ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..

അമേരിക്ക നിർത്തിയപ്പോൾ ഇസ്രായേൽ തുടങ്ങി . ലോകത്തിന്റെ മറ്റൊരു കോണിൽ നിന്ന് യുദ്ധ കാഹളം , ലെബനാനില്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണവുമായി ഇസ്രയേല്‍. ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാാണ് റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനില്‍ നടന്നത്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍.
ലബനനില്‍ ഇസ്രായേല്‍ നടത്തിയ അതിശക്തമായ ബോംബാക്രമണങ്ങളും ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാന്‍ ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നതായാണ് സൂചന.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ 'ഏറ്റവും വലിയ ഏകോപിത വ്യോമാക്രമണം' കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.
10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബെയ്‌റൂട്ട്, തെക്കന്‍ ലബനന്‍, കിഴക്കന്‍ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.ബുധനാഴ്ച ഉച്ചയോടെ വെറും 10 മിനിറ്റിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തിയത്. ജനസാന്ദ്രതയേറിയ ബെയ്‌റൂത്ത് നഗരത്തിലും പരിസരപ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായാണ് ലബനാന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.കേവലം 10 മിനിറ്റില്‍ നൂറോളം ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈനിക വക്താവ് അവിചായ് അദ്രായീ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ല തലവന്‍ നഈം ഖാസിമിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്ന് ഇസ്രയേല്‍ മാധ്യമമായ 'ചാനല്‍ 12' റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ബെയ്‌റൂത്തിലെയും വെസ്റ്റ് ബെയ്‌റൂത്തിലെയും വാണിജ്യ കേന്ദ്രങ്ങളിലും ഫ്‌ലാറ്റുകളിലുമാണ് ബോംബുകള്‍ പതിച്ചത്. നഗരത്തിന് മുകളില്‍ കറുത്ത പുകപടലങ്ങള്‍ ഉയരുകയാണ്.
തെക്കന്‍ ലബനാന്‍, ബെക്കാ താഴ്വര, അലെ ജില്ലയിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ ബ്ലോക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം വളരെ വലുതാണെന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ലബനീസ് റെഡ് ക്രോസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























