കാലാപാനി പ്രദേശം ഞങ്ങളുടേതെന്ന് പരസ്യമായി പറഞ്ഞ് നേപ്പാൾ പ്രധാനമന്ത്രി; ആ പ്രദേശത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും ആവശ്യം
ഇന്ത്യ പുതിയൊരു ഭൂപടം ഇറക്കിയ നാൾ മുതൽ തുടങ്ങിയതാണ് നേപ്പാളിന് അസ്വസ്ഥത. എന്നാൽ നേപ്പാൾ ഇപ്പോൾ ആ കാര്യം പരസ്യമായി പറഞ്ഞിരിക്കുന്നു. ഇന്ത്യൻ ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാപാനി പ്രദേശം തങ്ങളുടേതാണെന്ന നിലപാട് നേപ്പാൾ ഇപ്പോൾ പരസ്യമായി പറഞ്ഞിരിക്കുന്നു. കാലാപാനി പ്രദേശം തങ്ങളുടേതെന്ന കാര്യത്തിൽ നിന്നും ഒരിഞ്ച് പിന്മാറാൻ നേപ്പാളിന് ഉദ്ദേശമില്ല. മാത്രമല്ല ഇന്ത്യ ആ പ്രദേശത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പറയുകയുണ്ടായി. ഇന്ത്യ-നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി പ്രദേശം. തന്ത്രപ്രധാനമായ ഈ ഭാഗം തങ്ങളുടേതാണെന്ന് ആദ്യമായാണ് നേപ്പാള്‍ പരസ്യമായി പറയുന്നത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനയായ നേപ്പാള്‍ യുവസംഘത്തിന്റെ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ഒലി ഇന്ത്യയ്‌ക്കെതിരെ പരസ്യമായി തിരിഞ്ഞത് . നേപ്പാളിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യ അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും കെ.പി. ശര്‍മ ഒലി പറഞ്ഞു കഴിഞ്ഞു.
ജമ്മുകശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നടപടി നിലവില്‍ വന്നതിന് പിന്നാലെ ഇന്ത്യന്‍ ഭൂപടം പുറത്തിറക്കിയിരുന്നു. ഇതിനെ ചൊല്ലിയാണ് ഇന്ത്യ- നേപ്പാള്‍ അസ്വാരസ്യം ഉടലെടുത്തിരിക്കുന്നത്. ഈ ഭൂപടത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള കാലാപാനി ഏരിയയും ഇന്ത്യ അടയാളപ്പെടുത്തിയിരുന്നു. എന്നാൽ ഈ കാലാപാനി ഏരിയ തങ്ങളുടെ ഭാഗമാണെന്നാണ് നേപ്പാൾ ഉയർത്തുന്ന അവകാശവാദം. ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളെല്ലാം തന്നെ ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളാണെന്നും നേപ്പാളുമായുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. നേപ്പാളിലെ രാജാവായിരുന്ന മഹേന്ദ്ര 1962 ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ഇന്ത്യയ്ക്ക് കൈമാറിയതാണ് കാലാപാനി ഏരിയ എന്നൊരു വാദം നിലനിൽക്കുന്നുണ്ട്. എന്നാല്‍ ഇത് നേപ്പാള്‍ ഭരണകൂടം അംഗീകരിക്കാൻ തയ്യറാകുന്നില്ല. 372 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കാലാപാനി ഏരിയ ഇന്ത്യയുടെ ഭാഗമായിട്ടാണ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ നേപ്പാളിലെ രാഷ്ട്രീയ കക്ഷികള്‍ മുഴുവന്‍ ഇന്ത്യയ്‌ക്കെതിരാണ് എന്ന കാര്യവും ശ്രദ്ധേയം.
https://www.facebook.com/Malayalivartha