കതിർ മണ്ഡപത്തിലേക്ക് അണിഞ്ഞൊരുങ്ങി എത്തിയ വധുവിനെ കണ്ടവർ അമ്പരന്നു; സ്വർണ്ണാഭരണങ്ങൾക്ക് പകരം തക്കാളി; കാര്യം അറിഞ്ഞപ്പോൾ മൂക്കത്ത് കൈ വച്ച് ആൾക്കാർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും
വിവാഹത്തിന് ആഭരണങ്ങൾ അണിഞ്ഞ് കതിർ മണ്ഡപത്തിലേക്ക് എത്തുക എന്നത് ഒരുപാട് സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ആ സ്വപ്നം നന്നായി നടപ്പിലാക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടതായിട്ട് വരും. എന്നാൽ ഇവിടെ ഇതാ ഒരു വധു കതിർ മണ്ഡപത്തിൽ സ്വർണ്ണത്തിന് പകരം തക്കാളി ഉപയോഗിച്ചായിരുന്നു കതിർ മണ്ഡപത്തിൽ എത്തിയത്. ഇത് കണ്ട് എല്ലാവരും ഞെട്ടി. പിന്നാലെ പ്രാദേശിക മാധ്യമ പ്രവർത്തകൻ എത്തി കാര്യം ചോദിച്ചപ്പോഴായിരുന്നു കാര്യം മനസിലായത്.
പാക്കിസ്ഥാനിലെ ലാഹോർ സ്വദേശിനിയാണ് തക്കാളി കൊണ്ട് തയാറാക്കിയ മാല, കമ്മൽ, വളകൾ എന്നീ ആഭരണങ്ങൾ ധരിച്ച് വേദിയിൽ എത്തിയത്. വിവാഹവേദിയിൽ ഇരുന്ന് തന്നെയായിരുന്നു അഭിമുഖം നടത്തിയത്. സ്വര്‍ണ്ണത്തിന്റെ വില കൂടുകയാണ്. തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന് സ്വർണത്തിനു പകരം തക്കാളി ഉപയോഗിക്കാൻ തീരുമാനിച്ചുവെന്നാണ് യുവതിയുടെ മറുപടി. എന്നാൽ ഇത് വിവാഹമല്ലെന്നും മറിച്ച് സർക്കാരിനെ പരിഹസിക്കുന്ന ആക്ഷേപഹാസ്യമെന്നും പറയപ്പെടുന്നു. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്തായാലും തക്കാളി ആഭരണങ്ങളുമായി വിവാഹത്തിന് ഒരുങ്ങിയ യുവതി സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. പ്രതിഷേധമായാലും യഥാർത്ഥ സംഭവമായാലും വലിയ ചിന്തകൾക്ക് ഇത് വഴിയൊരുക്കുന്നു.
https://www.facebook.com/Malayalivartha