10 ദിവസങ്ങളായി കൊച്ചി പുകഞ്ഞു നീറുകയാണ്.. മനുഷ്യര്‍ ചുമച്ച് രക്തം ഛര്‍ദ്ദിക്കുന്നു, ശ്വാസം കിട്ടാതെ പരക്കം പായുന്നു.. തുറന്ന് പറഞ്ഞ് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് തന്നെ ബയോ മൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന് മുന്നറിയിപ്പുകൾ നൽകിയിരുന്നെന്ന് കൊച്ചി കോർപറേഷൻ. എന്നാൽ കരാർ കമ്പനി ഇത് അവഗണിക്കുകയായിരുന്നുവെന്ന് കോർപറേഷൻ പ്രതികരിച്ചു. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ അഗ്നിബാധ ഉണ്ടായിട്ട് 9 ദിവസം പിന്നിട്ടിട്ടും ഇതു വരെ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇതിനു പിന്നാലെ കൊച്ചി നഗരം വിഷപ്പുകയാല്‍ മൂടിയിരിക്കുകയാണ്. വലിയൊരു ജനത അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ സേവ് ലക്ഷദ്വീപിന് ഇറങ്ങി പുറപ്പെട്ട ഒരു സിനിമക്കാരും കൊച്ചിയ്ക്കു വേണ്ടി പ്രതികരിക്കാത്തത് വലിയ ചര്‍ച്ചയാവുകയാണ്.ഇപ്പോഴിതാ യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജിന്റെ കുറിപ്പ് വൈറലാകുകയാണ്.
കുറിപ്പ് ഇങ്ങനെ...
‘സേവ് കൊച്ചി വേണ്ടേ? അവാര്‍ഡുകള്‍ തിരിച്ചു നല്‍കേണ്ടേ? 10 ദിവസങ്ങളായി കൊച്ചി പുകഞ്ഞു നീറുകയാണ്. മനുഷ്യര്‍ ചുമച്ച് രക്തം ഛര്‍ദ്ദിക്കുന്നു, ശ്വാസം കിട്ടാതെ പരക്കം പായുന്നു. സേവ് ലക്ഷദ്വീപുകാരും അവാര്‍ഡ് വാപസിക്കാരും ഉറക്കം നടിക്കുന്നു. 4 വര്‍ഷം മുന്‍പ് നമ്മുടെയൊക്കെ കീശയില്‍ നിന്നുമുള്ള കാശു മുടക്കി സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി മാലിന്യ സംസ്‌കരണം പഠിച്ച പിണറായി വിജയന്‍ നമ്മളെത്തന്നെ ശ്വാസം മുട്ടിക്കുന്നു’.
https://www.facebook.com/Malayalivartha
























