കാലാവധികഴിഞ്ഞ ടൂറിസ്റ്റ് വിസ കൈവശമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ രാജ്യത്ത് താമസിക്കാൻ സാധിക്കും; ഒരു മാസത്തേയ്ക്ക് വിസ നീട്ടുന്നതായി ഡിസംബര്‍ 27 ന് പ്രഖ്യാപിച്ചു, ടൂറിസ്റ്റ് വിസയിൽ എത്തിയ എല്ലാ പ്രവാസികൾക്കും ഇത് ആശ്വാസവർത്തയാകുന്നു
കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസ കൈവശമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ രാജ്യത്ത് താമസിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫേയ്‌ഴ്‌സിന്റെ (ജിഡിആര്‍എഫ്എ) വൃത്തങ്ങള്‍ അറിയിപ്പ് നൽകി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തുകൊണ്ട് രംഗത്ത് എത്തിയത്. ഉപഭോക്താക്കള്‍ക്ക് വേണ്ടി അപേക്ഷിച്ച ദുബായ് വിസകളുടെ സാധുത സ്വപ്രേരിതമായി മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ട്രാവല്‍ ഏജന്റുമാരാണ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ മക്തൂം എല്ലാ വിനോദ സഞ്ചാരികള്‍ക്കും ഒരു മാസത്തേയ്ക്ക് വിസ നീട്ടുന്നതായി ഡിസംബര്‍ 27 ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പുതിയ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലോക്ക്ഡൗണുകളും വിമാന യാത്രയ്ക്കും മറ്റ് സഞ്ചാരങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. യുഎഇയിലെ ഇന്ത്യ, പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയുണ്ടായി. ഡിസംബര്‍ 28 ന് മുമ്പ് കാലഹരണപ്പെട്ട വിസകള്‍ക്ക് യാതൊരു ചാര്‍ജും കൂടാതെ 2021 മാര്‍ച്ച് 31 വരെ സാധുത ഉണ്ടായിരിക്കുന്നതാണ്.
അതേസമയം കൊവിഡ് രോഗികളെ ചികിത്സിക്കാൻ വേണ്ടി പുതിയ സംവിധാനവുമായി റാസല്‍ഖൈമയിലെ റാക് ആശുപത്രി രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് 19നെതിരെയുള്ള സിന്തറ്റിക് ആന്റിബോഡി ചികിത്സയാണ് റാക് ആശുപത്രി നിലവിൽ വികസിപ്പിച്ച് എടുത്തിരിക്കുന്നത്. യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് കമ്പനി ഉൽപാദിപ്പിച്ച ഒരു പുതിയ വാക്സിന്‍ ആണ് ഇവര്‍ ഉപയോഗിക്കുന്നത്.
മാത്രമല്ല രോഗാണുക്കളെ നശിപ്പിക്കാനായി ആന്റിബോഡി കൃത്രിമമായി നിർമിച്ച് കുത്തിവയ്ക്കുന്ന രീതിയാണിത്. ഇങ്ങനെ ആന്റിബോഡി കുത്തിവെക്കുന്നതിലൂടെ രോഗാണുക്കളെ നശിപ്പിച്ച് പ്രതിരോധശേഷി പെട്ടെന്ന് വീണ്ടെടുക്കാന്‍ സാധിക്കുന്നതാണ്. 60നു മുകളിലുള്ള ഗുരുതര രോഗം ബാധിച്ചവരിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിവരുന്നത്.
https://www.facebook.com/Malayalivartha