Widgets Magazine
03
Oct / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വന്‍ ആരവത്തോടെ ആരാധകര്‍... തലൈവര്‍ 170' ന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തലസ്ഥാനത്തെത്തി....


തട്ടുകടയിൽ നിന്ന് കിട്ടിയ ദോശയ്ക്കൊപ്പം കറി ഇല്ല; ജീവനക്കാരൻറെ മൂക്ക് കടിച്ച് പറിച്ച് യുവാവ്; ജീവനക്കാരനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി...


കനത്തമഴ തുടരുന്നു.... തെന്മല ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി....കല്ലടയാറിന് സമീപത്തുള്ളവർ ജാ​ഗ്രതൈ... ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍വരെ പടിപടിയായി ഉയര്‍ത്തി...സമീപമുള്ള പ്രധാന പോഷക നദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ, ശെന്തുരുണി പ്രദേശങ്ങളിൽ മഴ തുടരുകയാണ്...


വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം:- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:- മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം...


ഇ ഡി യു ടെ അടുത്ത ലക്ഷ്യം തിരുവനന്തപുരമാണ്....ഭാസുരാംഗൻ്റെ കണ്ടലയിലെത്താൻ അവർ തീരുമാനമെടുത്തു കഴിഞ്ഞു... ഇ ഡി എത്തിയാൽ സി.പി.എമ്മിന് സന്തോഷമാകും.... സി പി ഐ യുടെ വായടപ്പിക്കാൻ ഇതിലും വലിയ അവസരമില്ലെന്ന് സി പി എം കരുതുന്നു.... 66 കേസുകളിൽ ഒന്നാം പ്രതിയായ ഭാസുരാംഗനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല....

ഇന്നസെന്റ് ഇനി ഇല്ല... ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്

29 MARCH 2023 12:57 AM IST
മലയാളി വാര്‍ത്ത

More Stories...

  വന്‍ ആരവത്തോടെ ആരാധകര്‍... തലൈവര്‍ 170' ന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തലസ്ഥാനത്തെത്തി....

നയന്‍സിന്റെ പുതിയ പദ്ധതികളെ കുറിച്ച് തുറന്ന് പറഞ്ഞ് വിഘ്‌നേശ്...

ബ്രോക്കര്‍ വഴി വീട് വിറ്റു; വീടിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ താമസം തുടങ്ങിയത് ചോദ്യം ചെയ്തതിന് പിന്നാലെ വധഭീഷണി:- കാറില്‍ നിന്നും പിടിച്ചിറക്കി നടന്‍ മോഹന്‍ ശര്‍മ്മയെ ക്രൂരമായി ആക്രമിച്ച് ഗുണ്ടകൾ....

നടി ആക്രമണക്കേസിൽ നടൻ ദിലീപന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും...

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗാര്‍ഡിന്റെ പ്രാധാന്യം പോലും ഹെല്‍മറ്റിന് പലരും കൊടുക്കുന്നില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം

ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമ്മൂട്ടി. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ 'സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ' എന്ന വിശേഷണത്തില്‍ നിന്ന് 'പോലെ' എന്ന വാക്ക് അടര്‍ത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു.

ഇന്നസെന്റിനെ ഞാന്‍ ആദ്യമായി കാണുന്നത് 'നെല്ല്' എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. അദ്ദേഹം പോയപ്പോള്‍ നഷ്ടമായത് ഒരു വ്യക്തി, നടന്‍, സംഘടകന്‍, സാമാജികന്‍ സഹൃദയന്‍ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്. എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. ഇന്നസെന്റ് എങ്ങനെയാണ് തനിക്ക് ജ്യേഷ്ഠനും സുഹൃത്തും വഴികാട്ടിയുമെല്ലാമായി മാറിയതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം :

ഇന്നസെന്റ് ഇനി ഇല്ല..

ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും. ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓര്‍മ്മകളും കടന്നുവരുന്നു എന്നതില്‍ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.
ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ 'സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ' എന്ന വിശേഷണത്തില്‍ നിന്ന് 'പോലെ' എന്ന വാക്ക് അടര്‍ത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു.
ഇന്നസെന്റിനെ ഞാന്‍ ആദ്യമായി കാണുന്നത് 'നെല്ല്' എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. ചെറിയ വേഷങ്ങളില്‍ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവര്‍ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു;എനിക്ക്. വേഷങ്ങള്‍ തേടി നടക്കുന്നകാലത്ത് 'നൃത്തശാല'യിലെയും 'ജീസസി'ലെയും ചെറിയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട 'ഇയാളാരാണ്' എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. 'ഇന്നസെന്റ്' എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ 'വിടപറയും മുമ്പേ..'എന്ന സിനിമയുടെ നിര്‍മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാള്‍ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' എന്ന സിനിമ എന്നെത്തേടിവന്നത്. കെ.ജി.ജോര്‍ജ് ആയിരുന്നു സംവിധായകന്‍. സിനിമപശ്ചാത്തലമായ കഥയില്‍ പ്രേംസാഗര്‍ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടര്‍ന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് 'ഒരു കഥ ഒരു നുണക്കഥ' എന്ന ചിത്രമായി പരിണമിച്ചത്. ഞാന്‍ പ്രൊഫസര്‍ മോഹന്‍ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്.
തനി തൃശ്ശൂര്‍ഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു.
താരതമ്യേന ജൂനിയറായ ഞാന്‍ ഇന്നസെന്റുള്‍പ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ കാഴ്ചക്കാരനും കേള്‍വിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതല്‍നല്ലവേഷങ്ങള്‍ കിട്ടിത്തുടങ്ങി. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഞാനും മോഹന്‍ലാലും പ്രധാനവേഷങ്ങളിലഭിനയിച്ച 'അവിടത്തെപ്പോലെ ഇവിടെയും' എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്.തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ചേട്ടന്‍ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓര്‍മിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീന്‍ പൊലിപ്പിച്ചെടുത്തു.
ഒന്നിച്ചുള്ള ആദ്യ സീന്‍ പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995ല്‍ അമ്മ സംഘടന രൂപവത്കരിക്കുമ്പോള്‍ ഇന്നസെന്റ് മുന്‍നിരയിലുണ്ടായിരുന്നു.പിന്നീട് ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്.
ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോള്‍ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു…..
അദ്ദേഹം പോയപ്പോള്‍ നഷ്ടമായത് ഒരു വ്യക്തി, നടന്‍, സംഘടകന്‍, സാമാജികന്‍ സഹൃദയന്‍ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത്
ഒത്തിരിപ്പേരാണ്.
എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാന്‍സര്‍ വാര്‍ഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തട്ടത്തില്‍ തട്ടി വീണ ജലീലിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഗോവിന്ദന്‍;തട്ടബോംബ് ചീറ്റിപ്പോയെന്ന് തുള്ളിച്ചാടി കൊച്ചാപ്പ,സമസ്തയെ പേടിച്ച് ഗോവിന്ദന്‍ പുരോഗമനം അങ്ങ് വിഴുങ്ങി,ശക്തമായ നിലപാടുള്ള പാര്‍ട്ടിയാണ  (33 minutes ago)

കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ കരയേണ്ടി വരില്ല;ഉടന്‍ തന്നെ എല്ലാവര്‍ക്കും പണം തിരികെ നല്‍കും,പുതിയ ഉറപ്പുമായ് സഹകരണ മന്ത്രി വി എന്‍ വാസവന്‍,പിണറായി പല ഉറപ്പും കൊടുത്തിരുന്നു പക്ഷെ ഒന്നും നടന്നില്ല,വിവ  (1 hour ago)

കോടികള്‍ മുങ്ങുന്ന ബാക്ക് സീറ്റ് ഡ്രൈവിംഗ്.  (1 hour ago)

വിനോദിനിയുടെ വായടപ്പിക്കാന്‍ പിണറായി;പണി തുടങ്ങി കോടിയേരി കുടുംബം ഒറ്റപ്പെടുന്നു,സഹോദരനെ തൂക്കി അകത്താക്കി വിനോദിനിയ്ക്ക് ആദ്യ മറുപടി,പിണറായിക്ക് നേരെ വിരല്‍ചൂണ്ടിയതിനുള്ള വേട്ടയാടല്‍,പാര്‍ട്ടിയില്‍ ക  (1 hour ago)

മൊയ്തീനെയും വലിച്ചെറിയും.  (1 hour ago)

കോടിയേരി കുടുംബത്തോട് ഗോവിന്ദന്‍ തെറ്റ് ഏറ്റുപറയുക;സിപിഎമ്മിനെ എടുത്തലക്കി ശക്തിധരന്‍,മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിദേശ യാത്ര പോകാന്‍ കോടിയേരിയെ തേച്ചു,അമ്മയും മക്കളും കേണപേക്ഷിച്ചു ഗോവിന്ദന്‍ കേട്ട  (1 hour ago)

എഴുപതിനായിരം കോടി ആസ്തി കേരള ബാങ്കും ചെങ്കൊടി കുരുക്കില്‍ ചോരയൂറ്റിക്കുടിക്കുന്ന കൊള്ളക്കാരെ വിറപ്പിച്ച് സുരേഷ് ഗോപി.  (1 hour ago)

ബാങ്ക് കൊള്ളയടിച്ചവര്‍ പുണ്യാളന്മാര്‍ ചീട്ട് കളിച്ചവര്‍ തീവ്രവാദികള്‍;പിണറായി സര്‍ക്കാരിനെ കുടഞ്ഞ് മുരളി തുമ്മാരുകുടി,ലോട്ടറി വില്പന സര്‍ക്കാര്‍ തന്നെ നടത്തുന്ന നാട്ടില്‍ ചീട്ടുകളി മാരക കുറ്റം,ഈ സീന്‍  (2 hours ago)

ഒക്‌ടോബർ 03 മുതൽ 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാ  (3 hours ago)

തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണ്; തുറന്നടിച  (3 hours ago)

ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി; മൃതദേഹത്തില്‍ ഒന്നിലധികം കുത്തുകള്‍ കണ്ടെത്തി  (3 hours ago)

41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കണം; കാനഡയ്ക്ക് നിർണായകമായ നിർദേശം നൽകി ഇന്ത്യ  (3 hours ago)

തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ദില്ലിയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; ഇറങ്ങി ഓടി ജനം  (3 hours ago)

കരുവന്നൂരിൽ ഇഡി വന്ന ശേഷമല്ല ഈ വിഷയത്തിൽ താൻ ഇടപെടുന്നത്; ഈ വിഷയത്തിൽ വിമർശനമുന്നയിക്കുന്നത് കമ്മ്യൂണിസത്തിന് തിമിരം ബാധിച്ചവർ; തുറന്നടിച്ച് സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends