തട്ടിപ്പ് വീരൻ നീരവ് മോദിയുടെ പേരിൽ വീണ്ടും തട്ടിപ്പ് കേസ് ! ; 73 ലക്ഷം കൊടുത്ത് നീരവ് മോദിയില്‍ നിന്നും വാങ്ങിയ വജ്ര മോതിരങ്ങൾ രണ്ടും വ്യാജൻ; തട്ടിപ്പിനിരയായ കാനേഡിയൻ സ്വദേശിയെ പ്രിയതമയും ഉപേക്ഷിച്ചു

പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ പേരിൽ വീണ്ടും ഒരു തട്ടിപ്പ് കേസ് ഫയൽ ചെയ്തതായി റിപ്പോർട്ടുകൾ. നീരവ് മോദിയുടെ ചതിയിലകപ്പെട്ട് കാനഡക്കാരനായ യുവാവിന്റെ വിവാഹ നിശ്ചയം മുടങ്ങിയതോടെയാണ് വാർത്ത പുറംലോകമറിയുന്നത്.
നീരവ് മോദിയില്‍ നിന്നും വാങ്ങിയ വജ്ര മോതിരം രണ്ടും വ്യാജനാണെന്നറിഞ്ഞ കാമുകി ഇയാളെ ഉപേക്ഷിച്ചു പോകുക ആയിരുന്നു. 73 ലക്ഷം രൂപ കൊടുത്ത് നീരവ് മോദിയില്‍ നിന്നും 2012 ലാണ് പോള്‍ അല്‍ഫോന്‍സോ എന്നയാള്‍ ഹോങ്കോങില്‍ വെച്ച് രണ്ട് വജ്രമോതിരങ്ങള്‍ വാങ്ങിയത്.
ധനകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ അല്‍ഫോന്‍സോയിക്ക് മോദിയുമായി മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. ബീവെര്‍ലി ഹില്‍സില്‍ വച്ചായിരുന്നു മുക്കാല്‍ കോടി വില വരുന്ന രണ്ട് മോതിരങ്ങള്‍ വാങ്ങിയത്.
അതേസമയം മോതിരങ്ങള്‍ അല്‍ഫോന്‍സ് ഇന്‍ഷൂര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ രേഖകളൊന്നും മാസങ്ങളായിട്ടും ഇയാള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്നാണ് മോതിരങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പാള്‍ ഇയാള്‍ കാലിഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. കാമുകി കൈവിട്ടതോടെ വിഷാദ രോഗം പിടികൂടിയ ഇയാള്‍ ചികിത്സയിലാണെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha



























