Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ പത്തൊമ്പതോളം ഭാഷകളിൽ പതിനായിരത്തോളം ഗാനങ്ങളാണ് വൈജയറാമിന്റെ സ്വരത്തിലൂടെ പിറന്നത് ... അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിലൊരാളായിരുന്നു വാണി ജയറാം... അതുല്യ ഗായികയുടെ വേർപാടിൽ സംഗീത ലോകം ഞെട്ടിനിൽക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് അവർ പാടിവച്ച ആ ഗാനങ്ങൾ തന്നെയാണ്....

04 FEBRUARY 2023 05:37 PM IST
മലയാളി വാര്‍ത്ത

 


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ പത്തൊമ്പതോളം ഭാഷകളിൽ പതിനായിരത്തോളം ഗാനങ്ങളാണ് വൈജയറാമിന്റെ സ്വരത്തിലൂടെ പിറന്നത് . അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിലൊരാളായിരുന്നു വാണി ജയറാം. . അതുല്യ ഗായികയുടെ വേർപാടിൽ സംഗീത ലോകം ഞെട്ടിനിൽക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് അവർ പാടിവച്ച ആ ഗാനങ്ങൾ തന്നെയാണ്. മലയാളി പ്രേക്ഷകർ അവരെ വിശേഷിപ്പിച്ചിരുന്നത് മെലഡി ക്യൂൻ എന്നാണ്.സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനമാണ് മലയാളത്തില്‍ അവര്‍ ആദ്യം ആലപിച്ചത്

 

 

 

 

ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടി. കുമാര്‍ഗന്ധര്‍വ്വയുടെ പക്കല്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗന്ധര്‍വ്വയുമൊത്ത് ‘രുണാനുബന്ധാച്യാ’ എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചിട്ടുണ്ട് . . 77 വയസായിരുന്നു വാണിജയറാമിന് . ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അവര്‍ക്ക് പത്മ പുരസ്‌കാരം ലഭിച്ചത്.

 

 

 


പാളങ്ങൾ എന്ന ചിത്രത്തിൽ ജോൺമാസ്റ്റർ സംഗീതം നൽകി പൂവച്ചൽ ഖാദറുടെ ഏതോ ജന്മ കൽപനയിൽ,പ്രേം നസീർ, രജിനി ശർമ എന്നിവർ അഭിനയിച്ച എയർഹോസ്റ്റസ്സ് എന്ന ചിത്രത്തിലെ ഒ എൻ വി കുറുപ്പു രചിച്ച് സലീൽ ചൗധരിയുടെ സംഗീതത്തിൽ യേശുദാസിനൊപ്പം ആലപിച്ച ഒന്നാനാം കുന്നിന്മേൽ, ശ്രീകുമാരൻ തമ്പി രചിച്ച് എം കെ ആർജുനന്റെ സംഗീതം നിർവഹിച്ച തിരുവോണ പുലരിതൻ തിരുമുൽകാഴ്ചകാണാൻ , ആശിർവാദം എന്ന ചിത്രത്തിലെ സീമന്ത രേഖയിൽ, പി ഭാസ്‌കരന്റെ വരികൾക്ക് എം എസ് വിശ്വനാഥൻ സംഗീതം നൽകിയ സുരലോക ജലധാര എന്നിങ്ങനെ പഴയ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന ഗാനത്തിലൂടെ പുതുതലമുറയിലേക്കും വാണി ജയറാം എന്ന ഗായിക ഇറങ്ങി വന്നു. മലയാളത്തിൽ അവസാനമായി ആലപിച്ചത് പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനമാണ്. റഫീക്ക് അഹമദിന്റെ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദറാണ്.

 

 

 

 

 

1945 നവംബർ 30 നു തമിഴ് നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി - പദ്മാവതി ദമ്പതികളുടെ ഒൻപത്‌ മക്കളിൽ അഞ്ചാമത്തെ പെൺകുട്ടിയായി ജനനം. ശരിയായ പേരു കലൈവാണി. വാണി എന്നത് വീട്ടിൽ വിളിച്ചിരുന്ന പേരാണ്. സംഗീതജ്ഞയായ അമ്മയിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചു. അഞ്ചാം വയസ്സ് മുതൽ സംഗീത പഠനം തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ ആയിരുന്നു ആദ്യ ഗുരു. നാലാം ക്ലാസു വരെ വെല്ലൂരിലാണ് പഠിച്ചു. പിന്നീട് സംഗീത പഠനത്തിനു നല്ലത് മദ്രാസാണെന്ന ഗുരുവിന്റെ ഉപദേശത്തേ തുടർന്ന് അവിടേക്ക് താമസം മാറി. എട്ടു വയസായപ്പോൾ ആകാശവാണി മദിരാശി നിലയത്തിൽ പാടിത്തുടങ്ങി. ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിൽ വാണിയുടെ മറ്റു ഗുരുക്കന്മാർ.

 

 

 

 

 

ക്വീൻ മേരീസ് കോളേജിൽ നിന്നും ബി എ ഇക്കണോമിക്സ്‌ ബിരുദം കരസ്ഥമാക്കി. കോളേജ് വിദ്യാഭ്യാസ സമയത്ത് പാട്ടിനു പുറമേ ഡിബേറ്റ്‌സിനും നാടകത്തിനും ചിത്രരചനയ്ക്കുമെല്ലാം മത്സരിച്ച് സമ്മാനങ്ങൾ നേടിയിരുന്നു. പഠിക്കുന്ന കാലത്തേ ചെന്നൈയിൽ കച്ചേരികൾ ചെയ്തിരുന്നു വിദ്യാഭ്യാസത്തിനു ശേഷം ബാങ്കുദ്യോഗസ്ഥയായി ജോലി നേടി. സെക്കന്തരാബാദിൽ ജോലി നോക്കുന്നതിനിടെ വിവാഹ ശേഷം സിത്താർ വാദകനും സംഗീത പ്രേമിയുമായ ജയറാമിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം മുംബൈയിലേയ്ക്ക് വാണി താമസം മാറ്റി. ഭർത്താവ് ജയറാമാണ് വാണിയെ ഉസ്താദ് അബ്ദുൾറഹ്‌മാൻ ഖാൻ സാഹിബിനെ പരിചയപ്പെടുത്തിയത്. തുടർന്ന് അവർ ജോലി രാജി വച്ച് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനൊപ്പം ഒരു വർഷത്തോളം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

 

 

 

പ്രശസ്തിനേടിയ ആദ്യ ഗാനം 1971-ൽ പുറത്തുവന്ന, ഗുഡ്ഡി എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' ആയിരുന്നു. മിയാൻ മൽഹാർ എന്ന രാഗത്തിൽ വസന്ത് ദേശായി സംഗീതം നൽകിയ ഈ ഗാനം അന്ന് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ് വാണിയെ വസന്ത് ദേശായിക്ക് പരിചയപ്പെടുത്തിയത്. പ്രസ്തുത ഗാനത്തിനു മിയാൻ താൻസെൻ അവാർഡ് ഉൾപ്പടെ അഞ്ചോളം പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. നൗഷാദിനെ പോലുള്ള പ്രഗല്ഭരുടെ ഗാനങ്ങൾ പാടി, അതിൽ ശ്രദ്ധിക്കപ്പെട്ട ഗാനമാ‍ാണൂ, 'പാക്കീസ' എന്ന ചിത്രത്തിലെ “മോരാ സാജൻ സൗതൻ ഘർ ജായെ..”. ഒ.പി. നയ്യാർ, ആർ ഡി ബർമൻ, മദൻ മോഹൻ, ജയ്‌ദേവ്, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, തുടങ്ങിയവരുടെ സംഗീതത്തിലും ഒരുപാടു ഗാനങ്ങൾ ആലപിച്ചു. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ വാണിയുടേതായി പുറത്തു വന്നു.

 

 

 

 

എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ, അർജുനൻ മാഷ്, ജെറി അമൽദേവ്, ഇളയരാജ, എ ആർ റഹ്മാൻ, ജോൺസൺ എന്നിവർക്കു വേണ്ടി വാണി ഒരു പാട് ഹിറ്റു ഗാനങ്ങൾ ആലപിച്ചു 1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ അവര്‍ ആശാ ഭോസ്ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി. മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ആര്‍.ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവര്‍ 1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്

 

 

 

1975 ൽ തമിഴ് ചിത്രമായ അപൂർവ്വരാഗത്തിലെ ഏഴുസ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും, 1980ൽ ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും, 1991 സ്വാതി കിരണത്തിലെ ഗാനങ്ങൾക്കും ദേശീയ പുരസ്കാരം നേടി. ഗുജറാത്തി, ഒറിയ, തെലുഗു തമിഴ് അടക്കം സംസ്ഥാന പുരസ്കാരങ്ങളൂം മറ്റുള്ള അനവധി നിരവധി പുരസ്കാരങ്ങളും നേടി. വാണി ജയറാം എഴുതി, സംഗീതം നൽകിയ ഒരു ഹിന്ദുസ്ഥാനി ഭജൻ ആൽബം പുറത്തിറക്കിയിട്ടുണ്ട്. അവരുടെ 30 കവിതകൾ ‘ഒരു കുയിലിൻ കുരൾ കവിതൈ വടിവിൽ’ എന്ന പേരിൽ പുസ്തകമായിട്ടുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (1 hour ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (2 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (3 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (3 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (4 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (5 hours ago)

അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്  (5 hours ago)

വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍  (5 hours ago)

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം  (6 hours ago)

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ  (6 hours ago)

അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് മഞ്ജു വാര്യര്‍  (6 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി രമേശ് ചെന്നിത്തല  (6 hours ago)

Malayali Vartha Recommends