Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

കോവിഡ് ബാധിച്ചവർ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്..? വരട്ടെ വഴിയുണ്ട്...

23 APRIL 2021 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

രാജ്യം കോവിഡിന്റെ രണ്ടാംതരംഗത്തിലൂടെയാണ് ഇപ്പോൾ ഇനുദിനം കടന്ന് പൊയ്ക്കോണ്ടിരിക്കുന്നത്. ഒപ്പം ആകുലപ്പെടുത്തുന്ന തെറ്റായ വിവരങ്ങളും സമൂഹത്തിൽ പരക്കുന്നുണ്ട്. ഓക്സിജൻ സഹായ ലഭ്യതയിലാണ് ഏറെ ആശങ്ക പരത്തുന്നത്. എന്നാൽ, കോവിഡ് ബാധിച്ചവർക്കെല്ലാം ഓക്സിജൻ സഹായവും ആശുപത്രി ചികിത്സയും വേണ്ടാ എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ആർക്കൊക്കെ ഓക്സിജൻ സഹായം നൽകണം, ഏതുതരത്തിലുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം, രോഗികളിൽ ഓക്സിജന്റെ അളവ് പരിശോധിക്കുന്നത് എങ്ങനെ തുടങ്ങിയ സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടി ഇങ്ങനെയാണ്.

എന്തുകൊണ്ട് കോവിഡ് ബാധിതരിൽ ശ്വാസതടസ്സമുണ്ടാകുന്നു?

കോവിഡ് ബാധിതർക്ക് ന്യൂമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശത്തിൽ ഫ്ളൂയിഡുകളോ പഴുപ്പോ നിറഞ്ഞ് അണുബാധ ഉണ്ടാവുന്ന അവസ്ഥയാണിത്. ഇത് രക്തത്തിലെ അസിഡിറ്റിയുടെ തോതിനെ ബാധിക്കുകയും ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമാവുകയും ചെയ്യുന്നു. ന്യൂമോണിയപിടിപെടുന്ന രോഗിക്ക് ശ്വാസതടസ്സമുണ്ടാകും. അപ്പോൾ കൃത്രിമ ഓക്സിജന്റെ സഹായം ആവശ്യമായി വരും. ഇവർക്ക് ഓക്സിജൻ തെറാപ്പി നൽകാം.

ഓക്സിജൻ അളവ് എങ്ങനെ പരിശോധിക്കാം?

വീടുകളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജന്റെ അളവ് പരിശോധിക്കാം. നാലുമണിക്കൂർ ഇടവിട്ട് പരിശോധന നടത്തണം. ഹൈപോക്സിയ എന്ന അവസ്ഥ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും ഈ പരിശോധനയിൽ സാധിക്കും.

എന്താണ് ഓക്സിജൻ സാച്ചുറേഷൻ? ശരീരത്തിലെ സാധാരണ സാച്ചുറേഷൻ എത്ര?

രക്തത്തിലെ ഓക്സിജന്റെ അളവാണ് ഓക്സിജൻ സാച്ചുറേഷൻ. സാച്ചുറേഷന്റെ അളവ് കുറയുമ്പോഴാണ് രോഗികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കോവിഡ് ബാധിതനായ ഒരാളുടെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ 92 ശതമാനത്തിന് മുകളിലാണെങ്കിൽ ഭയപ്പെടാനില്ല. എന്നാൽ ഇതിൽ കുറവുള്ളവർ ആശുപത്രിയിൽ ചികിത്സ തേടണം.

രോഗം ഭേദമായാലും കരുതേണ്ടി വരുമോ?

രോഗം ഭേദമായി വീടുകളിൽ തിരിച്ചെത്തുന്ന ഭൂരിഭാഗം രോഗികൾക്കും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. മൂന്നുമുതൽ ആറുമാസംവരെ പ്രശ്നങ്ങൾ പിന്തുടർന്നേക്കാം. ഇത്തരം സാഹചര്യത്തിൽ വീടുകളിൽ ഓക്സിജൻ ലഭ്യമാകുന്ന സംവിധാനം വേണം. ഇതിനായി ഓക്സിജൻ സിലിൻഡറുകൾ അല്ലെങ്കിൽ ഓക്സിജൻ കോൺസന്ററേറ്റർ എന്നിവ ഉപയോഗിക്കാം.

ഭയം വേണ്ട ജാ​ഗ്രത മതി

നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണ്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. കരുതൽ മതി. 100 രോഗികളെയെടുത്താൽ അതിൽ 85 ശതമാനം ലക്ഷണമില്ലാത്തവരും 15 ശതമാനം പേർ ലക്ഷണമുള്ളവരുമായിരിക്കും. അതിൽ അഞ്ചുശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ള വിഭാഗക്കാർ. ഇവർക്ക് മാത്രമാണ് ഓക്സിജൻ സപ്പോർട്ടും ഐ.സി.യു. സംവിധാനവും ആവശ്യമായി വരുന്നത്.

എല്ലാ രോഗികൾക്കും ഓക്സിജൻ സപ്പോർട്ടുള്ള കിടക്കകൾ ആവശ്യമില്ല

രോഗലക്ഷണം കുറവുള്ളവർ വീടുകളിൽ ഇരിക്കുന്നതാണ് നല്ലത്. രോഗം ബാധിച്ച് ആദ്യ മൂന്നോ നാലോ ദിവസങ്ങളിൽ ബുദ്ധിമുട്ടുണ്ടാവില്ല. അഞ്ചോ ആറോ ദിവസമാകുമ്പോൾ ചിലർക്ക് വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, കിതപ്പ് എന്നിവ ഉണ്ടാകും. ഇവർ ആശുപത്രി സഹായം തേടണം.

വീട്ടിലുള്ള രോഗികൾ പിന്തുടരേണ്ടത്

നന്നായി വിശ്രമിക്കുക. ഭക്ഷണം കഴിക്കുക. ധാരാളം വെള്ളംകുടിക്കുക. പൾസ് ഓക്സിമീറ്ററുകൾ വാങ്ങി ഓക്സിജൻ നില പരിശോധിക്കുക. ആവശ്യമെങ്കിൽ വൈറ്റമിൻ ഗുളികകള്‍ കഴിക്കാം എന്നിവയാണ്. കൊറോണ എന്ന മഹാമാരിക്കെതിരെ നമുക്കേവർക്കും ഒന്നിച്ച് പൊരുതാം പ്രതിരോധിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (3 hours ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (3 hours ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (3 hours ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (4 hours ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (4 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (4 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (5 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (5 hours ago)

സ്വര്‍ണ വില താഴേക്ക്  (6 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (6 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (7 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (7 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends