Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

ആഡംബര വസതി ഉപേക്ഷിച്ച് നഗര പ്രാന്തത്തിലെ ഒരു ഫ്ളാറ്റിൽ ലളിത ജീവിതം നയിക്കുന്ന, പൊതു ഗതാഗതം ഉപയോഗിക്കുന്ന ഇടയൻ; ഏകാധിപതിയായ പോപ്പ് ഫ്രാൻസിസിന് ക്രൂരതയുടേയും മനുഷ്യത്വമില്ലായ്മയുടേയും മറ്റൊരു മുഖമുണ്ട്; വിവാദങ്ങൾക്ക് തിരികൊളുത്തി "ദി ഡിക്റ്റേറ്റർ പോപ്പ്"

21 JANUARY 2019 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

മാധ്യമ പ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ. രാമചന്ദ്രൻ പൊതുവെ മാധ്യമ പ്രവർത്തകരോടായി പറഞ്ഞിരുന്ന ഒരുപദേശണ്ടായിരുന്നു - അമിത വിനയം, കടുത്ത ആദർശ അസ്കിയത, ദഹിക്കാനാവാത്ത വിപ്ലവാശയങ്ങൾ ഒക്കെ തള്ളുന്ന രാഷ്ട്രീയ നേതാക്കളെ കണ്ണടച്ച് വിശ്വസിക്കരുത് - അവർ വല്ല്യ കുഴപ്പക്കാരായിരിക്കും. നിങ്ങൾ ഇക്കൂട്ടരെ ശ്രദ്ധിക്കണം.

80 കളുടെ മധ്യത്തിൽ പ്രതിപക്ഷ രാഷ്ട്രീയ നേതൃനിരയിൽ പെട്ടെന്ന് ഉദിച്ചുയർന്ന താരമായിരുന്നു ജനതാപാർടി നേതാവും കർണാടകത്തിലെ ആദ്യ കോൺഗ്രസിതര മുഖ്യമന്ത്രിയായിരുന്നു രാമകൃഷ്ണ ഹെഗ്ഡെ.. ആദർശ ശുദ്ധിയുടെ കാര്യത്തിൽ ഇയാൾ പവൻ മാറ്റ് തങ്കം എന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ - ഭാവി പ്രധാനമന്ത്രി എന്നതരത്തിൽ മാധ്യമങ്ങൾ വാഴ്ത്തി പാടിയിരുന്നു.

പക്ഷേ, സ്വജനപക്ഷപാതം, അഴിമതി, എതിരാളികളുടെ ഫോൺ ചോർത്തൽ തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. രാമചന്ദ്രൻ തുടക്കം മുതല്ക്കേ സംശയദൃഷ്ടിയോടെ വീക്ഷിച്ച നേതാവായിരുന്നു ഹെഗ് ഡേ. അദ്ദേഹത്തിന്റെ സംശയം ശരിയാണെന്ന് കാലം തെളിയിച്ചു.

അത്തരം വാഴ്ത്തിപ്പാടലുകൾക്ക് വിധേയനായ ആളാണ്‌ ഇപ്പോഴത്തെ മാർപാപ്പ. മാർപ്പാപ്പ ഫ്രാൻസിസിന്റെ പൊതു വിഷയങ്ങളിലെ ഇടപെടലുകളെക്കുറിച്ചും മധുരം പുരട്ടിയ വാക്കുകളെ കുറിച്ചും ഒരുപാട് സന്ദേഹങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. ആ സന്ദേഹങ്ങൾ ശരിവെക്കുന്ന ഒരു പുസ്തകം ഇറങ്ങിക്കഴിഞ്ഞു. THE DICTATOR POPE- The Inside Story of the Francis Papacy. 2018 അവസാനമാണ് ഈ പുസ്തകം അമേരിക്കയിൽ പ്രസിദ്ധീകരിച്ചത്. ചരിത്രകാരനും എഴുത്തുകാരനുമായ ഹെൻട്രി സൈരെ ( Henry Sire) 2013 മുതൽ 2017 വരെ റോമിൽ താമസിച്ചാണ് ഫ്രാൻസിസ് മാർപ്പാപ്പയെക്കുറിച്ചുള്ള ഈ പുസ്തകമെഴുതിയത്. എന്നാൽ തന്റെ സുരക്ഷയെ കരുതി മാർക്കന്റോനിയോ കൊളോണ( MARCANTONIO COLONNA ) എന്ന തൂലികാ നാമത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത് - യൂറോപ്പിലും അമേരിക്കയിലും വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും ഈ പുസ്തകം ഇടയാക്കി ക്കഴിഞ്ഞു.

ബെനഡിക്ട് പതിനാറാമൻ 2013 ൽ അപ്രതീക്ഷിതമായി സ്ഥാനത്യാഗം ചെയ്ത ഒഴിവിലേക്കാണ് അർജന്റീയനക്കാരനായ കർദിനാൾ ഹോസെ മരിയോ ബെർഗോളിയോവിനെ മാർപ്പാപ്പയായി തിരഞ്ഞെടുത്തത്. പോപ്പ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ തലവനായി 2013 മാർച്ച് 13 ന് സ്ഥാനമേറ്റു -

ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വളരെ അപ്രതീക്ഷിതമായിരുന്നു എന്ന മട്ടിലായിരുന്നു അക്കാലത്തെ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ആഡംബര ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗര പ്രാന്തത്തിലെ ഒരു ഫ്ളാറ്റിൽ ലളിത ജീവിതം നയിക്കുന്ന, പൊതു ഗതാഗതം ഉപയോഗിക്കുന്ന ഇടയൻ എന്ന മട്ടിലൊക്കെയായിരുന്നു വത്തിക്കാനിലും മറ്റും ബർഗോളിയോവിനെ അവതരിപ്പിച്ചിരുന്നത്.

കൃത്യമായ പി.ആർ ഓപ്പറേഷൻ ഇത്തരമൊരു വാഴ്ത്തലിന് പിന്നിലുണ്ടായിരുന്നു. ഏകാധിപതിയായ ഈ പോപ്പിന് ക്രൂരതയുടേയും മനുഷ്യത്വമില്ലായ്മയുടേയും മറ്റൊരു മുഖമുണ്ടെന്നാണ് എഴുത്തുകാരൻ തെളിവു സഹിതം പറയുന്നത്. ബ്യുണസ് ഐരീസിലെ കർദിനാളായിരുന്ന കാലത്ത് ചിരിക്കാത്ത -വരിഞ്ഞു കെട്ടിയ മുഖവുമായി നടക്കുന്ന ബിഷപ്പായിരുന്നു ബെർഗോളിയോ - പക്ഷേ, പോപ്പായതോടെ
ചിരിക്കുന്ന മാർപ്പാപ്പയായി മാധ്യമങ്ങളും പരിവാരങ്ങളും വാഴ്ത്താൻ തുടങ്ങി. ഈ മുഖാവരണത്തിന് പിന്നിൽ ഇദ്ദേഹത്തിന് വളരെ വ്യത്യസ്തമായ, ഭീഭത്സമായ മറ്റൊരു മുഖമുണ്ടെന്ന് പുസ്തകത്തിന്റെ ആദ്യ അധ്യായ ( The St. Gallen Mafia) ത്തിന്റെ ആദ്യ ഖണ്ഡികയിലിങ്ങനെ എഴുതിയിട്ടുണ്ട്.-

" If you speak to any one working in the Vatican , they will tell you about the miracle in reverse. When the publicity cameras are off him, Pope Francis turns into a different figure: arrogant, dismissive of people, prodigal with bad language, and Notorious for furious outburst of temper which are known to every one from the Cardinals to chauffeurs".

ക്യാമറ ഓഫായിക്കഴിഞ്ഞാൽ മറ്റുള്ളവരോട് ഇദ്ദേഹം പെരുമാറുന്നത് തികഞ്ഞ അഹങ്കാരത്തോടും പരിഹാസത്തോടും അധികാര പ്രമത്തതയോടുമാണ്. കോപത്തോടും മോശം ഭാഷ ഉപയോഗിച്ചും സംസാരിക്കുന്നത് പതിവാണ്- കർദ്ദിനാളന്മാർ മുതൽ വേലക്കാരോടു വരെ ഇത്തരത്തിൽ മോശം ഭാഷ ഉപയോഗിച്ച് പെരുമാറുന്നത് പതിവാണ്.

ജനാധിപത്യ ശൈലികളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത തികഞ്ഞ ഏകാധിപതിയും നിഷ്ഠൂരനുമാണ് ഫ്രാൻസിസ് മാർപ്പാപ്പ.

വത്തിക്കാനിലെ അധികാര ദല്ലാളന്മാരിലൊരാളായ കർദിനാൾ ഗോഡ് ഫ്രൈഡ് ഡാനിയേൽസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സെന്റ് ഗാലൻ മാഫിയ എന്ന ഗ്രൂപ്പിന്റെ താൽപര്യ സംരക്ഷകനായതു കൊണ്ടാണ് ഇദ്ദേഹത്തെ പോപ്പായി തിരഞ്ഞെടുത്തതെന്നാണ് എഴുത്തുകാരൻ പറയുന്നത്. ഈ മാഫിയയുടെ പി ആർ ഓപ്പറേഷനിലൂടെയാണ് ഇദ്ദേഹത്തെ കാരുണ്യവാനും വിശാലമനസ്കനുമൊക്കെയായി വാഴ്ത്തുന്നത്.
അർജന്റീനയിൽ ബർഗോളിയോ ഉപജാപങ്ങളുടെ ഉസ്താദ്ദെന്നാണ് അറിയപ്പെട്ടിരുന്നത്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ്. ചോര പൊടിയാതെ കൊല നടത്തുന്ന കശാപ്പുകാരനാണ് ബർഗോളിയോ എന്നാണ് അർജന്റീനയിലെ പല പ്രമുഖരേയും ഉദ്ധരിച്ചു കൊണ്ട് മാർക്കാന്റാണിയോ രേഖപ്പെടുത്തിയിട്ടുണ്ട്.

തരാതരം പോലെ നിലപാടുകൾ മാറ്റുകയും കാറ്റുള്ളപ്പോൾ തൂറ്റുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് ബ്യൂണസ് ഐറീസിലെ മുൻ ആർച്ച് ബിഷപ്പായിരുന്ന ബർഗോളിയോ എന്ന് വൈദികരേയും സഹപ്രവർത്തകരേയും ഉദ്ധരിച്ചു കൊണ്ട് ഗ്രന്ഥകാരൻ പറയുന്നുണ്ട്.

സഹപ്രവർത്തകരായ ബിഷപ്പുമാരുമായി കലഹിക്കുകയും അവരെ സകല കുതന്ത്രങ്ങളും ഉപയോഗിച്ച് നിഷ്പ്രഭരാക്കുന്ന പ്രകൃതക്കാരനാണ് പോപ്പ് ഫ്രാൻസിസ്

(Bergoglio is a person who above all else knows how to instill fear. That is why he has an influence in the Holy See which surprise many). സഹപ്രവർത്തകരിൽ ഭീതി ജനിപ്പിച്ച് സകലരേയും അടിച്ചമർത്തി മുന്നേറുന പ്രകൃതക്കാരനാണ് .
ഇദ്ദേഹം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയിൽ ഒരു പാട് മാറ്റങ്ങൾ കൊണ്ടുവന്നു എന്നൊക്കെ വാഴ്ത്തുന്നുണ്ടെങ്കിലും സഭയിൽ ഗുണപരമായ ഒരു മാറ്റവും കൊണ്ടു വന്നില്ലെന്ന് സഭയിലെ പരിവർത്തന വാദികൾ ആരോപിക്കുന്നുണ്ട്. എല്ലാം തൊലിപ്പുറത്തെ ചികിത്സകൾ എന്നാണ് പൊതുവെ വിലയിരുത്തുന്നത് .വൈദികർക്കും ബിഷപ്പുമാർക്കെതിരെയും ഒരു പാട് ലൈംഗിക പീഡന പരാതികൾ വന്നിട്ടും ഗുണപരമായ ഒരു മാറ്റവും വരുത്തിയില്ല. ഒരു പാട് പേരെ ഇപ്പോഴും ഇദ്ദേഹം സംരക്ഷിച്ചു നിർത്തിയിരിക്കയാണ്.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ല് പത്രോസിന്റെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പോപ് ഫ്രാൻസിന്റെ കാര്യത്തിൽ തെറ്റാണെന്ന് പറയാനാവില്ല. ഈ പുസ്തകത്തിന്റെ ആദ്യ പേജിൽ ഗ്രന്ഥകർത്താവ് ഏബ്രഹാം ലിങ്കന്റെ ഒരു ഉദ്ധരണി രേഖപ്പെടുത്തിയിട്ടുണ്ട് - നിങ്ങൾക്ക് ചിലരെ കുറെക്കാലം കബളിപ്പിക്കാൻ കഴിഞ്ഞേക്കാം, ചിലരെ എല്ലാക്കാലത്തും. എന്നാൽ എല്ലാവരേയും എല്ലാ കാലത്തും നിങ്ങൾക്ക് കബളിപ്പിക്കാനാവില്ല."

എന്തായാലും ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്വഭാവത്തിലെ ഗുണദോഷങ്ങളും, പ്രവർത്തന കാലത്തെ നേട്ടങ്ങളും ഇഴകീറി പരിശോധിക്കപ്പെടുന്നുണ്ട്. ആരും വിശുദ്ധരല്ല. ഒപ്പം വിമർശനത്തിനും അതിതരല്ല -
ഫ്രാൻസിസ് പോപ്പിനെ വാഴ്ത്തിപ്പാടി കൊണ്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പോലെ തന്നെ വിമർശിച്ചും ഒട്ടേറെ പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്.

The Dictator Pope ന് പുറമേ ഫിലിപ്പ് എഫ്. ലോലർ എഴുതിയ

Lost Shepherd: How Pope Francis is Misleading His Flock എന്നൊരു വിവാദ പുസ്തകവും ഇറങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (27 minutes ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (46 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (56 minutes ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (1 hour ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (4 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (5 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (5 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (5 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (5 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (5 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (6 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (6 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (6 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (12 hours ago)

Malayali Vartha Recommends