Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കണ്‍സെള്‍ട്ടന്‍സിയില്ല, കമ്മീഷനില്ല; അപ്പോള്‍ പിന്നെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പര്യവുമില്ല; ആമ്പലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് ചവറ്റുകുട്ടയില്‍ തള്ളി പിണറായി സര്‍ക്കാര്‍; 10 വര്‍ഷം പിന്നിട്ടും സ്ഥലം ഏറ്റെടുപ്പ് പോലും പൂര്‍ത്തിയായില്ല; ഏറ്റെടുത്ത സ്ഥലത്തില്‍ സ്വജനപക്ഷപാതം

08 SEPTEMBER 2020 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരളം ഒരിക്കലും വ്യവസായത്തിന് പറ്റിയ സംസ്ഥാനമല്ലെന്ന് പറയുന്നതിന് നൂറു നൂറു ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാന്‍ സാധിക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം 28-ാമതാണ്. ഇങ്ങനെയൊരു സംസ്ഥാനത്ത് 10 വര്‍ഷമായി അനക്കമില്ലാതെ കിടക്കുന്ന ഒരു പദ്ധതി അത്ര വലിയ കാര്യമല്ല. എന്നാല്‍ 10000ക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായി പദ്ധതിയാണ് ഈ സര്‍ക്കാര്‍ കമ്മീഷന്‍ കിട്ടാന്‍ സാധ്യയില്ലത്തിന്റെ പേരില്‍ ഉപേക്ഷിക്കുന്നുവെന്നത് ഒരിക്കലും ന്യായികരിക്കാന്‍ സാധിക്കുന്നതല്ല. ഇതോടെ കേരളത്തെ 'ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ മാനുഫാക്ചറിങ് ഹബ്' ആക്കാന്‍ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച ആമ്പല്ലൂര്‍ ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്കിന്റെ ഭാവി ഇരുട്ടിലായിരിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. പദ്ധതിക്ക് തുടക്കം കുറിച്ചത് 2005ലാണെങ്കിലും സ്ഥലം കണ്ടെത്തുന്നത് വി.എസ് അച്യുതാനന്ദന്റെ കാലത്ത്, 2010 ലാണ്. ഇതുവരെ 54.47 കോടി രൂപ ചെലവിട്ടു 11.87 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുവെന്നതാണ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനം. പദ്ധതി ഉപേക്ഷിക്കുകയാണെങ്കില്‍ 54.47 കോടി രൂപ സര്‍ക്കാരിന് നഷ്ടമാകും. 14 പേരില്‍ നിന്നും ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. സി.പി.എം പാര്‍ട്ടി അനുഭാവികളുടെ ഭൂമി മാത്രമാണ് ഇത്തരത്തില്‍ ഏറ്റെടുത്ത് പണം നല്‍കിയതെന്നും ആക്ഷേപമുണ്ട്. മറ്റുള്ളവര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.

രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് നയങ്ങളുടെ അടിസ്ഥാനത്തില്‍ 100 ഏക്കര്‍ സ്ഥലത്ത് ഇലക്ട്രോണിക് വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്കായി ഇലക്ട്രോണിക്‌സ് പാര്‍ക്ക് നിര്‍മിക്കാനായിരുന്നു പദ്ധതി. മുതല്‍ മുടക്ക് ഏകദേശം 600 കോടി രൂപ. സാധ്യത 10,000 തൊഴിലവസരങ്ങള്‍. ഡിസൈന്‍ ഡെവലപ്‌മെന്റ്, റിസെര്‍ച്ച് ഡെവലപ്‌മെന്റ്, സെമി കണ്ടക്ടറുകളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതാണ് പദ്ധതി. വലിയ കമ്പനികള്‍ എത്തിയാല്‍ പാര്‍ക്കിന് പുറത്തുള്ള ചെറുകിട ഉത്പാദകര്‍ക്കും അനുബന്ധ ഘടക നിര്‍മ്മാണങ്ങള്‍ക്കായുള്ള അവസരങ്ങള്‍ ലഭിക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ കേന്ദ്രം നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനുഫാക്ചറിങ് സോണായി മാറും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇലക്ട്രോണിക്‌സ് മേഖലയില്‍ ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുവാനും കയറ്റുമതി വര്‍ദ്ധിപ്പിക്കുവാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് നിര്‍ദിഷ്ട ഇലക്ട്രോണിക്‌സ് പാര്‍ക്ക്. പദ്ധതിയുടെ തുടക്കകാലത്ത് 334 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഇത് 224 ഏക്കറായും ഇപ്പോള്‍ 100 ഏക്കറായും കുറച്ചു. ആമ്പലൂര്‍ പഞ്ചായത്തിലെ ചിറയ്ക്കല്‍, മാന്തുരുത്തേല്‍, ഉദയംപേരൂര്‍ പഞ്ചായത്തിലെ പുത്തന്‍കാവ് എന്നിവങ്ങളിലായിയാണ് പദ്ധതിക്കായി കണ്ടെത്തിയ പ്രദേശം. തണ്ണീര്‍തടങ്ങളും നെല്‍വയലുകളും ഒഴിവാക്കി തോടുകള്‍ സംരക്ഷിച്ച് പദ്ധതിക്കായി ഭൂമി കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അവസാനം 2011യില്‍ 117 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ അനൂപ് ജേക്കബ് എംഎല്‍എയ്ക്കു നല്‍കിയ മറുപടിയില്‍ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞതിങ്ങനെ: ''യഥാര്‍ഥത്തില്‍ എന്തിനാണു ഭൂമി ഏറ്റെടുത്തതെന്നു ചിന്തിക്കുമ്പോഴേ അതിന്റെ കാര്യം അറിയൂ. പൊതുപണം ഒരു പൈസ പോലും ദുരുപയോഗപ്പെടുത്തരുത്. എല്ലാം ഫലപ്രദമായിരിക്കണം. ഈ നിലപാടേ ഞങ്ങള്‍ക്കുള്ളൂ. ഏതായാലും ഏറ്റെടുത്തിട്ടുള്ളതാണ്. അത് ഉപേക്ഷിക്കാന്‍ സാധിക്കുന്നതല്ല. ഏതു തരത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നു കൂടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.'' പദ്ധതി നടപ്പാക്കുമെന്നോ മുന്നോട്ടു കൊണ്ടുപോകുമെന്നോ മന്ത്രി ഉറപ്പു നല്‍കിയില്ല. നിര്‍ദിഷ്ട സ്ഥലം വ്യവസായത്തിനു പറ്റിയതല്ലെന്ന രീതിയില്‍ അദ്ദേഹം മുന്‍പും പ്രതികരിച്ചിരുന്നു. ഏട്ടു പേരില്‍ നിന്നായി 9.23 എക്കര്‍ സ്ഥലം 16.50 കോടി രൂപ നല്‍കി ഏറ്റെടുത്തുവെന്ന മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ 63 പേര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സമ്മതപത്രം നല്‍കിട്ടുമുണ്ട്. സ്ഥലമെടുപ്പ് പുരോഗമിക്കുന്ന മുറക്ക് പാര്‍ക്ക് നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി ഇ.പി ഇജയരാന്‍ അന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്ക് ഒരു വര്‍ഷം പിന്നിടുമ്പോഴും 2016ലെ അതെ അവസ്ഥയില്‍ തന്നെ ഇപ്പോഴും പദ്ധതിയുടെ അവസ്ഥ.

പാര്‍ക്കിന് സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിക്ക് സ്ഥലം അനുയോജ്യമാണെന്ന കണ്ടെത്തി 10 വര്‍ഷത്തിന് ശേഷം സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയതിന് ശേഷം വീണ്ടും സ്ഥലം പദ്ധതിക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ കണ്‍സെള്‍ട്ടന്‍സികളെ ഒന്നും നിയമിച്ചിട്ടില്ല. കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ 42 കോടി രൂപ പദ്ധതിക്കായി ചെലവഴിക്കനാണ് തീരുമാനിച്ചത്. കണ്‍സള്‍ട്ടെന്‍സികള്‍ ഇല്ലാത്തുകൊണ്ടു തന്നെ പാര്‍ട്ടിക്ക് കമ്മീഷനും ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ ലഭിക്കാത്തതാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാന്‍ കാരണമെന്നാണ് സ്ഥലം വിട്ടു നല്‍കിയ കര്‍ഷക സമിതിയുടെ ആരോപണം. കൂടാതെ കെ.എസ്.ഐ.ടി.സിയുടെ ഉദ്യോഗസ്ഥ ലോബി പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു. പദ്ധതി വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. കൊച്ചി തുറമുഖത്തിന്റെ സാമീപ്യവും സാങ്കേതിക ബിരുദധാരികളുടെ ലഭ്യതയും കണക്കിലെടുക്കുമ്പോള്‍ മികച്ച കമ്പനികള്‍ താവളമുറപ്പിക്കാന്‍ സാധ്യതയുണ്ടായിരുന്ന പദ്ധതിയാണു മരവിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends