മലയാളത്തിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്നതിനിടെയാണ് പാർവതി ജയറാമിനെ വിവാഹം കഴിക്കുന്നത്.. പിന്നാലെ ഇരുവരും വിവാഹമോചനത്തിലേക്ക് എന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചിരുന്നു! 'കടലിൽ ചാടി, പാർവതി വിഷം കുടിച്ചു എന്നിങ്ങനെയുള്ള വാർത്തകളൊക്കെ ഞങ്ങളും കേട്ടിട്ടുണ്ട്.. ചിലരുടെ പ്രതികരണങ്ങൾ കാണുമ്പോൾ ജയറാമും പാർവതിയും പിരിഞ്ഞുകാണണമെന്ന് ആഗ്രഹിക്കുന്നതായി തോന്നുന്നു... അന്ന് സംഭവിച്ചതിനെക്കുറിച്ച് ജയറാം

മലയാളികൾ നെഞ്ചിലേറ്റിയ താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ ഒരുമിച്ച ശേഷം ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. ഇവരുടെ അഞ്ച് വർഷം നീണ്ടു നിന്ന് പ്രണയവും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് നടത്തിയ രഹസ്യ നിശ്ചയവും എല്ലാം ആരാധകർ മുൻപ് കേട്ടിട്ടുള്ളതാവും. മലയാള സിനിമയിലെ സംഭവബഹുലമായ ഒരു വിവാഹമായിരുന്നു അത്. 1992 ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. മലയാളത്തിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്നതിനിടെ ആണ് പാർവതി ജയറാമിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് നടി സിനിമയോട് വിടപറയുകയായിരുന്നു. എന്നാൽ ഇന്നും നിരവധി ആരാധകരാണ് പർവതിക്കുള്ളത്. ഇവരുടെ മക്കളായ കാളിദാസ് ജയറാമും മാളവികയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സിനിമയിൽ സജീവമായ കാളിദാസ് അച്ഛനെ പോലെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ്. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തൂവാനത്തുമ്പികൾ, അധിപൻ, കിരീടം തുടങ്ങിയ ഹിറ്റ് സിനിമകളിലാണ് പാർവ്വതിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതിനിടയിലാണ് ഇവർക്കിടയിൽ പ്രണയം പൂക്കുന്നതും ഒന്നാകുന്നതും.
എന്നാൽ ഇതിനു പിന്നാലെ ഇരുവരും വിവാഹമോചനത്തിലേക്ക് എന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചിരുന്നു. ഒരിക്കൽഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ അത്തരം വാർത്തകളെ കുറിച്ചും അതിനെ താൻ എങ്ങനെയാണ് കാണുന്നതെന്നും ജയറാം തുറന്നു പറഞ്ഞിരുന്നു. ചിലരുടെ പ്രതികരണങ്ങൾ കാണുമ്പോൾ ജയറാമും പാർവതിയും പിരിഞ്ഞുകാണണമെന്ന് ആഗ്രഹിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ ചെവിയിലും അങ്ങനെയൊക്കെ എത്തിയിട്ടുണ്ടാകുമല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജയറാം. 'കടലിൽ ചാടി, പാർവതി വിഷം കുടിച്ചു എന്നിങ്ങനെയുള്ള വാർത്തകളൊക്കെ ഞങ്ങളും കേട്ടിട്ടുണ്ട്. അതൊക്കെ ശീലമായത് കൊണ്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. ചിലർക്ക് അത് പറയുമ്പോഴുണ്ടാകുന്ന എന്ജോയ്മെന്റ്റ് ചിലർ കണ്ടെത്തുന്നുണ്ടെങ്കിൽ അത് അയാളുടെ സന്തോഷത്തിന് വിട്ടു കൊടുക്കുകയല്ലേ നല്ലതെന്നും ജയറാം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























