Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കടലിനടിയിൽ ഒഴുകുന്ന ന്യൂക്ലിയർ റിയാക്ടർ;പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ;പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്

23 AUGUST 2019 03:22 PM IST
മലയാളി വാര്‍ത്ത

പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ. റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ച് റഷ്യ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു. പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്. ഇന്ധനം നിറച്ച റിയാക്ടർ അക്കാദമിക് ലോമാണോസോവ്, ആർടിക് പോർട്ടായ മുർമാൻസ്‌കിൽ നിന്നും ആരംഭിച്ച് 5000 കിലോമീറ്റർ അകലെയുള്ള വടക്ക് കിഴക്കൻ സൈബീരിയയിലാണ് എത്തുക. കാലാവസ്ഥ അനുസരിച്ച് നാലോ ആറോ ആഴ്ച മാത്രമായിരിക്കും സമുദ്രത്തിൽ റിയാക്ടറിന്റെ യാത്ര. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വെള്ളം ഐസായി മാറി കഴിഞ്ഞാൽ ഒഴുകി നടക്കാൻ റിയാക്ടറിനു സാധ്യമല്ല. സർക്കാരിന്റെ ഈ പ്രൊജക്ട് അപകടകരമാണെന്നും വിദൂരതയിലല്ലാതെ ഐസിൽ ചെർണോബിൽ പോലെയോ, ടൈറ്റാനിക് പോലെയോ ഒരു വലിയ ദുരന്തം സംഭവിക്കുമെന്നും പരിസഥിതിവാദികൾ പറഞ്ഞു. റിയാക്ടർ വളരെ എളുപ്പത്തിൽ എപ്പോഴും ഒഴുകി നടക്കുന്ന കെട്ടിടമാണെന്നും അപകട സാധ്യത ഇല്ലെന്നുമാണ് ന്യൂക്ലിയാർ ഏജൻസിയായ റോസാറ്റത്തിന്റെ അഭിപ്രായം. കൂടാതെ വർഷം മുഴുവൻ ഉറഞ്ഞുകൂടി കിടക്കുന്ന ഐസ് പാളികളാണ് ഇവിടെ ഉള്ളതെന്നും ഏജൻസി വ്യക്തമാക്കി.

2006-ലാണ് ഇത്തരം ഒരു പ്രൊജക്ട് റഷ്യ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ചത്. ഏകദേശം 472 അടി നീളമുള്ള റിയാക്ടറാണ് ഇത്. 1990 ൽ റിയാക്ടറിന്റെ അപകടാവസ്ഥയെ കുറിച്ച് പരിസ്ഥിതി വാദികൾ മുന്നറിയിപ്പു നൽകിയിരുന്നെന്ന് ഗ്രീൻ പീസ് റഷ്യയുടെ തലവൻ റാഷിദ് അലിമോവ് വ്യക്തമാക്കി. ന്യൂക്ലിയാർ പവർ പ്ലാന്റ് പുറന്തള്ളുന്ന മാലിന്യങ്ങൾ ആർടികിൽ വലിയൊരു അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കാരണത്താൽ റിയാക്ടർ പൊട്ടിത്തെറിച്ചാൽ ആർടിക് സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്കും ജീവജാലങ്ങളുടേയും വൻ നാശത്തിന് കാരണമാകുമെന്നും അലിമോവ് പറഞ്ഞു. അതുപോലെ, ന്യൂക്ലിയാർ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ഒരു സാഹചര്യവും ഇവിടെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴുകുന്ന റിയാക്ടറുകൾ വളരെ ചിലവേറിയതും, ബുദ്ധിമുട്ടേറിയതുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുകയാണ് ന്യൂക്ലിയർ റിയാക്ടറുകളുടെ ദൗത്യം. ആണവ ഇന്ധനം അണുവിഘടനത്തിന് വിധേയമായി താപോർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നു. വിഘടനത്തിന് വിധേയമാകുന്ന അണുക്കൾ ന്യൂട്രോണുകളെ പുറന്തള്ളുന്നു. ഈ ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളിൽ പതിച്ച് അവയേയും വിഘടിപ്പിച്ച് ചെയിൻ റിയാക്ഷൻ സംജാതമാകുന്നു. ചെയിൻ റിയാക്ഷനും, ഉല്പാദിപ്പിക്കപ്പെടുന്ന താപവും സ്ഥിരമായ നിരക്കിൽ നടക്കുന്നതിന് റിയാക്റ്ററിന്റെ കാമ്പിൽ നിയന്ത്രണദണ്ഡുകളും, ഉത്സർജ്ജിക്കപ്പെടുന്ന ന്യൂട്രോണുകളുടെ വേഗത നിയന്ത്രിച്ച് അണുവിഘടനം കാര്യക്ഷമമാക്കുന്നതിന് മോഡറേറ്ററും ഉണ്ടായിരിക്കും.

റിയാക്റ്ററിൽ ഉല്പാദിപ്പിക്കപ്പെടുന്ന താപം അവിടെ നിന്നും നീക്കി ജലം തിളപ്പിക്കുന്നതിനായി റിയാക്റ്റർ കാമ്പിൽ ശീതീകാരി ചംക്രമണം ചെയ്തു കൊണ്ടിരിക്കും. ഇത് വാതകരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആവാം. റിയാക്റ്റർ കാമ്പിൽ നിന്നും താപം സ്വീകരിച്ചൊഴുകുന്ന ശീതീകാരി, താപകൈമാറ്റ അറയിലേക്ക് ഈ താപം കൈമാറ്റം ചെയ്യുന്നു. അവിടെ ജലം തിളപ്പിച്ച് നീരാവിയാക്കി മാറ്റുന്നു. വൈദ്യുത ജനിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ടർബൈൻ ഈ നീരാവി ഉപയോഗിച്ച് കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ന്യൂക്ലിയർ റിയാക്റ്ററുകൾ ആണവവികിരണങ്ങൾ അതിനു പുറത്തേക്കും പുറപ്പെടുവിക്കുന്നുണ്ട്. റേഡിയോ ഐസോട്ടോപ്പുകൾ നിർമ്മിക്കുന്നതിന് ഈ വികിരണങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആണവവികിരണങ്ങൾ ജീവജാലങ്ങൾക്ക് ഹാനികരമായതിനാൽ വികിരണങ്ങൾ പുറത്തേക്കു വരുന്നതിനെ തടയുന്നതിന് റിയാക്റ്ററുകളെ സംരക്ഷണകവചങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (3 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (4 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (4 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (4 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (14 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (14 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (15 hours ago)

Malayali Vartha Recommends