Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

കടലിനടിയിൽ ഒഴുകുന്ന ന്യൂക്ലിയർ റിയാക്ടർ;പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ;പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്

23 AUGUST 2019 03:22 PM IST
മലയാളി വാര്‍ത്ത

പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ. റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ച് റഷ്യ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു. പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്. ഇന്ധനം നിറച്ച റിയാക്ടർ അക്കാദമിക് ലോമാണോസോവ്, ആർടിക് പോർട്ടായ മുർമാൻസ്‌കിൽ നിന്നും ആരംഭിച്ച് 5000 കിലോമീറ്റർ അകലെയുള്ള വടക്ക് കിഴക്കൻ സൈബീരിയയിലാണ് എത്തുക. കാലാവസ്ഥ അനുസരിച്ച് നാലോ ആറോ ആഴ്ച മാത്രമായിരിക്കും സമുദ്രത്തിൽ റിയാക്ടറിന്റെ യാത്ര. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വെള്ളം ഐസായി മാറി കഴിഞ്ഞാൽ ഒഴുകി നടക്കാൻ റിയാക്ടറിനു സാധ്യമല്ല. സർക്കാരിന്റെ ഈ പ്രൊജക്ട് അപകടകരമാണെന്നും വിദൂരതയിലല്ലാതെ ഐസിൽ ചെർണോബിൽ പോലെയോ, ടൈറ്റാനിക് പോലെയോ ഒരു വലിയ ദുരന്തം സംഭവിക്കുമെന്നും പരിസഥിതിവാദികൾ പറഞ്ഞു. റിയാക്ടർ വളരെ എളുപ്പത്തിൽ എപ്പോഴും ഒഴുകി നടക്കുന്ന കെട്ടിടമാണെന്നും അപകട സാധ്യത ഇല്ലെന്നുമാണ് ന്യൂക്ലിയാർ ഏജൻസിയായ റോസാറ്റത്തിന്റെ അഭിപ്രായം. കൂടാതെ വർഷം മുഴുവൻ ഉറഞ്ഞുകൂടി കിടക്കുന്ന ഐസ് പാളികളാണ് ഇവിടെ ഉള്ളതെന്നും ഏജൻസി വ്യക്തമാക്കി.

2006-ലാണ് ഇത്തരം ഒരു പ്രൊജക്ട് റഷ്യ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ചത്. ഏകദേശം 472 അടി നീളമുള്ള റിയാക്ടറാണ് ഇത്. 1990 ൽ റിയാക്ടറിന്റെ അപകടാവസ്ഥയെ കുറിച്ച് പരിസ്ഥിതി വാദികൾ മുന്നറിയിപ്പു നൽകിയിരുന്നെന്ന് ഗ്രീൻ പീസ് റഷ്യയുടെ തലവൻ റാഷിദ് അലിമോവ് വ്യക്തമാക്കി. ന്യൂക്ലിയാർ പവർ പ്ലാന്റ് പുറന്തള്ളുന്ന മാലിന്യങ്ങൾ ആർടികിൽ വലിയൊരു അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കാരണത്താൽ റിയാക്ടർ പൊട്ടിത്തെറിച്ചാൽ ആർടിക് സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്കും ജീവജാലങ്ങളുടേയും വൻ നാശത്തിന് കാരണമാകുമെന്നും അലിമോവ് പറഞ്ഞു. അതുപോലെ, ന്യൂക്ലിയാർ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ഒരു സാഹചര്യവും ഇവിടെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴുകുന്ന റിയാക്ടറുകൾ വളരെ ചിലവേറിയതും, ബുദ്ധിമുട്ടേറിയതുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുകയാണ് ന്യൂക്ലിയർ റിയാക്ടറുകളുടെ ദൗത്യം. ആണവ ഇന്ധനം അണുവിഘടനത്തിന് വിധേയമായി താപോർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നു. വിഘടനത്തിന് വിധേയമാകുന്ന അണുക്കൾ ന്യൂട്രോണുകളെ പുറന്തള്ളുന്നു. ഈ ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളിൽ പതിച്ച് അവയേയും വിഘടിപ്പിച്ച് ചെയിൻ റിയാക്ഷൻ സംജാതമാകുന്നു. ചെയിൻ റിയാക്ഷനും, ഉല്പാദിപ്പിക്കപ്പെടുന്ന താപവും സ്ഥിരമായ നിരക്കിൽ നടക്കുന്നതിന് റിയാക്റ്ററിന്റെ കാമ്പിൽ നിയന്ത്രണദണ്ഡുകളും, ഉത്സർജ്ജിക്കപ്പെടുന്ന ന്യൂട്രോണുകളുടെ വേഗത നിയന്ത്രിച്ച് അണുവിഘടനം കാര്യക്ഷമമാക്കുന്നതിന് മോഡറേറ്ററും ഉണ്ടായിരിക്കും.

റിയാക്റ്ററിൽ ഉല്പാദിപ്പിക്കപ്പെടുന്ന താപം അവിടെ നിന്നും നീക്കി ജലം തിളപ്പിക്കുന്നതിനായി റിയാക്റ്റർ കാമ്പിൽ ശീതീകാരി ചംക്രമണം ചെയ്തു കൊണ്ടിരിക്കും. ഇത് വാതകരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആവാം. റിയാക്റ്റർ കാമ്പിൽ നിന്നും താപം സ്വീകരിച്ചൊഴുകുന്ന ശീതീകാരി, താപകൈമാറ്റ അറയിലേക്ക് ഈ താപം കൈമാറ്റം ചെയ്യുന്നു. അവിടെ ജലം തിളപ്പിച്ച് നീരാവിയാക്കി മാറ്റുന്നു. വൈദ്യുത ജനിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ടർബൈൻ ഈ നീരാവി ഉപയോഗിച്ച് കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ന്യൂക്ലിയർ റിയാക്റ്ററുകൾ ആണവവികിരണങ്ങൾ അതിനു പുറത്തേക്കും പുറപ്പെടുവിക്കുന്നുണ്ട്. റേഡിയോ ഐസോട്ടോപ്പുകൾ നിർമ്മിക്കുന്നതിന് ഈ വികിരണങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആണവവികിരണങ്ങൾ ജീവജാലങ്ങൾക്ക് ഹാനികരമായതിനാൽ വികിരണങ്ങൾ പുറത്തേക്കു വരുന്നതിനെ തടയുന്നതിന് റിയാക്റ്ററുകളെ സംരക്ഷണകവചങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (1 hour ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (3 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (3 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (4 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (4 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (6 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (6 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (6 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (6 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (6 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (7 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (7 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (8 hours ago)

Malayali Vartha Recommends