സൗദിയില്‍ ഫാമിലി സന്ദര്‍ശക വിസകള്‍ക്ക് നിരക്ക് കൂടി

സൗദിയില്‍ വിസാ ഫീസ് വര്‍ധന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.കുടുംബങ്ങളെ കൊണ്ടുവരുന്നതുള്‍പ്പടെയുള്ള സന്ദര്‍ശക വിസക്ക് ഞായറാഴ്ച മുതല്‍ 2000 റിയാല്‍ ഫീസ് നല്‍കണം. എന്നാല്‍ തൊഴില്‍ വിസകള്‍ക്കു പുതിയ നിയമം ബാധകമല്ല. സൗദി മന്ത്രി സഭയാണ് നിയമം കൊണ്ടുവന്നത്. കുടുംബങ്ങളെ കൊണ്ടുവരുന്നതുള്‍പ്പടെയുള്ള സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസക്ക്ഇനി മഹൽ 2000 റിയാല്‍ ഫീസ് നല്‍കണം. ആറു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എക്സിറ്റ് റീ എന്‍ട്രി വിസിറ്റ് വീസ ഫീസ് 3000 റിയാലായി വര്‍ദ്ധിക്കും.
ഇതിനു ഒരു വര്‍ഷത്തേക്ക് 5000 റിയാലും ഇത് രണ്ടു വര്‍ഷത്തേക്ക് ലഭിക്കുന്നതിന് 8000 റിയാലുമാണ് പുതിയ ഫീസ്.
സന്ദര്‍ശന വിസകളിലെത്തിയ ശേഷം പിന്നീട് വിസ കാലാവധി നീട്ടുന്നതിനും പുതിയ ഫീസ് ബാധകമായിരിക്കും.
കൂടാതെ ട്രാന്‍സിസ്റ്റ് വിസക്ക് 300 റിയാലും തുറമുഖം വഴിയുള്ള യാത്രക്കു 50 റിയാലും ഇനിം നല്‍കണം. വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തു പോകുന്നതിനുള്ള എക്സിറ് റീ എന്‍ട്രി വിസക്കു നിലവിലുള്ള 200 റിയാല്‍ നല്‍കിയാല്‍ മതി. എന്നാല്‍ ഇത് രണ്ട് മാസത്തെക്കു മാത്രമായിരിക്കും. പിന്നീടുള്ള ഓരോ മാസത്തിനും 100 റിയാല്‍ അധികം നല്‍കണം. അധിക തുക നല്‍കിയാല്‍ ഇഖാമയുടെ കാലാവധി വരെ റീ എന്‍ട്രി വിസ അനുവദിക്കും.
നേരത്തെ 500 റിയാല്‍ നല്‍കിയാല്‍ ആറു മാസം ലഭിച്ചിരുന്ന മള്‍ട്ടിപ്പിള്‍ എക്സിറ്റ് റീ എന്‍ട്രി വിസ ഇനിം മൂന്ന് മാസത്തേക്കു മാത്രമേ ലഭിക്കു. പിന്നീടുള്ള ഓരോ മാസത്തിനും 200 റിയാല്‍ വീതം അധികം നല്‍കണം.
ആദ്യമായി ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കു വിസ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ പിന്നീടുള്ള ഹജ്ജ്, ഉംറ വിസകള്‍ക്കു രണ്ടായിരം റിയാല്‍ വീതം നല്‍കണം. എന്നാല്‍ തൊഴില്‍ വിസകള്‍ക്കു പുതിയ നിയമം ബാധകമല്ല. നിലവിലുള്ള രണ്ടായിരം റിയാല്‍ തന്നെ തുടരും.
https://www.facebook.com/Malayalivartha