ഭാര്യയെയും മാതാപിതാക്കളെയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തി; അഞ്ചാമത്തെ കൊല നടത്താൻ തുനിയവെ യുവാവിനെ പോലീസ് വെടിവച്ചു; ദാരുണ സംഭവത്തിൽ നടുങ്ങി നിന്ന നാട്ടുകാരും പോലീസും ഒടുവിൽ അറിഞ്ഞത്.....
അമേരിക്കയിൽ ഭാര്യയെയും മാതാപിതാക്കളെയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. നാല് പേരെ കൊലപ്പെടുത്തിയ ശേഷം വീടിന് പുറത്ത് നിന്ന എട്ട് വയസ്സുകാരിയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് മാർക് ലിയോ ഗ്രിഗറി ഗാഗോ എന്ന 42കാരനെ അമേരിക്കൻ പൊലീസ് വെടിവച്ചു വീഴ്ത്തിയത്.
ഒറിഗോൺ സ്വദേശിയായ ഗാഗോ വൃദ്ധരായ മാതാപിതാക്കളെയും കാമുകിയെയും ഒമ്പത് മാസം മാത്രം പ്രായമുള്ള മകളെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. അച്ഛൻ ജെറി ബ്രെമർ (66), മാതാവ് പമേല ബ്രെമർ(64), കാമുകി ഷൈന സ്വയ്റ്റ്സർ(31), മകൾ ഒലിവിയ ഗാഗോ(ഒമ്പത് മാസം) എന്നിവരെ കൊല്ലാൻ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ടവർക്ക് ആർക്കും വെടിയേറ്റിട്ടില്ല. വാളും അതുപോലുള്ള മറ്റ് ആയുധങ്ങളും മാർകിന്റെ വീട്ടിൽ നിന്നും ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ ബ്രയാൻ ജെൻസൻ അറിയിച്ചു. അതേസമയം ഇത്രയും ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ചു വ്യക്തതയില്ലെന്നാണ് പോലീസ് അറിയിച്ചത്.
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു ഒറിഗോൺ ഷെറിഫ്സ് ഓഫീസിലേക്ക് ഗാഗോയുടെ അയൽവാസിയുടെ ഫോൺകാൾ വരുന്നത്. സംഭവമറിഞ്ഞയുടനെ സ്ഥലത്തെത്തിയ പൊലീസ് ഗാഗോ എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതാണ് കണ്ടത്.
ഭാര്യ ഷൈനയുടെ ആദ്യ ബന്ധത്തിലുണ്ടായ മകളാണ് ഗാഗോ. വീടിനകത്ത് കയറിയ പൊലീസ് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങളാണ് കണ്ടത്. ഇത്രയും ക്രൂരമായ സംഭവം ഒറിഗോൺ മേഖലയിൽ ആദ്യമായിട്ടാണെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. 20 വർഷത്തോളമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha