കാലാപാനി ഞങ്ങളുടേത്; ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ ആരോപണവുമായി നേപ്പാൾ; ന്യായീകരണവുമായി ഇന്ത്യ
ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ വിരൽ ചൂണ്ടി നേപ്പാളും. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടത്തിനെതിരെയാണ് കഴിഞ്ഞ ദിവസം നേപ്പാള്‍ വിമർശിച്ചിരിക്കുന്നത്. ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാളിന്റെ അധീനതയിലാണ് ഉള്ളത്. ഈ അവകാശ വാദം ഉയർത്തി നേപ്പാൾ മുന്നോട്ട് വന്നിരുന്നു. മാത്രമല്ല നേപ്പാളിലെ ഡര്‍ച്ചുല ജില്ലയിലെ പ്രദേശമാണ് കാലാപാനിയെന്ന് അവർ ഉയർത്തുന്ന വാദം. എന്നാൽ നേപ്പാളിന്റെ വാദങ്ങളെ ഇന്ത്യ തള്ളി കളയുകയാണ്. ഇന്ത്യ പുറത്തിറക്കിയിരിക്കുന്ന പുതിയ ഭൂപടം രാജ്യത്തിന്റെ പരമാധികാരത്തിലുള്ള പ്രദേശങ്ങളെ വളരെ വ്യക്തമായി സൂചിപ്പിക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അത് കൊണ്ട് തന്നെ പുതിയ ഭൂപടത്തിനെതിരായ നേപ്പാളിന്റെ ആരോപണം തെറ്റാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശദമാക്കി .
നേപ്പാളിനെ ഇന്ത്യ പാടെ തള്ളി കളയാതെയുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്. നേപ്പാളുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്തി പുതിയ ഭൂപടത്തില്‍ പുതുക്കിയിട്ടില്ല. ഇന്ത്യയുടെ അടുത്ത അയൽക്കാരായ നേപ്പാളുമായി നയതന്ത്ര ബന്ധത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന മാർഗമാണ് ഇന്ത്യ അവലംബിക്കുന്നത് . മാത്രമല്ല ഇപ്പോൾ സൗഹൃദത്തിലായിരിക്കുന്ന രണ്ട് രാജ്യങ്ങളെയും തമ്മിൽ വിടവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും രവീഷ് കുമാര്‍ പറഞ്ഞു. പരോക്ഷമായിട്ടാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിൽ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരസ്പര ധാരണയിലൂടെ പരിഹരിക്കാമെന്ന് ബുധനാഴ്ച നേപ്പാള്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഇപ്പോൾ ഏകപക്ഷീയമായനീക്കം നേപ്പാള്‍ സര്‍ക്കാർ സ്വീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാൻ ഇരു രാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരെയും ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha