കാശില്ലാത്തവന് പ്രേമിച്ചൂടെ.. മാധ്യമ പ്രവർത്തകയുടെ പരിഹാസം ; ഒടുവിൽ കമിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചത്
പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലിലൊന്നും കാര്യമില്ലെന്നു തെളിയിക്കുകയാണ് ഈ കമിതാക്കൾ. പ്രണയാഭ്യർത്ഥന നടത്താൻ കെ എഫ് സി യിലെത്തിയ ഇവരുടെ ജീവിതം മാറിമറഞ്ഞത് അവർപോലുമറിയാതെ.ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഹെക്ടർ എന്ന യുവാവ് തന്റെ കാമുകിയായ നോൺ ലാൻലയോടൊപ്പം സമീപത്തെ കെ എഫ് സിയിലെത്തി. വിവാഹാഭ്യര്ഥനയായിരുന്നു ഹെക്ടറിന്റെ ലക്‌ഷ്യം.ഹെക്ടർ വിവാഹാഭ്യർത്ഥന നടത്തി. വൈകാരികമായ ആ രംഗത്തിനു സാക്ഷിയായവർ കയ്യടിച്ചും ആർപ്പുവിളിച്ചും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഈ വൈകാരിക നിമിഷങ്ങൾ ഒരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും നിരവധിപ്പേർ കമന്റുമായി എത്തുകയും ചെയ്തു.
ഈ വീഡിയോ പങ്കുവച്ച് മാധ്യമപ്രവർത്തകയായ അനേല കുറിച്ച വാക്കുകളാണ് പ്രണയജോഡികളെ വേദനിപ്പിച്ചത്.വിവാഹാഭ്യർഥന നടത്താൻ കെഎഫ്സി തിരഞ്ഞെടുത്തതാണ് അനേലിന്റെ പരിഹസത്തിനു കാരണം.‘‘ദക്ഷിണാഫ്രിക്കയിലെ പരുഷന്മാർ തകർന്നിരിക്കുന്നു, കെഎഫ്സിയിൽ പോലും അവർ വിവാഹാഭ്യർഥന നടത്തുന്നു. കെഎഫ്സിയിൽ പ്രൊപ്പോസ് ചെയ്യുന്നവർക്ക് തീരെ നിലവാരമില്ല’’ എന്നായിരുന്നു അനേലിന്റെ ട്വീറ്റ്.
എന്നാൽ ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കനത്ത വിമർശനങ്ങളാണ് അനേലിനെ തേടിയെത്തിത്. ഇതോടെ ഹെക്ടറിന്റെയും നോൺലാൻലയുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായി.നിരവധിപ്പേർ ഇവരുടെ വിവാഹ ചെലവ് വഹിക്കാന്‍ തയാറായി രംഗത്തെത്തി....
രാജ്യാന്തര ബ്രാൻഡുകൾ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ആഭരണങ്ങൾ, ഗിഫ്റ്റ് വൗച്ചറുകൾ, മൊബൈൽ, ഹണിമൂണ്‍ പാക്കേജ്, വിവാഹസദ്യ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാത്തിനും സ്പോൺസർമാർ രംഗത്തെത്തി.ഹെക്ടറിന്റെ വായ്പ ബാങ്ക് എഴുതി തള്ളുകയും ചെയ്തു. രാജ്യാന്തരമാധ്യമങ്ങളില്‍ ഇതെല്ലാം വാർത്തയായി. അനേൽ തന്റെ തെറ്റിന് മാപ്പു ചോദിച്ച് പിന്നീട് രംഗത്തെത്തി. എന്നാൽ തങ്ങൾക്കു ലഭിച്ച ഭാഗ്യത്തിന് അനേലിന്അനേലിന് നന്ദിയുണ്ടെന്നാണ് ഹെക്ടറും നോൺലാൻലയും പ്രതികരിച്ചത്.
https://www.facebook.com/Malayalivartha