോഴിതാ സുരേഷ്‌ഗോപിയുടെ മകൾ നഷ്ടപെട്ട വേദനയിൽ നിന്നും കരകയറാൻ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി നിർമ്മിച്ച ചിത്രമായ പൊന്നാരംതോട്ടത്തെ രാജാവ് എന്ന സിനിമ പരാജയമായി മാറിയ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് നിർമ്മാതാവായ സേവി മനോ മാത്യു. കൾ മരിച്ച് സുരേഷ്ഗോപി വിഷമിച്ചിരിക്കുന്ന സമയമായിരുന്നു അത്. അന്ന് അദ്ദേഹം വിഷമാവസ്ഥയിലായിരുന്നു. കുറച്ച് ആളുകളുടെ ഇടയിൽ വരുമ്പോൾ തന്നെ സങ്കടമൊക്കെ മാറുമല്ലോ എന്ന് പറഞ്ഞാണ് സുരേഷ് ഗോപിക്ക് ആ വേഷം കൊടുക്കുന്നത്. ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ് പറഞ്ഞത്. പിന്നീട് സിനിമ ചെയ്യുകയായിരുന്നെന്നും സേവി മനോ മാത്യു പറയുന്നു. താനും രഞ്ജിത്തും കൂടി അന്ന് രജപുത്ര റിലീസ് എന്ന ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങിയിരുന്നു. അതിലെ ആദ്യ സിനിമയായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്. പക്ഷേ സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ബാബറി മസ്ജിദ് പൊളിച്ചു. ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹർത്താലുമൊക്കെ വന്നു. അതോടെ സിനിമ ഓടാത്ത അവസ്ഥയിലെത്തുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. അടുത്ത സിനിമയും പരാജയമായതോടെ അതോടെ കമ്പനി പൂട്ടേണ്ടി വന്നെന്നും സേവി മനോ മാത്യു പറഞ്ഞു.
https://www.facebook.com/Malayalivartha


























