Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി.. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യം.. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന്‌ ഐഎസ്ആര്‍ഒ മേധാവി..


ഞെട്ടിക്കുന്ന തെളിവുകൾ.. ഇന്ത്യയിൽ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും.. അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന..


വിവാഹം നടക്കാൻ നരബലി.. ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു...പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു..


ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..


ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...

തെരുവ് പട്ടിക്കൊപ്പം താമസിച്ചും രണ്ട് മുറി ഫാം ഹൗസിൽ ഉറങ്ങിയും ജീവിതം ലോകത്തിലെഏറ്റവും ദരിദ്രനായ രാഷ്ട്രപതിയുടെകഥ കേട്ടിട്ടുണ്ടോ ?....

25 JULY 2017 03:39 PM IST
മലയാളി വാര്‍ത്ത

പ്രണബ് മുഖര്‍ജി വിടവാങ്ങി. ഇനി രാം നാഥ് കോവിന്ദാണ് നമ്മുടെ രാഷട്രപതി. എന്താണ് സംശയം താമസം രാഷ്ട്രപതി ഭവനില്‍ തന്നെയാകും. എന്നാല്‍ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നേരെ ഭാര്യയെയും മാനുവല്‍ എന്ന വളര്‍ത്തു പട്ടിയെയും കൂട്ടി രണ്ടുമുറി ഫാം ഹൗസിലേക്ക് പോയ ഒരു രാഷ്ട്രപതിയുണ്ട്.

ലോകത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രപതിയെന്നാണ് അദ്ദേഹത്തിന്റെ വിശേഷണം ഉറുഗ്വേന്‍ പ്രസിഡണ്ട് ജോസ് മുജിക്ക. സാധാരണക്കാരിലും സാധാരണക്കാരനായി ജീവിക്കുന്ന മുജിക്ക രാഷ്ട്രപതിയാവുന്നതിന് മുമ്പും പിമ്പുമെല്ലാം അങ്ങനെ തന്നെയായിരുന്നു. അതേ പൊളിഞ്ഞ് വീ!ഴാറായ ഫാം ഹൗസ്, പിന്നെ കാലൊടിഞ്ഞ അതേ വളര്‍ത്തു പട്ടി, അലക്കാനും കുളിക്കാനുമെല്ലാമായി വീടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരേയൊരു കിണര്‍.

 

ഇന്ത്യന്‍ പ്രസിഡണ്ടായാലും അമേരിക്കന്‍ പ്രസിഡണ്ടായാലും താമസിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും ആഡംബര പൂര്‍ണ്ണമായ വസതികളിലാണ്. അമ്പരപ്പിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ്. പക്ഷേ മുജിക്കയ്ക്ക് രണ്ട് പൊലീസുകാരുടെ കാവലായിരുന്നു ഉണ്ടായിരുന്നത്. അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.

2010 മുതല്‍ 2015 വരെയായിരുന്നു മുജിക്ക ഉറുഗാവേയുടെ പ്രസിഡണ്ടായത്. 5 വര്‍ഷഭരണം കൊണ്ട് തന്നെ രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു അദ്ദേഹം. തൊഴിലവസരങ്ങളും, കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധിനേടി. അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. രാജ്യത്തെ വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം ഇപ്പോള്‍ 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്. ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്‌നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും. സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി എന്നാണ് അക്കാലത്ത് മുജിക്കയെ ലോകം വിളിച്ചത്.

രാഷ്ട്രപതിയായപ്പോള്‍ ശമ്പളം കേട്ട് ആദ്യം ഞെട്ടിയത് മുജിക്ക തന്നെയായിരുന്നു.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി. ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്റെ പഴയ ഫോക്‌സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും, ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടിലെത്തിയാല്‍ ഒരു സാധാരണ ഉറുഗ്വേക്കാരന്‍ കര്‍ഷകനെപ്പോലെയായിരുന്നു വേഷം.

 

പ്രസിഡണ്ട് ആയിരുന്നപ്പോഴും മുജിക്കയ്ക്ക് വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും പ്രസിഡണ്ടും ഭാര്യയും ചേര്‍ന്നാണ്. പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു. ഭാര്യക്കാണ് പൂകൃഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

‘ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്’ അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു. ജനകീയനായ അദ്ദേഹത്തിനുമേല്‍ പ്രസിഡണ്ടായി വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംബോധന ചെയ്തു: ‘രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം.’

 

ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന വിപ്ലവ ജീവിതമായിരുന്നു ജോസ് മുജിക്കയുടേത്. അറുപതുകളില്‍ പട്ടാള ഭരണത്തിനെതിരെ ഗറില്ലാ പോരാട്ടം നടത്തിയാണ് മുജിക്ക രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. ക്യൂബന്‍ വിപ്‌ളവമായിരുന്നു പ്രചോദനം.13 വര്‍ഷമാണ് പട്ടാള ഭരണ കൂടം മുജിക്കയെ ജയിലിലടച്ചത്. ജയില്‍ മോചിതനായശേഷം ഇടതുപക്ഷത്തിനോപ്പം സഖ്യം ചേര്‍ന്ന് ഉറുഗ്വേയില്‍ മന്ത്രിയായി. പിന്നെ പ്രസിഡണ്ടു. ഫിദല്‍ കാസട്രോയും ഹ്യൂഗോ ഷാവേസും മുജിക്കയുടെ അടുത്ത സുഹൃത്തുക്കളുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി സ്‌ഫോടനത്തില്‍ കാര്‍ വാങ്ങിയ സഹായി പിടിയില്‍  (7 hours ago)

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍  (8 hours ago)

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി  (9 hours ago)

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം  (9 hours ago)

ISRO ചന്ദ്രയാന്‍ 4 വിക്ഷേപണം 2028 ല്‍  (10 hours ago)

DELHI ATTACK വേരുകൾ അറുത്തെടുക്കാൻ NIA  (10 hours ago)

കുഞ്ഞിനെ ചവിട്ടി കൊന്ന് സ്ത്രീകൾ  (10 hours ago)

ഭാര്യയും മക്കളും ഇല്ലാത്തപ്പോൾ കടുംകൈ  (10 hours ago)

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം  (11 hours ago)

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ: ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരന്‍  (11 hours ago)

എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞത്; പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (12 hours ago)

രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്ന് പൃഥ്വിരാജ്  (12 hours ago)

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത; കെ.സി വേണുഗോപാലിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ 'സ്‌മൈൽ ഭവനം' പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടി അനുശ്രീ; സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയിൽ പങ്കെടുക്കാൻ  (12 hours ago)

വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ ലിവ് ഇന്‍ പങ്കാളി കൂടിയായ വധുവിനെ അടിച്ചുകൊന്നു  (12 hours ago)

Malayali Vartha Recommends