Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മസ്തിഷ്‌കമരണം സംഭവിച്ച മുൻ സ്പോർട്സ് താരം വെന്റിലേറ്ററിലിരിക്കെ ആൺകുഞ്ഞിന് ജന്മം നൽകി..ശരീരം ചലനമറ്റിട്ടും കാതറീന തന്‍റെ ഉദരത്തിനുള്ളിൽ കുഞ്ഞു സാൽവഡോറിനെ സംരക്ഷിച്ചു

01 APRIL 2019 05:39 PM IST
മലയാളി വാര്‍ത്ത

മസ്തിഷ്ക മരണം സംഭവിച്ച ശേഷം അവയവദാനം നൽകുന്നത് അത്ര പുതുമയുള്ള കാര്യമല്ല.. , ഹൃദയമോ, കരളോ, അല്ലെങ്കിൽ കിഡ്‌നിയോ ദാനം ചെയ്യുന്നത് ഇപ്പോൾ വളരെ സാധാരണമാണ് .എന്നാൽ ഇവിടെ, തന്നെത്തന്നെ പൂർണമായും, തന്റെ കുഞ്ഞിനെക്കിട്ടാനായി ദാനമായി കൊടുത്തിരിക്കുകയാണ് കാതറീന. അത് വലിയ ഒരു ദാനമാണ്

അമ്മ കാതറീനയ്ക്ക് അക്യൂട്ട് ആസ്ത്മാ അറ്റാക്ക് വരുമ്പോൾ മകൻ സാൽവദോറിന് അമ്മയുടെ വയറ്റിൽ വെറും 19 ആഴ്ച മാത്രം പ്രായം. മുൻ അന്താരാഷ്ട്ര തോണിതുഴച്ചിൽ താരമായിരുന്നു കാതറീനാ സെക്വീറക്ക് കടുത്ത ആസ്ത്മാ രോഗത്തെത്തുടർന്ന് വളരെ നേരത്തെ തന്നെ സ്പോർട്സിൽ നിന്നും വിരമിക്കേണ്ടി വന്നിരുന്നു

തന്റെ ഇരുപത്തിയാറാം വയസ്‌സിൽ കാതറീന ഒരു ആൺകുഞ്ഞിനെ ഗർഭം ധരിച്ചെങ്കിലും അതി ശക്തമായ ഒരു ആസ്ത്മാ അറ്റാക്കിന്റെ രൂപത്തിൽ വിധി ജീവിതത്തിന്റെ ഒഴുക്കിനു കടിഞ്ഞാണിട്ടു . ആസ്ത്മാ അറ്റാക്കിൽ, തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏറെ നേരം തടസ്സപ്പെട്ടതുകാരണം കാതറീനയുടെ ശരീരം കോമയിലേക്ക് വഴുതിവീണു. കുഞ്ഞിന് വയറ്റിൽ കഷ്ടി അഞ്ചുമാസത്തെ വളർച്ച മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു.. വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ട കാതറീന ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമായി ആകെ ഉണ്ടായിരുന്നത് പതിഞ്ഞ ശ്വസോച്ഛാസവും വയറ്റിലെ കുഞ്ഞു ജീവന്റെ മിടിപ്പും മാത്രമായിരുന്നു.


വെന്റിലേറ്റർ സപ്പോർട്ട് നിർത്തിയാൽ അടുത്തക്ഷണം കാതറീന മരിച്ചുപോവുമെന്ന വിവരം ഡോക്ടർമാരിൽ നിന്നും ഏറെ വേദനയോടെ കാതറീനയുടെ ബന്ധുക്കൾ അറിഞ്ഞു. പക്ഷെ വെന്റിലേറ്റർ സപ്പോർട്ട് മാറ്റിയാൽ നഷ്ടപ്പെടുന്നത് സാൽവദോർ എന്ന് അവർ അതിനകം പേരിട്ടുകഴിഞ്ഞിരുന്ന, കാതറീനയുടെ കുഞ്ഞിനെക്കൂടി ആയിരിക്കുമെന്ന തിരിച്ചറിവ് അവരെ ഒരു പരീക്ഷണത്തിന് പ്രേരിപ്പിച്ചു.

എങ്ങനെയും കുഞ്ഞിന്റെ ജീവൻ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ ,കുഞ്ഞിന് ചുരുങ്ങിയത് 32 ആഴ്‌ചയെങ്കിലും വളർച്ച എത്തും വരെ കാതറീനയെ വെന്റിലേറ്ററിൽ തുടരാൻ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ 26 -നു തന്നെ കാതറീനയുടെ മസ്‌തിഷ്‌ക്കമരണം ഡോക്ടർമാർ സ്ഥിരികരിച്ചിരുന്നു .

പോർച്ചുഗലിലെ നിയമവ്യവസ്ഥയിൽ അനുവദിച്ചിട്ടുള്ള ഉദാരമായ വ്യവസ്ഥകളാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാനും നടപ്പിലാക്കാനും സഹായകമായത്. പോർട്ടോയിലെ സെന്റ് ജോൺ ആശുപത്രിയിൽ അടുത്ത 56 ദിവസങ്ങളോളം ഒരക്ഷരം മിണ്ടാതെ, ഒരിറ്റു വെള്ളമോ ഭക്ഷണമോ കഴിക്കാതെ, കോമയിൽ കിടന്നിരുന്ന കാതറീനയുടെ ഉദരത്തിനുള്ളിൽ സാൽവഡോർ വളർന്നു.

പക്ഷെ 32 ആഴ്ച പൂർത്തിയായതോടെ കാതറീനയുടെ ആരോഗ്യാവസ്ഥ മോശമാവാൻ തുടങ്ങി..തുടർന്ന് കുഞ്ഞിനെ സീ സെക്ഷനിലൂടെ പുറത്തെടുക്കുകയായിരുന്നു.

മാസം തികയാതെ പിറന്നുവീണ സാൽവദോറിന് വെറും 1.8 കിലോ മാത്രമേ ഭാരമുള്ളൂ. ഇപ്പോൾ നിയോ നാറ്റൽ ഐസിയുവിൽ ആണ് അവൻ വിശ്രമിക്കുന്നത്. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും പിടിക്കും അവനെ വെന്റിലേറ്ററിൽ നിന്നും പുറത്തേക്കെടുക്കാൻ.

ഇത് പോർച്ചുഗലിലെ രണ്ടാമത്തെ 'കോമാ' ജനനനമാണ്. ഇതിനു മുമ്പ് 15 -ാമത്തെ ആഴ്ചയില്‍ പിറന്നു വീണ ലൗറെങ്കോ എന്ന കുഞ്ഞായിരുന്നു ഇതുപോലുള്ള സാഹചര്യത്തിൽ ജനിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (52 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (59 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends