അതിസൂക്ഷ്മ വേധ ശേഷിയുള്ള ലേസര്‍ രശ്മികളുടെ കണ്ടുപിടിത്തം; ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം മൂന്നു പേർ പങ്കിടും

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നു പേരാണ് ഇത്തവണ ഭൗതിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. ആർതർ ആഷ്കിൻ(യുഎസ്), ഷെറാർ മുറൂ(ഫ്രാൻസ്), ഡോണ സ്ട്രിക്ക്‌ലൻഡ്(കാനഡ) എന്നിവർക്ക് ലേസർ ഫിസിക്സ് മേഖലയിലെ ഗവേഷണത്തിനാണ് അംഗീകാരം. അതേസമയം 55 വർഷങ്ങൾക്ക് ശേഷം ഇതു മൂന്നാം തവണയാണ് ഒരു വനിതയ്ക്ക് ഭൗതികശാസ്ത്രത്തിൽ നൊബേൽ ലഭിക്കുന്നത്
നേത്ര ശസ്ത്രക്രിയയിലും വ്യാവസായിക രംഗത്തും അതിസൂക്ഷ്മതയോടെ പ്രവർത്തിക്കാൻ സഹായിക്കുന്ന ഉപകരണങ്ങള്‍ തയാറാക്കാൻ മൂവരുടെയും ഗവേഷണം സഹായിച്ചതായി നൊബേൽ സമിതി വ്യക്തമാക്കി. 90 ലക്ഷം സ്വീഡിഷ് ക്രൗണാണ് (7.34 കോടി) പുരസ്കാരത്തുക. ഇതിന്റെ പകുതി ആർതർ ആഷ്കിനു ലഭിക്കും. ശേഷിച്ച തുക ഷെറാർ മുറൂവും ഡോണ സ്ട്രിക്ക്‌ലൻഡും പങ്കിട്ടെടുക്കും.
‘ഒപ്റ്റിക്കൽ ട്വീസേഴ്സ്’ എന്ന ഉപകരണം കണ്ടെത്തിയതിനാണ് ആർതറിനു പുരസ്കാരം. ആറ്റങ്ങൾ, സൂക്ഷ്മകണികകൾ, വൈറസുകൾ, ജീവകോശങ്ങള്‍ തുടങ്ങിയവയെ ലേസർ ബീം കൊണ്ടു ‘പിടിച്ചെടുക്കു’ന്നവയാണ് ഈ ഉപകരണം.
പ്രകാശത്തിന്റെ ‘റേഡിയേഷൻ പ്രഷർ’ ഉപയോഗിച്ച് വസ്തുക്കളെ ചലിപ്പിക്കാനും ഇതുവഴി സാധിച്ചിരുന്നു. സയൻസ് ഫിക്‌ഷനിൽ മാത്രം കണ്ടിട്ടുള്ള ഒരു പഴയകാല സ്വപ്നം യാഥാർഥ്യമായെന്നാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത്.
അൾട്രാ–ഷോർട്ട് ഒപ്റ്റിക്കൽ പൾസുകൾ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് ഷെറാറിനും ഡോണയ്ക്കും നൊബേൽ അംഗീകാരം. ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും ശക്തമായ ലേസർ രശ്മികൾ ഇതുവഴി ഇതാദ്യമായാണു മനുഷ്യൻ സൃഷ്ടിച്ചെടുത്തത്. നേത്ര ശസ്ത്രക്രിയയിൽ (Corrective Eye Surgery) ഏറെ ഉപകാരപ്പെടുന്നതായിരുന്നു ഈ കണ്ടെത്തൽ.
https://www.facebook.com/Malayalivartha


























