Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഹൂത്തികളുടെ ആക്രമണം നിർത്താം എന്നാൽ അത് ചെയ്യണം; ഇറാഖിന്റെ മധ്യസ്ഥതയില്‍ ബഗ്ദാദില്‍ നടക്കുന്ന ചര്‍ച്ചകളി ഇറാൻ ഉന്നയിച്ച ആവശ്യം കേട്ട് അമ്പരന്ന് സൗദി ഭരണാധികാരികൾ, സൗദിയുടെ നീക്കം ഉറ്റുനോക്കി പ്രവാസികൾ

14 MAY 2021 01:20 PM IST
മലയാളി വാര്‍ത്ത

സൗദി കാലാകാലങ്ങളായി ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് ഹൂത്തികളുടെ ആക്രമണം. പരിധികളില്ലാത്ത ദിനംപ്രതി തുടരുന്ന ഇവരുടെ ആക്രമണങ്ങൾ ഒട്ടുമിക്കപ്പോഴും തടുക്കാറുണ്ട് എങ്കിലും അറുതിവരുത്താൻ സാധിച്ചിട്ടില്ല എന്നതാണ്. എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ ഒരു നീക്കവുമായി ഇറാൻ എത്തിയിരിക്കുകയാണ്. സൗദിക്കെതിരായ ഹൂത്തി ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി യുഎസ് ഉപരോധം മറികടന്ന് തങ്ങളുടെ എണ്ണ അന്താരാഷ്ട്ര കമ്പോളത്തില്‍ വില്‍പ്പന നടത്താന്‍ സൗദി സഹായിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഇറാഖിന്റെ മധ്യസ്ഥതയില്‍ ബഗ്ദാദില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് ഇറാന്‍ തങ്ങളുടെ ആവശ്യം സൗദി മുമ്പാകെ ഉന്നയിച്ചതെന്ന് ചര്‍ച്ചയുമായി ബന്ധമുള്ള ഇറാഖി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പല തവണകളായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന നയതന്ത്രജ്ഞര്‍ ഇറാഖില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയ കാര്യം സൗദിയും ഇറാനും കഴിഞ്ഞ ദിവസം അംഗീകരിക്കുകയുണ്ടായി.


ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ പിന്‍മാറിയതിനെ തുടര്‍ന്ന് നിലവില്‍ വന്ന ഉപരോധം മറികടക്കാനുള്ള വഴിയെന്ന രീതിയിലാണ് ഇറാന്റെ എണ്ണ സൗദി വാങ്ങി വില്‍പ്പന നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്. നിലവില്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്നത് കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില്‍പ്പന നടത്താന്‍ ഇറാന് സാധിക്കില്ല. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ സൗദിക്ക് എണ്ണ വില്‍ക്കാമെന്നും അത് സൗദി സ്വന്തം നിലയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തണമെന്നും ഇറാന്‍ ഉപാധിവച്ചിരിക്കുന്നത്. നിലവില്‍ ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇറാന്‍ എണ്ണ വില്‍പ്പന നടത്തിവരുന്നത്. എന്നാൽ അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഏറ്റവും നല്ല വഴി സൗദി വഴിയുള്ള എണ്ണ വില്‍പ്പനയാണെന്ന വിലയിരുത്തലിലാണ് ഇറാന്‍ അധികൃതര്‍ എത്തിനിൽക്കുന്നത്.

അതേസമയം ഇറാന്‍ ആണവ കരാര്‍ പുനസ്ഥാപിക്കാനുള്ള ചര്‍ച്ചാ നടപടികള്‍ വിയന്നയില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ തീരുമാനമുണ്ടാവാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇറാന്‍. ചിലപ്പോള്‍ അത് വര്‍ഷങ്ങളോളം നീണ്ടുപോകാൻ സാധ്യത ഉണ്ടെന്നും ഇറാന്‍ കരുതുന്നു. ഇതിനിടയിലുള്ള ഒരു താല്‍ക്കാലികമായ ഇടപെടല്‍ എന്ന നിലയ്ക്കാണ് സൗദിയില്‍ ഒരു എണ്ണ വിതരണ കേന്ദ്രം ആരംഭിക്കണമെന്ന ആശയം ഇറാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

യമനിലെ സംഘര്‍ഷമായിരുന്നു സൗദി-ഇറാന്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമെന്നും ഇറാഖ് ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി. എണ്ണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സൗദിയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കെതിരേ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂത്തി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് സൗദി അധികൃതര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം എന്നത്. അതേസമയം, യമനില്‍ ഹൂത്തികളുടെ കൂടി പ്രാതിനിധ്യം ഉറപ്പുവരുത്തി സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യം ഇറാന്‍ ഉന്നയിച്ചപ്പോള്‍, സുന്നികള്‍ ഭൂരിപക്ഷമുള്ള ഇറാഖില്‍ അവര്‍ക്കു അര്‍ഹിക്കുന്ന പ്രാധാന്യം ഭരണതലത്തില്‍ ലഭ്യമാക്കണമെന്ന് സൗദിയും ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം ഇറാഖിലെ സൗദി താല്‍പര്യങ്ങള്‍ക്കെതിരേ ഇറാന്‍ പിന്തുണയുള്ള പോരാളി വിഭാഗങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തിലായിരുന്നു സൗദി-ഇറാന്‍ നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ മാസം ബഗ്ദാദില്‍ വച്ച കൂടിക്കാഴ്ചകള്‍ നടന്നത്. കാദിമിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളായ അബൂ ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുല്‍ രിദ അല്‍ ഹാഷിമി, ഇറാഖ് സുരക്ഷാ ഉപദേഷ്ടാവ് ഖാസിം അല്‍ അറജി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഈ രണ്ടു പേരുമായിരുന്നു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (52 minutes ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (2 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (2 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (2 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (5 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (5 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (6 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (6 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (6 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends