സ്വിസർലൻഡിലേക്ക് പുറപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശി പാകിസ്ഥാനിൽ പിടിയിൽ; പിടിക്കൂടിയത് അതിർത്തി ലംഘിച്ച് കടക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന്; ഇറങ്ങി പുറപ്പെട്ടതിന്റെ ലക്ഷ്യം അറിഞ്ഞവർ ഞെട്ടി
സ്വിസർലൻഡിലേക്ക് പുറപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശി പാകിസ്ഥാനിൽ പിടിയിലായി. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയർ എഞ്ചിനീയർ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്ഥാനിലെ ചോലിസ്ഥാനിൽ വച്ച് പിടിക്കപ്പെട്ടത്. അനധികൃതമായി അതിർത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതർ പ്രശാന്തിനെ പിടികൂടിയത്. യാത്രയുടെ ലക്‌ഷ്യം കേട്ടവർ ഓരോന്നായി ഞെട്ടി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാനായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.
അനധികൃതമായി അതിർത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതർ പ്രശാന്തിനെ പിടികൂടിയത്. പ്രശാന്തിനെ മാത്രമല്ല അയാൾക്കൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതർ പിടികൂടിയിരുന്നു. രാജസ്ഥാൻ വഴി പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇരുവരും. ആ ശ്രമത്തിനിടെ ഇന്ത്യൻ പൗരൻമാരെ പാകിസ്ഥാൻ പട്ടാളം പിടിക്കൂടുകയായിരുന്നു. അതിർത്തി കടക്കുന്നതിനാവശ്യമായിട്ടുള്ള രേഖകൾ ഇല്ലാത്തതിനാലായിരുന്നു ഇവരെ പിടിക്കൂടിയത്.
മതിയായ രേഖകളില്ലാതെയാണ് ഇരുവരും അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചത്. നവംബർ 14ആം തീയതി ബഹാവൽപൂർ ജില്ലയിലെ മരുഭൂമിക്കടുത്ത് വച്ചായിരുന്നു ഇരുവരേയും പിടികൂടിയതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. രണ്ടുവര്‍ഷം മുന്‍പായിരുന്നു പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്നും കാണാതായത്. ഓൺലൈൻ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാൻ സ്വിസർലൻഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോഗസ്ഥരോട് വിശദികരിച്ചിരുന്നു. പക്ഷേ ഏതുവഴിയിലൂടെയാണ് ഇവർ പാകിസ്ഥാനിലേക്ക് കടന്നതെന്ന വിവരങ്ങളെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പാക് പൊലീസിന്റെ പിടിയിലായ പ്രശാന്തിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ താൻ ജയിലിൽ നിന്ന് മോചിക്കപ്പെടുമെന്നും അങ്ങനെ പ്രതീക്ഷിക്കുന്നതായും രക്ഷിതാക്കളെ അദ്ദേഹം തന്നെ അറിയിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
തെലുങ്കിലായിരുന്നു പ്രശാന്ത് രക്ഷിതാക്കൾക്ക് സന്ദേശം കൈമാറിയത്. 'വീഡിയോയിൽ മമ്മിക്കും ഡാഡിക്കും സുഖമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. പൊലീസ് സ്റ്റേഷനിൽനിന്ന് അവർ തന്നെ കോടതിയിൽ ഹാജരാക്കിയെന്നും ഇനി നേരെ ജയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് കഴിഞ്ഞിട്ട് ഇന്ത്യൻ എംബസ്സിയെ വിവരമറിയിക്കുമെന്നും അതിന് ശേഷം തനിക്ക് നിങ്ങളുമായി ബന്ധപ്പെടാൻ സാധിക്കുമെന്നും ജാമ്യത്തിന് വേണ്ട കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹമ പറയുന്നു. ഇന്ത്യയും പാകിസ്ഥാനും ജയിലിൽ കഴിയുന്നവരെ കൈമാറാറുണ്ട്. പക്ഷെ അതിന് അല്പം കാല താമസം എടുക്കും. എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രശാന്ത് വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. പാക് പൊലീസിന്റെ അനുവാദം വാങ്ങിയായിരുന്നു പ്രശാന്ത് തെലുങ്കിൽ വീഡിയോയിലൂടെ സംസാരിച്ചത്. ഈ വീഡിയോ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha