ഡെമോക്രാറ്റ് നേതാക്കള്‍ രാജ്യത്തേക്കു വരുന്ന അക്രമികളെയും മയക്കു മരുന്നു കടത്തുകാരെയും കാണുന്നില്ല; ഭരണസ്തംഭനം ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തെ തള്ളിയ ഡെമോക്രാറ്റുകള്‍ക്ക് നേരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ട്രംപ്
അമേരിക്കയിൽ ഒരു മാസമായി തുടരുന്ന ഭരണസ്തംഭനം ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തെ തള്ളിയ ഡെമോക്രാറ്റുകള്‍ക്ക് നേരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. വ്യവസ്ഥകള്‍ അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ ഡെമോക്രാറ്റുകള്‍ അത് നിരാകരിക്കുകയായിരുന്നുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
അതേസമയം വൈറ്റ്ഹൗസില്‍ ട്രംപ് സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ വാഗ്ദാനങ്ങള്‍ ഒന്നും സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു.
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ട്രംപ് മുന്നോട്ടു വച്ച നിര്‍ദേശത്തില്‍ പ്രധാനമായും രണ്ടും കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഡ്രീമേഴ്‌സ് വിഭാഗത്തില്‍ വരുന്ന ഏഴു ലക്ഷത്തോളം പേരുടെ സംരക്ഷമം അടുത്ത മൂന്നു വര്‍ഷത്തേക്ക് ഉറപ്പാക്കാം എന്നായിരുന്നു ഒരു നിര്‍ദേശം. ടെമ്പററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസില്‍ വിസയുള്ള മൂന്നു ലക്ഷത്തോളം പേരുടെ സംരക്ഷമം മൂന്നു വര്‍ഷത്തേക്ക് ഉറപ്പാക്കാമെന്നായിരുന്നു രണ്ടാമത്തെ നിര്‍ദേശം.
എന്നാൽ തന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ പോലും തയാറാകാത്ത ഡെമോക്രാറ്റ് നേതാക്കള്‍ രാജ്യത്തേക്കു വരുന്ന അക്രമികളെയും മയക്കു മരുന്നു കടത്തുകാരെയും കാണുന്നില്ലെന്നും , 2020 ലെ തെരഞ്ഞെടുപ്പു മാത്രമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി. അതില്‍ അവര്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഡ്രീമേഴ്‌സിനെയും, ടെമ്പററി വിസക്കാരെയും ബന്ധികളാക്കുന്ന സമീപനമാണ് ട്രംപ് പുലര്‍ത്തുന്നതെന്നും, സര്‍ക്കാരിന്റെ ഭാഗിക ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ലെന്നുമാണ് ഡെമോക്രാറ്റ് നേതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha