ഐഎസ് രഹസ്യങ്ങളുടെ ‘സ്വർണ ഖനി ബഗ്ദാദിയുടെ സഹോദരിയോ ?അല്‍ ബാഗ്ദാദിയുടെ സഹോദരിയുടെ അറസ്റ്റില്‍ തുര്‍ക്കി അധികൃതര്‍ വൃക്തമാക്കുന്നു !
ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ–ബഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരിയും പിടിയിൽ ആയി എന്ന് പുറത്തവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ബഗ്ദാദിയുടെ മുതിർന്ന സഹോദരിയായ റാസ്‌മിയ അവാദാണു ഭർത്താവിനും മക്കൾക്കും മരുമകള്‍ക്കുമൊപ്പം തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വടക്കന്‍ സിറിയയിൽ തുർക്കിയുടെ നിയന്ത്രണത്തിലുളള അസാസ് നഗരത്തിലെ പട്രോളിങ്ങിനിടെയായിരുന്നു റാസ്മിയയെ പിടികൂടിയത്.
തുര്‍ക്കിയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ‘സ്വര്‍ണ്ണഖനി’യെന്നാണ് അറസ്റ്റിനെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ കുര്‍ദിഷ് സേന തുര്‍ക്കിയുമായി സഖ്യം ചേര്‍ന്നിരുന്നു. സഖ്യത്തിന്റെ ഭാഗമായി തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണ് ആലെപ്പോ.അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരിയുടെ അറസ്റ്റ് ഐ.എസിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കാരണമാവുമെന്ന് തുര്‍ക്കി അധികൃതര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദ വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് വിജയകരമായ മറ്റൊരു ഉദാഹരണമെന്നാണ് അറസ്റ്റിനെക്കുറിച്ച് തുര്‍ക്കി പ്രസിഡണ്ട് റെജബ് ത്വയ്യീബ് എര്‍ദോഗാന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പറഞ്ഞത്.
റാസ്മിയയെയും ഭർത്താവിനെയും മരുമകളെയും നിലവിൽ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഐഎസുമായി ബന്ധമുണ്ടെന്ന സംശയം ശക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ഇവർ ഏതൊക്കെ സമയത്ത് ബഗ്ദാദിക്കൊപ്പം ഉണ്ടായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണു ചോദിച്ചറിയാനുള്ളത്. അതേസമയം റാസ്മിയയുടെ അഞ്ചു കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഏറ്റുമുട്ടലിലൂടെ ഒക്ടോബര്‍ 27നാണ് അമേരിക്കന്‍ സൈന്യം വധിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha