റാണി കി വാവ്..ഏഴുനില കിണർ!! തലകീഴായി പണിത ക്ഷേത്രം പോലെ

ഭാര്യയുടെ സ്മരണയ്ക്കായി നിർമിച്ച നിരവധി ചരിത്രസ്മാരകങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ഒരു സ്നേഹസ്മാരകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? അതാണ് 'റാണി കി വാവ്' എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഈ ചരിത്ര സ്മാരകം കാണാൻ സാധിക്കുക. പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ആയിരുന്ന ഭീം ദേവ് ഒന്നാമന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണിയാണ് ഈ സ്മാരകം നിർമ്മിച്ചത്. 1068 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.
ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണയ്ക്കായി രാജ്ഞി ഉദയമതി നിർമ്മിച്ച ഈ പൈതൃക കേന്ദ്രം, 2014-ൽ യുനെസ്കോ (UNESCO) ലോക പൈതൃക പട്ടികയിൽ ഇടം നേടി. മരു-ഗുർജാര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഇതിന് ഏഴ് നിലകളുണ്ട്.
സോളങ്കി രാജവംശത്തിലെ റാണി ഉദയമതി 11-ാം നൂറ്റാണ്ടിൽ മരിച്ച തൻ്റെ ഭർത്താവ് രാജാ ഭീംദേവിൻ്റെ സ്മരണയ്ക്കായി ഈ വാവ് നിർമ്മിച്ചു.മരു-ഗുർജാര ശൈലിയിലുള്ള വാസ്തുവിദ്യയുടെ മാസ്റ്റർപീസ് ആണ് റാണി കി വാവ്, സരസ്വതി നദിയുടെ ഗതി മാറിയതോടെ ഈ കൂറ്റൻ കിണർ മണ്ണിനടിയിലായി. 80-കളുടെ അവസാനത്തിൽ മാത്രമാണ് ചരിത്ര ശേഷിപ്പ് ഗവേഷകർ കണ്ടെടുത്തത്. നൂറ്റാണ്ടുകളായി നദിയുടെ ഗതി ഈ കിണറിൻ്റെ ഘടനയിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ് .ഡോ. നാരായൺ വ്യാസ് എന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിൽ 1958-ൽ ഉത്ഖനനം ആരംഭിച്ചു, തുടർന്ന് നിലകളും പുനഃസ്ഥാപിക്കാൻ ഏകദേശം 30 വർഷമെടുത്തു. ഏകദേശം 64 മീറ്റർ നീളവും 20 മീറ്റർ വീതിയും 27 മീറ്റർ ആഴവുമുള്ള ഈ കിണർ ഭൂഗർഭ ക്ഷേത്ര മാതൃകയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വശങ്ങളിൽ വിശ്രമസങ്കേതങ്ങളും നൃത്തമണ്ഡപങ്ങളുമൊക്കെയുള്ള ഏഴുനിലമാളികയാണ് ഇത്
മഹാവിഷ്ണുവിൻ്റെ ദശാവതാരമാണ് ഈ കിണറിൻ്റെ പ്രമേയം. ശിവ-പാർവ്വതി, ബ്രഹ്മാവ്, ഇന്ദ്രൻ, കുബേരൻ, ഹനുമാൻ എന്നിങ്ങനെ പത്ത് അവതാര ശിൽപങ്ങളും ഇവിടെയുണ്ട്.ബോണ ഗോട്ടുന്നു ഭാഗത്ത് ദിവ്യ അപ്സരസ്സുകളുടെയും ഡ്രാഗൺ കന്യകമാരുടെയും ശിൽപങ്ങളുണ്ട്. സോളങ്കി രാജവംശമാണ് മണൽക്കല്ലുകൊണ്ട് ക്ഷേത്രം പണിതത്. ഖജുരാഹോ ക്ഷേത്രവും സോളങ്കി രാജവംശത്തിൻ്റെ നിര്മിതികളിൽ ഒന്നാണ് .
പുതിയ 100 രൂപ നോട്ടിൽ റാണി കി വാവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. റാണി കി വാവിൽ 500 വലിയ ശില്പങ്ങളും ആയിരത്തോളം ചെറുശില്പങ്ങളുമുണ്ട്. ജലസംഭരണിയോടുചേർന്ന് ശേഷശായി വിഷ്ണുവിന്റെ അനന്യമായ ശില്പം കാണാം. ആയിരം ഫണങ്ങളുള്ള ആദിശേഷന്റെ മടിയിൽ മഹാവിഷ്ണു ശയിക്കുന്നു. വൈഷ്ണവാവതാരങ്ങൾ തന്നെയാണ് റാണി കി വാവിലെ ശില്പപരമ്പരയുടെ പ്രധാന പ്രതിപാദ്യം.
ഇവിടുത്തെ മറ്റൊരു പ്രത്യേകത ഏറ്റവും താഴത്തെ പടിയിൽ നിന്ന് പത്താനടുത്തുള്ള സിദ്ധപൂരിലേക്ക് തുറക്കുന്ന തുരങ്കം ആണ്. യുദ്ധസമയങ്ങളിലും മറ്റും രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ഈ തുരങ്കത്തിന് 10 കിലോമീറ്ററിൽ അധികം നീളമുണ്ട്. 2001നു ശേഷം ചരിത്ര സ്മാരകത്തിന്റെ സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങൾ സന്ദർശിക്കാൻ അനുമതിയില്ല.
ഏറ്റവും മനോഹരമായ പടിക്കിണറുകളിൽ ഒന്നായ ഇത്, 2016-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ചരിത്ര സ്മാരകമായി ആദരിക്കപ്പെട്ടിരുന്നു.
രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സന്ദർശന സമയം. വർഷത്തിൽ കൂടുതൽ സമയത്തും ജലക്ഷാമവും കടുത്തചൂടും അനുഭവപ്പെടുന്ന ഇവിടെ ജലസംരക്ഷണത്തിനു വേണ്ടി മാത്രം നിർമ്മിച്ച കിണർ എന്നിതിനെ വിളിക്കുവാൻ സാധിക്കില്ല. പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും ഒക്കെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നു
https://www.facebook.com/Malayalivartha























