രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..

തെലങ്കാന മുഖ്യമന്ത്രിയുടെ പോ മോനെ വിജയാ പരാമർശവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോനെ രേവന്താ മറുപടിയും വലിയ വിവാദമാവുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ച രേവന്ത് റെഡ്ഡിക്കെതിരെ സിപിഎം അണികളും പിണറായി വിജയന്‍റെ പരാമർഷത്തിനെതിരെ കോൺഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്നാണ് സിപിഎം നേതാവ് എംവി നികേഷ് കുമാർ പ്രതികരിച്ചത്. എന്നാൽ നികേഷിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്.
രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കാൻ അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ എടുക്കാൻ പറ്റില്ലെന്നാണ് ദീപ്തിയുടെ മറുപടി.ദീപ്തി മേരി വർഗ്ഗീസ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ് തെലങ്കാനയുടെ മുഖ്യമന്ത്രിരേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിനോടാണ് ;സിപിഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തിൽ.പറഞ്ഞുവരുമ്പോൾ നികേഷ് കുമാറിന്റെ പിതാവായിട്ട് വരുംസാക്ഷാൽ എം വി രാഘവൻ.
അദ്ദേഹത്തിന്റെ പരിപ്പെടുക്കാൻസിപിഎം ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് ജീവൻ രക്ഷിച്ചുകൊണ്ട് എം എൽ എ യും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിൻ്റെ പേര് കോൺഗ്രസ്സെന്നാണ്.അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നുംഅച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ എടുക്കാൻ പറ്റില്ലതരത്തിൽ പോയി കളിക്ക് നികേഷേ..എന്നാണ് ദീപ്തി പങ്കുവച്ച പോസ്റ്റ് . അതിന് താഴെ വരുന്ന കമന്റുകൾ . അന്ന് K സുധാകരൻ എന്ന നേതാവില്ലായിരുന്നെങ്കിൽ, കോൺഗ്രസ് എന്നൊരു പാർട്ടി സംരക്ഷണം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കിണറേഷിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നൊന്ന് ചിന്തിക്കണം..,
മിക്കവാറും ഇവൻ്റെ പരിപ്പ് മെയ് 4 ന് കമ്മികൾ എടുക്കും.. മാന്യമായി തോൽക്കാൻ നിന്നവരെ കൊണ്ടുപോയി കൂട്ടത്തോടെ ഇവൻ ചാടിയ പൊട്ടക്കിണറ്റിൽ കൊണ്ട് കുഴിച്ച് മൂടിയതിന്..., കിണറേഷിന്റെ വയറ്റിപിഴപ്പ് ആണ്.കിണറ്റിലെ വെള്ളത്തിന്റെ ഗുണ നിലവാരം അറിയാൻ കിണറ്റിൽ ഇറങ്ങിയവനാ.. മാധ്യമ അഡ്വൈസർ പുള്ളിയാ.. എന്തേലും കാട്ടി കൂട്ടണ്ടേ..സ്വന്തം അച്ചൻ്റെ കഴുത്തിൽ ചെരിപ്പ് മാല അണിച്ച് പഴയങ്ങാടി പട്ടണത്തിലുടെ നടത്തിച്ച് അവസാനം നികേഷിൻ്റെ അച്ചൻ്റെ പരിപ്പ് എടുത്ത പാർട്ടിയുടെ പേരണ് സി.പി.എം.നി കേഷ് മറന്ന് പോയോ..,ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രചാരണത്തിന് വന്ന മറ്റ് സംസ്ഥാന/ ദേശീയ നേതാക്കളിൽ ഏറ്റവും മികച്ച പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തിയത് തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ്.
10 വർഷമായി ധാർഷ്ട്യത്തിലും മുഷ്കിലും കേരളം ഭരിച്ച് മുടിച്ച് കടക്കെണിയിലാക്കിയ പിണറായി ഈ തെരെഞ്ഞെടുപ്പോടെ ഭരണം നിർത്തിക്കോളാൻ സിനിമസ്റ്റൈലിൽ പറഞ്ഞെന്ന് മാത്രം. അത് സൂപ്പർ ഹിറ്റായത്തോടെ ചീത്തവിളിയുമായി ഇറങ്ങിയിരിക്കുകയാണ് നമ്മുടെ മുഖ്യൻ.., ഇതൊക്കെയാണ് കമന്റുകൾ . ഇനി നികേഷ് കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കൂടി വായിക്കാം കോൺഗ്രസ് പാർട്ടിയുടെ 'എ.ടി.എം' ആണ് രേവന്ത് റെഡ്ഢി. കേരളത്തിലെ കോൺഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണ്. അഴിമതിപ്പണം ആണ്. സർക്കാർ പദ്ധതികളിൽ നിന്ന് കട്ട പണം. അതിന്റെ അഹങ്കാരം രേവന്തിന്റെ വാക്കുകളിൽ കാണാം. 'നീ' എന്നും 'പോ മോനെ' എന്നും എൺപത് കഴിഞ്ഞ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി ?
'നിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് പറയുമ്പോൾ ഈ പഴയ ആന്ധ്രാ പ്രദേശ് എ ബി വി പി സംസ്ഥാന പ്രസിഡണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?കൊന്നുകളയുമെന്നാണോ?രണ്ടു വട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ. സിപിഐഎം എന്ന പാർട്ടിയെ കേരളത്തിൽ പതിനേഴ് കൊല്ലം നയിച്ച ആളാണ്. നാല് പതിറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തിന്റെ ഒന്നാംനിര നേതൃത്വമാണ്. എൺപത് കടന്ന മനുഷ്യനാണ്.ഇത്രയും തലപ്പൊക്കമുള്ള മറ്റാരും കേരളത്തിൽ ജീവിച്ചിരിപ്പില്ല. രാഷ്ട്രീയമായി പിണറായിയോട് വിയോജിപ്പുള്ളവരുണ്ട്. ജനാധിപത്യത്തിൽ സാധാരണമാണത്. അപ്പോഴും, പ്രളയത്തിലും കോവിഡിലും നിപ്പയിലും ഓഖിയിലും കേരളം ചലിച്ചത് ഈ മനുഷ്യന്റെ വാക്കുകൾ കേട്ടാണ്.
ഉറുമ്പുകൾക്ക് ഭക്ഷണം കിട്ടിയോ എന്നന്വേഷിച്ചു എന്നൊക്കെ നമ്മൾ മലയാളികൾ അദ്ദേഹത്തെ കളിയാക്കാറുണ്ട്. അതാ മനുഷ്യന്റെ രീതിയാണ്.ഡീറ്റൈൽസ് പരതി പെർഫെക്ഷനിലേക്ക് എത്താൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരൻ.മല്ലികാർജുന ഖാർഗെ എന്ന എ ഐ സി സി പ്രസിഡണ്ടിന് പ്രായം കൂടുതൽ ഉള്ളത് കൊണ്ട് രഹസ്യമായും പരസ്യമായും കോൺഗ്രസ്സുകാർ ചില പേരുകൾ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്കാരം. നിങ്ങളുടെ പാർട്ടിക്കുള്ളിൽ അതൊക്കെയാവാം. കേരളത്തിൽ വേണ്ട. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ, നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും..എന്നാണ് നികേഷിന്റെ പോസ്റ്റ് .
https://www.facebook.com/Malayalivartha























