കടൽ കടന്നൊരു ചാണക കേക്കിന് വില 215 രൂപ; ഭക്ഷ്യയോഗ്യമല്ല മതപരമായ കാര്യങ്ങള്‍ക്ക് മാത്രം
പല ഇന്ത്യന്‍ വിഭവങ്ങളും വിദേശ രാജ്യളിലെ വിപണിയിലും ശ്രദ്ധനേടാറുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പല ഉല്‍പന്നങ്ങളും വിദേശരാജ്യങ്ങളില്‍ കമ്പോള വില്‍പ്പനയ്ക്ക് വയ്ക്കാറുണ്ട്. കൂടുതലും ഉത്തരേന്ത്യന്‍ മധുര വിഭവങ്ങളും തേങ്ങാവിഭവങ്ങളും ഒക്കെയാണ് അതില്‍ പ്രധാനമായി വിൽപ്പന നടത്താറുള്ളത്. എന്നാല്‍ ചാണകവരളി പാക്കുകളിലാക്കി വില്‍പ്പനയ്ക്ക് വെയ്ക്കുന്ന കട ആരും കാണാനിടയില്ല. അത്തരം ഒരു കടയും ന്യൂജേഴ്‌സിയില്‍ ഉണ്ട്. ചാണകവരളി വില്‍പ്പനയ്ക്ക് വച്ച് വ്യത്യസ്തമാവുകയാണ് ന്യൂജേഴ്‌സിയിലെ ഒരു കട. ഏറ്റവും കുറഞ്ഞ ചിലവില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ തയ്യാറാക്കുന്ന ചാണകവരളിക് 215 രൂപയാണ് കടയിലെ വില.
സമര്‍ ഹലാങ്കര്‍ എന്ന ആളാണ് ന്യൂ ജേഴ്‌സിയിലെ കടയില്‍ ചാണകവരളി വില്‍പ്പനയ്ക്ക് വെച്ചതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക്‌വെച്ചത്. തന്റെ കസിനാണ് ചാണകവരളിയുടെ ചിത്രങ്ങള്‍ അയച്ചു തന്നത്. എഡിസണിലെ ഒരു കടയിലാണ് ഇത് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2.99 ഡോളര്‍ (215 രൂപ) യാണ് വില. അപ്പോള്‍ എന്റെ ചോദ്യം ഇതാണ്. ഇന്ത്യയിലെ പശുവിന്റെ ചാണകം കയറ്റി അയച്ചാണോ അതോ യാങ്കി പശുക്കളുടെ ചാണകം ഉപയോഗിച്ചാണോ ഈ ചാണകവളരി ഉണ്ടാക്കിയിരിക്കുക. എന്ന അടിക്കുറുപ്പോടെയാണ് സമര്‍ ചിത്രം പങ്ക്‌വെച്ചിരിക്കുന്നത്.
ഭക്ഷ്യയോഗ്യമല്ല മതപരമായ കാര്യങ്ങള്‍ക്ക് മാത്രം എന്ന ലേബലോട് കൂടിയാണ് ഇത് പാക് ചെയ്തിരിക്കുന്നത്. ഒരു പാക്കറ്റില്‍ പത്ത് ചകണകവരളിയാണ് ഉണ്ടാവുക. ചാണകവരളിയുടെ വില്‍പ്പനകണ്ടും അതിന്റെ പരസ്യങ്ങള്‍ കണ്ട് ചിരിക്കുകയാണ് സോഷ്യല്‍ ലോകം. ചാണകവരളി കുക്കീസ് എന്ന് പറഞ്ഞ് വില്‍ക്കുന്നതായിരിക്കും നല്ലത്. ഇന്ത്യന്‍ ഉല്‍പ്പനം എന്ന അടിക്കുറിപ്പോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക്‌വെക്കുന്നുണ്ട്.
ഉത്തരേന്ത്യയിലും ഭക്ഷിണേന്ത്യയില്‍ ചില സ്ഥലങ്ങളിലും ചാണകം പരത്തിയുണക്കിയെടുത്ത ചാണക വരളി ഇന്ധനമായും (കത്തിക്കാന്‍) ഉപയോഗിച്ചുവരുന്നു. ചാണകത്തില്‍ ജൈവ വിഘടന സഹായികളായ നിരവധി ബാക്ടീരിയകളും ഫംഗസുകളും പ്രോട്ടോയോവകളും അടങ്ങിയിരിക്കുന്നു. മണ്ണിനെ ജൈവ സമ്പുഷ്ടമാക്കുന്ന വാക്കാ കോളി എന്നിവയും മറ്റ് മൈക്രോ ബാക്ടീരിയകളും കോടാനു കോടിയെണ്ണം ഇതിലടങ്ങിയിരിക്കന്നു.
മീതേയ്ന്‍ നല്ലപോലെ ഉത്പാദിപ്പിക്കുന്ന ചാണകം ഇന്ധന രൂപത്തില്‍ ബയോഗ്യാസ് ഉദ്പാദനം വ്യാപകമാണ്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഓര്‍ഗാനിക് കാര്‍ബണ്‍ എന്നിവയാണ് ചാണകത്തിന്റെ മറ്റ് ഘടകങ്ങള്‍. ആഗോളതാപനത്തിന് നല്ലൊരു മറുമരുനാണ് കാര്‍ഷികമേഖലയിലെ ചാണക ഉപയോഗം.
https://www.facebook.com/Malayalivartha