Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണു.. ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി...ഞെട്ടിക്കുന്ന വീഡിയോ..


തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...


കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയ്ക്കു സമാപനറാലിയിൽ പ്രസംഗിക്കാൻ ആദ്യം അവസരം ലഭിച്ചില്ല..പക്ഷെ പിന്നീട് സംഭവിച്ചത്..എം എ ബേബിയും ഇടപ്പെട്ടു..


സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി തടവറയിലേക്ക്..നാലു വർഷം തടവുശിക്ഷ. 30, 84,892 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു..

കടലിനടിയിൽ ഒഴുകുന്ന ന്യൂക്ലിയർ റിയാക്ടർ;പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ;പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്

23 AUGUST 2019 03:22 PM IST
മലയാളി വാര്‍ത്ത

പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ. റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ച് റഷ്യ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു. പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്. ഇന്ധനം നിറച്ച റിയാക്ടർ അക്കാദമിക് ലോമാണോസോവ്, ആർടിക് പോർട്ടായ മുർമാൻസ്‌കിൽ നിന്നും ആരംഭിച്ച് 5000 കിലോമീറ്റർ അകലെയുള്ള വടക്ക് കിഴക്കൻ സൈബീരിയയിലാണ് എത്തുക. കാലാവസ്ഥ അനുസരിച്ച് നാലോ ആറോ ആഴ്ച മാത്രമായിരിക്കും സമുദ്രത്തിൽ റിയാക്ടറിന്റെ യാത്ര. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വെള്ളം ഐസായി മാറി കഴിഞ്ഞാൽ ഒഴുകി നടക്കാൻ റിയാക്ടറിനു സാധ്യമല്ല. സർക്കാരിന്റെ ഈ പ്രൊജക്ട് അപകടകരമാണെന്നും വിദൂരതയിലല്ലാതെ ഐസിൽ ചെർണോബിൽ പോലെയോ, ടൈറ്റാനിക് പോലെയോ ഒരു വലിയ ദുരന്തം സംഭവിക്കുമെന്നും പരിസഥിതിവാദികൾ പറഞ്ഞു. റിയാക്ടർ വളരെ എളുപ്പത്തിൽ എപ്പോഴും ഒഴുകി നടക്കുന്ന കെട്ടിടമാണെന്നും അപകട സാധ്യത ഇല്ലെന്നുമാണ് ന്യൂക്ലിയാർ ഏജൻസിയായ റോസാറ്റത്തിന്റെ അഭിപ്രായം. കൂടാതെ വർഷം മുഴുവൻ ഉറഞ്ഞുകൂടി കിടക്കുന്ന ഐസ് പാളികളാണ് ഇവിടെ ഉള്ളതെന്നും ഏജൻസി വ്യക്തമാക്കി.

2006-ലാണ് ഇത്തരം ഒരു പ്രൊജക്ട് റഷ്യ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ചത്. ഏകദേശം 472 അടി നീളമുള്ള റിയാക്ടറാണ് ഇത്. 1990 ൽ റിയാക്ടറിന്റെ അപകടാവസ്ഥയെ കുറിച്ച് പരിസ്ഥിതി വാദികൾ മുന്നറിയിപ്പു നൽകിയിരുന്നെന്ന് ഗ്രീൻ പീസ് റഷ്യയുടെ തലവൻ റാഷിദ് അലിമോവ് വ്യക്തമാക്കി. ന്യൂക്ലിയാർ പവർ പ്ലാന്റ് പുറന്തള്ളുന്ന മാലിന്യങ്ങൾ ആർടികിൽ വലിയൊരു അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കാരണത്താൽ റിയാക്ടർ പൊട്ടിത്തെറിച്ചാൽ ആർടിക് സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്കും ജീവജാലങ്ങളുടേയും വൻ നാശത്തിന് കാരണമാകുമെന്നും അലിമോവ് പറഞ്ഞു. അതുപോലെ, ന്യൂക്ലിയാർ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ഒരു സാഹചര്യവും ഇവിടെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴുകുന്ന റിയാക്ടറുകൾ വളരെ ചിലവേറിയതും, ബുദ്ധിമുട്ടേറിയതുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുകയാണ് ന്യൂക്ലിയർ റിയാക്ടറുകളുടെ ദൗത്യം. ആണവ ഇന്ധനം അണുവിഘടനത്തിന് വിധേയമായി താപോർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നു. വിഘടനത്തിന് വിധേയമാകുന്ന അണുക്കൾ ന്യൂട്രോണുകളെ പുറന്തള്ളുന്നു. ഈ ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളിൽ പതിച്ച് അവയേയും വിഘടിപ്പിച്ച് ചെയിൻ റിയാക്ഷൻ സംജാതമാകുന്നു. ചെയിൻ റിയാക്ഷനും, ഉല്പാദിപ്പിക്കപ്പെടുന്ന താപവും സ്ഥിരമായ നിരക്കിൽ നടക്കുന്നതിന് റിയാക്റ്ററിന്റെ കാമ്പിൽ നിയന്ത്രണദണ്ഡുകളും, ഉത്സർജ്ജിക്കപ്പെടുന്ന ന്യൂട്രോണുകളുടെ വേഗത നിയന്ത്രിച്ച് അണുവിഘടനം കാര്യക്ഷമമാക്കുന്നതിന് മോഡറേറ്ററും ഉണ്ടായിരിക്കും.

റിയാക്റ്ററിൽ ഉല്പാദിപ്പിക്കപ്പെടുന്ന താപം അവിടെ നിന്നും നീക്കി ജലം തിളപ്പിക്കുന്നതിനായി റിയാക്റ്റർ കാമ്പിൽ ശീതീകാരി ചംക്രമണം ചെയ്തു കൊണ്ടിരിക്കും. ഇത് വാതകരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആവാം. റിയാക്റ്റർ കാമ്പിൽ നിന്നും താപം സ്വീകരിച്ചൊഴുകുന്ന ശീതീകാരി, താപകൈമാറ്റ അറയിലേക്ക് ഈ താപം കൈമാറ്റം ചെയ്യുന്നു. അവിടെ ജലം തിളപ്പിച്ച് നീരാവിയാക്കി മാറ്റുന്നു. വൈദ്യുത ജനിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ടർബൈൻ ഈ നീരാവി ഉപയോഗിച്ച് കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ന്യൂക്ലിയർ റിയാക്റ്ററുകൾ ആണവവികിരണങ്ങൾ അതിനു പുറത്തേക്കും പുറപ്പെടുവിക്കുന്നുണ്ട്. റേഡിയോ ഐസോട്ടോപ്പുകൾ നിർമ്മിക്കുന്നതിന് ഈ വികിരണങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആണവവികിരണങ്ങൾ ജീവജാലങ്ങൾക്ക് ഹാനികരമായതിനാൽ വികിരണങ്ങൾ പുറത്തേക്കു വരുന്നതിനെ തടയുന്നതിന് റിയാക്റ്ററുകളെ സംരക്ഷണകവചങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...  (7 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...  (16 minutes ago)

VIRAL VIDEO ഭീതിയുടെ നിമിഷങ്ങൾ  (26 minutes ago)

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (27 minutes ago)

CPIM പട്ടികയിൽ വനിതാ നേതാക്കളാരുമില്ല  (37 minutes ago)

സോഷ്യല്‍ മീഡിയ താരം 'അമ്പിളി' പോക്‌സോ കേസില്‍ അറസ്റ്റില്‍  (45 minutes ago)

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (49 minutes ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (55 minutes ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (1 hour ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (2 hours ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (2 hours ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (3 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (3 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends