Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കടലിനടിയിൽ ഒഴുകുന്ന ന്യൂക്ലിയർ റിയാക്ടർ;പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ;പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്

23 AUGUST 2019 03:22 PM IST
മലയാളി വാര്‍ത്ത

പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ. റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ച് റഷ്യ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു. പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്. ഇന്ധനം നിറച്ച റിയാക്ടർ അക്കാദമിക് ലോമാണോസോവ്, ആർടിക് പോർട്ടായ മുർമാൻസ്‌കിൽ നിന്നും ആരംഭിച്ച് 5000 കിലോമീറ്റർ അകലെയുള്ള വടക്ക് കിഴക്കൻ സൈബീരിയയിലാണ് എത്തുക. കാലാവസ്ഥ അനുസരിച്ച് നാലോ ആറോ ആഴ്ച മാത്രമായിരിക്കും സമുദ്രത്തിൽ റിയാക്ടറിന്റെ യാത്ര. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വെള്ളം ഐസായി മാറി കഴിഞ്ഞാൽ ഒഴുകി നടക്കാൻ റിയാക്ടറിനു സാധ്യമല്ല. സർക്കാരിന്റെ ഈ പ്രൊജക്ട് അപകടകരമാണെന്നും വിദൂരതയിലല്ലാതെ ഐസിൽ ചെർണോബിൽ പോലെയോ, ടൈറ്റാനിക് പോലെയോ ഒരു വലിയ ദുരന്തം സംഭവിക്കുമെന്നും പരിസഥിതിവാദികൾ പറഞ്ഞു. റിയാക്ടർ വളരെ എളുപ്പത്തിൽ എപ്പോഴും ഒഴുകി നടക്കുന്ന കെട്ടിടമാണെന്നും അപകട സാധ്യത ഇല്ലെന്നുമാണ് ന്യൂക്ലിയാർ ഏജൻസിയായ റോസാറ്റത്തിന്റെ അഭിപ്രായം. കൂടാതെ വർഷം മുഴുവൻ ഉറഞ്ഞുകൂടി കിടക്കുന്ന ഐസ് പാളികളാണ് ഇവിടെ ഉള്ളതെന്നും ഏജൻസി വ്യക്തമാക്കി.

2006-ലാണ് ഇത്തരം ഒരു പ്രൊജക്ട് റഷ്യ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ചത്. ഏകദേശം 472 അടി നീളമുള്ള റിയാക്ടറാണ് ഇത്. 1990 ൽ റിയാക്ടറിന്റെ അപകടാവസ്ഥയെ കുറിച്ച് പരിസ്ഥിതി വാദികൾ മുന്നറിയിപ്പു നൽകിയിരുന്നെന്ന് ഗ്രീൻ പീസ് റഷ്യയുടെ തലവൻ റാഷിദ് അലിമോവ് വ്യക്തമാക്കി. ന്യൂക്ലിയാർ പവർ പ്ലാന്റ് പുറന്തള്ളുന്ന മാലിന്യങ്ങൾ ആർടികിൽ വലിയൊരു അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കാരണത്താൽ റിയാക്ടർ പൊട്ടിത്തെറിച്ചാൽ ആർടിക് സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്കും ജീവജാലങ്ങളുടേയും വൻ നാശത്തിന് കാരണമാകുമെന്നും അലിമോവ് പറഞ്ഞു. അതുപോലെ, ന്യൂക്ലിയാർ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ഒരു സാഹചര്യവും ഇവിടെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴുകുന്ന റിയാക്ടറുകൾ വളരെ ചിലവേറിയതും, ബുദ്ധിമുട്ടേറിയതുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുകയാണ് ന്യൂക്ലിയർ റിയാക്ടറുകളുടെ ദൗത്യം. ആണവ ഇന്ധനം അണുവിഘടനത്തിന് വിധേയമായി താപോർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നു. വിഘടനത്തിന് വിധേയമാകുന്ന അണുക്കൾ ന്യൂട്രോണുകളെ പുറന്തള്ളുന്നു. ഈ ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളിൽ പതിച്ച് അവയേയും വിഘടിപ്പിച്ച് ചെയിൻ റിയാക്ഷൻ സംജാതമാകുന്നു. ചെയിൻ റിയാക്ഷനും, ഉല്പാദിപ്പിക്കപ്പെടുന്ന താപവും സ്ഥിരമായ നിരക്കിൽ നടക്കുന്നതിന് റിയാക്റ്ററിന്റെ കാമ്പിൽ നിയന്ത്രണദണ്ഡുകളും, ഉത്സർജ്ജിക്കപ്പെടുന്ന ന്യൂട്രോണുകളുടെ വേഗത നിയന്ത്രിച്ച് അണുവിഘടനം കാര്യക്ഷമമാക്കുന്നതിന് മോഡറേറ്ററും ഉണ്ടായിരിക്കും.

റിയാക്റ്ററിൽ ഉല്പാദിപ്പിക്കപ്പെടുന്ന താപം അവിടെ നിന്നും നീക്കി ജലം തിളപ്പിക്കുന്നതിനായി റിയാക്റ്റർ കാമ്പിൽ ശീതീകാരി ചംക്രമണം ചെയ്തു കൊണ്ടിരിക്കും. ഇത് വാതകരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആവാം. റിയാക്റ്റർ കാമ്പിൽ നിന്നും താപം സ്വീകരിച്ചൊഴുകുന്ന ശീതീകാരി, താപകൈമാറ്റ അറയിലേക്ക് ഈ താപം കൈമാറ്റം ചെയ്യുന്നു. അവിടെ ജലം തിളപ്പിച്ച് നീരാവിയാക്കി മാറ്റുന്നു. വൈദ്യുത ജനിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ടർബൈൻ ഈ നീരാവി ഉപയോഗിച്ച് കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ന്യൂക്ലിയർ റിയാക്റ്ററുകൾ ആണവവികിരണങ്ങൾ അതിനു പുറത്തേക്കും പുറപ്പെടുവിക്കുന്നുണ്ട്. റേഡിയോ ഐസോട്ടോപ്പുകൾ നിർമ്മിക്കുന്നതിന് ഈ വികിരണങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആണവവികിരണങ്ങൾ ജീവജാലങ്ങൾക്ക് ഹാനികരമായതിനാൽ വികിരണങ്ങൾ പുറത്തേക്കു വരുന്നതിനെ തടയുന്നതിന് റിയാക്റ്ററുകളെ സംരക്ഷണകവചങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (5 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (10 hours ago)

Malayali Vartha Recommends