ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് ഭർത്താവിന് കടുത്ത സംശയം; തന്ത്രത്തിൽ കുറ്റിക്കാട്ടിലെത്തിച്ച് പ്രാകൃത ശിക്ഷ നടപ്പിലാക്കി ഭർത്താവ്; ക്രൂര പീഡനത്തിന് പിന്നാലെ കൈപ്പത്തി വെട്ടിമാറ്റി

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്താൽ ക്രൂര പീഡനത്തിനൊടുവിൽ യുവതിയുടെ കൈപ്പത്തി യുവാവ് വെട്ടിയെടുത്തതായി റിപ്പോർട്ടുകൾ. ലഹരിയുടെ പിടിയിലായിരുന്ന പ്രതി യുവതിയെ വനത്തിനുള്ളില്‍ എത്തിച്ച് കെട്ടിയിട്ട് ക്രൂര പീഡനത്തിനിരയാക്കിയ ശേഷം കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു.
പ്രതിയായ ഡിമിട്രിയുടെ രണ്ട് കുട്ടികളുടെ അമ്മയാണ് മാര്‍ഗരിറ്റ. എന്നാല്‍ മറ്റൊരു പുരുഷനായി മാര്‍ഗിരിറ്റയ്ക്ക് ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്നും അതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു താനെന്നും ഡിമിട്രി കോടതിയില്‍ കുറ്റസമ്മതം നടത്തി.
സംഭവത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ 27കാരനായ ഡിമിട്രി ഗച്യോവിന് പത്ത് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം ഉണ്ടായത്. 26 കാരിയാ മിട്രിയുടെ ഭാര്യ മര്‍ഗരിറ്റയാണ് കൊടും ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. മാര്‍ഗരിറ്റയെ കാറില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടുപോയ ഡിമിട്രി യുവതിയെ കെട്ടിയിടുകയായിരുന്നു. പിന്നീട് മാര്‍ഗരിറ്റയെ മുട്ടുകാലില്‍ നിര്‍ത്തിയ ശേഷം ഡിമിട്രി ക്രൂരമായി പീഡിപ്പിച്ചു. ശേഷം യുവതിയുടെ കൈപ്പത്തി വെട്ടി മാറ്റി.
ഇടത് കൈപ്പത്തി നഷ്ടപ്പെട്ട മാര്‍ഗിരിറ്റയ്ക്ക് അത് തുന്നിപ്പിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് റോബോട്ടിക് കൈയ്യാണ് യുവതിക്ക് ഘടിപ്പിച്ചത്. ഭര്‍ത്താവിന്റെ ക്രൂരമായ പൈശാചിക പ്രവൃത്തികള്‍ക്ക് ഇരയാകാതിരിക്കാനായി മാര്‍ഗിരിറ്റ റഷ്യയിലേക്ക് കുടിയേറി. കോടതിവിധിയില്‍ തനിക്ക് ആശ്വാസമായെന്നായിരുന്നു മാര്‍ഗിരിറ്റയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























