20കാരിയുടെ തലചുറ്റലിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ കുഴങ്ങി; സിടി സ്‌കാനിലൂടെ കണ്ടെത്തിയത് യുവതിക്ക് തലച്ചോറിൽ സെറിബെല്ലം ഇല്ലെന്ന്
ഇരുപതാം വയസ് മുതൽ പതിവായി തലചുറ്റല്‍ അനുഭവപ്പെട്ട യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതോടെ പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തിയത് ഞെട്ടുന്ന കാഴ്ച. യുവതിക്ക് തലച്ചോറിലെ ഒരു പ്രധാനഭാഗം ഇല്ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സെറിബെല്ലം ഇല്ലാതെയാണ് യുവതി ജീവിക്കുന്നത്. തലച്ചോറിന്റെ സിടി സ്‌കാനിലൂടെയാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ചൈന സ്വദേശിനിയായ യുവതിയ്ക്കാണ് സെറിബെല്ലം ഇല്ലാതിരുന്നത്.
.ആദ്യമൊന്നും തലചുറ്റലിന്റെ കാരണം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. എന്നാല്‍ യുവതിയുടെ തലച്ചോറ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ അറിയുന്നത്. വൈദ്യശാസ്ത്രത്തിലെ അപൂര്‍മായ കേസാണിതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തി. ജനിച്ചപ്പോഴെ യുവതിക്ക് സെറിബെല്ലം ഇല്ലായിരുന്നു. ആറാമത്തയോ ഏഴാമത്തയോ വയസ്സിലാണ് നടക്കാനും സംസാരിക്കാനും തുടങ്ങിയതെന്ന് യുവതിയുടെ അമ്മ പറയുന്നു. നടക്കുമ്പോൾ വീണുപോകാറുണ്ടെന്നും അമ്മ പറഞ്ഞു. യുവതിക്ക് ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha