നടൻ കോട്ടയം നസീറിനായി പ്രാർത്ഥനയോടെ ആരാധകർ... താരത്തിന്റെ ആശുപത്രിയിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്...

മലയാള ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കോട്ടയം നസീറിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയായിരുന്നു. കോട്ടയം നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ കോട്ടയം നസീറിനെ ഐ സി യുവിലാക്കിയിരിക്കുകയാണ്. എന്നാല്‍ കോട്ടയം നസീറിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം
വിദ്യാഭ്യാസത്തിനു ശേഷം മിമിക്രി രംഗത്തേയ്ക്ക് തിരിഞ്ഞ കോട്ടയം നസീർ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മിമിക്രി താരമായി മാറുകയായിരുന്നു. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ കോട്ടയം നസീർ മിമിക്സ് പരേഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. 1993-ൽ ഓ ഫാബി എന്നചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് കോട്ടയം നസീറിന്റെ സിനിമാപ്രവേശം.
1995-ൽ ഇറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. കഥ പറയുമ്പോൾ, ലോകനാഥൻ ഐ എ എസ്, മാണിക്യക്കല്ല് എന്നീ സിനിമകളിലും കോട്ടയം നസീർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കായംകുളം കണാരൻ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ, സംഭാഷണം എന്നിവ നസീർ രചിച്ചിട്ടുണ്ട്. ഗാന്ധിനഗറിൽ ഉണ്ണിയാർച്ച എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ മിമിക്രി ഷോകളിലും വിവിധ കോമഡി റിയാലിറ്റിഷോകളിൽ ജഡ്ജായും സജീവമാണ് അദ്ദേഹം ചിത്രരചന,പെയിന്റിങ് മേഖലകളിലും സമീപകാലത്തായി കോട്ടയം നസീർ ശ്രദ്ധ നേടിയിട്ടുണ്ട്.
കോവിഡിലും ലോക് ഡൗണിലുംപെട്ട് ലോകം തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് നിന്ന സമയത്തും കോട്ടയം നസീർ തിരക്കുകളുടെ ലോകത്തായിരുന്നു. സിനിമാ നടൻ, അനുകരണ കലയിലെ ചക്രവർത്തി തുടങ്ങിയ തന്‍റെ പതിവ് വേഷങ്ങൾക്ക് അവധി കൊടുത്തായിരുന്നു തന്‍റെ പ്രതിഭാ വൈവിധ്യങ്ങൾ ഇനിയുമുണ്ടെന്ന് താരം ഓർമ്മിപ്പിച്ചത്. ചിത്രകാരൻ എന്ന നിലയിൽ മറവിയിൽ പൊടിപിടിച്ചു കിടന്ന വേഷം തിരിച്ചെടുക്കുകയായിരുന്നു അദ്ദേഹം. 21 ലോക് ഡൗൺ ദിനങ്ങളിൽ 21 പെയിന്‍റിങ് എന്ന് വിചാരിച്ചായിരുന്നു അദ്ദേഹം വരച്ചു തുടങ്ങിയത്. ലോക് ഡൗൺ ദിനങ്ങൾ നീണ്ടതോടെ പെയിന്‍റിങ്ങുകളുടെ എണ്ണവും കൂടി. പിന്നീട് എക്സിബിഷനു വേണ്ടി ക്രിയേഷൻസ് ചിത്രങ്ങൾ ഒരുക്കി.
പെയിന്‍റിങ്ങുകളുടെ വേൾഡ് മാർക്കറ്റിങ്ങിനായി വെബ്സൈറ്റ് തയാറാക്കാനുള്ള ആലോചനയിലാണെന്നും നസീർ പ്രതികരിച്ചിരുന്നു. ചിത്രങ്ങൾക്കായി ഗൾഫിൽ നിന്നുൾപ്പെടെ ധാരാളം പേർ ദിവസവും വിളിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല റെസ്പോൺസ് ആണ് പെയിന്‍റിങ്ങുകൾക്ക് കിട്ടുന്നത്. നാദിർ ഷായുടെ ജയസൂര്യ ചിത്രം ഈശോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരച്ചിരുന്നു. അതു പോലെ മനോജ് കെ. ജയന്‍റെ ദിഗംബരനേയും വരച്ചിരുന്നു.
ഇതിനൊക്കെ നല്ല റെസ്പോൺസ് ആണ് ലഭിച്ചത്. പെയിന്‍റിങ്ങുകൾ സോഷ്യൽ മീഡിയ വഴി മോഹൻലാൽ, റസൂൽ പൂക്കുട്ടി, കെ.എസ്. ചിത്ര, സുജാത തുടങ്ങി സിനിമാ മേഖലയിലെ എല്ലാവർക്കും തന്നെ അയച്ചു കൊടുക്കുന്നുണ്ട്. എല്ലാവരും നല്ല പ്രതികരണമാണ് നൽകുന്നത്. 2018ൽ എക്സിബിഷൻ നടത്തിയപ്പോൾ ഞാൻ ഒരു പെയിന്‍റർ ആണെന്ന് പലർക്കും അറിയില്ലായിരുന്നു. ഇനി ഒരു എക്സിബിഷൻ സംഘടിപ്പിച്ചാൽ നല്ല ക്രൗഡ് വരുമെന്നാണ് വിശ്വാസമെന്നായിരുന്നു കോട്ടയം നസീർ പറഞ്ഞത്.
https://www.facebook.com/Malayalivartha
























