Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിച്ച ദാവൂദ് ഇബ്രാഹിം ഇപ്പോൾ എവിടെ ..!

05 DECEMBER 2019 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..

പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

ഏറെ ഭയത്തോടെ മാത്രം കേട്ടിരുന്ന പേര് ദാവൂദ് ഇബ്രാഹിം..എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം , ഈ അധോലോക നായകൻ ജീവിച്ചിരിപ്പുണ്ടോ എന്നാണ് ?ചോദ്യത്തിന് മറുപടി നൽകുവാനായി ദാവൂദിന്റെ അടുത്തകാലത്തൊന്നുമുള്ള ഒരു ശബ്ദരേഖ പോലും നമ്മുടെ രാജ്യത്തെ സുരക്ഷ ഉദ്യോഗസ്ഥരുടെ കൈകളിലില്ല എന്നതും ഞെട്ടിക്കുന്നുണ്ട് . മുംബയ് അധോലോകത്തിലെ പൊലീസുമായും, മാഫിയകളുമായുള്ള ഏറ്റുമുട്ടലുകളിലൂടെയും കുപ്രസിദ്ധമായ ഡി കമ്പനിയുടെ ഡോണായി വിലസിയ ദാവൂദ് ഇബ്രാഹിമിന് കള്ളക്കടത്തിനൊപ്പം തീവ്രവാദികളുമായി പ്രത്യേകിച്ച് പാക് ചാരസംഘടനയുടെ കൈയിലെ പാവയായി തീർന്നതോടെയാണ് കളം മാറേണ്ടി വന്നത് . ഒസാമാ ബിൻ ലാദനുമായി വളരെ അടുപ്പം ദാവൂദ് കാത്തുസൂക്ഷിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ലഷ്കർ ത്വയ്യിബ അടക്കം ഇന്ത്യൻ മണ്ണിൽ അശാന്തിയുടെ വിത്തുകൾ വിതക്കുന്ന പല തീവ്രവാദസംഘടനയ്ക്കും വേണ്ട ഫണ്ടുകൾ തരപ്പെടുത്തിയിരുന്നത് ദാവൂദ് ഇബ്രാഹിം ആയിരുന്നു.

പ്രതിരോധവകുപ്പിലെ രഹസ്യകേന്ദ്രങ്ങളിൽ നിന്നുള്ള വിവരപ്രകാരം, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, ദാവൂദ് ഇബ്രാഹിമിനായി ഗൾഫിലും, യൂറോപ്പിലുമെല്ലാം കടുത്ത സമ്മർദ്ദങ്ങൾ ചെലുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ദാവൂദും സഹോദരൻ അനീസ് ഇബ്രാഹിമും ഒന്നും ഇപ്പോൾ സെൽഫോൺ ഉപയോഗിക്കുന്നില്ലത്ര. ഈ സമ്മർദ്ദങ്ങളെത്തുടർന്ന്, മുംബൈയിലെ ബിസിനസുകാർക്ക് ദാവൂദിന്റെ അടുത്ത അനുയായിയായ ചോട്ടാ ഷക്കീലിൽ നിന്ന് ഇടയ്ക്കിടെ വന്നെത്തുമായിരുന്ന ഭീഷണിക്കോളുകളും കുറഞ്ഞിട്ടുണ്ടത്രെ.

അധികാരികളുടെയുൾപ്പടെയുള്ളവരുടെ പിന്തുണയോടെ അധോലോകം കെട്ടിപ്പടുത്ത ദാവൂദിന് പക്ഷേ മുംബയിൽ രക്തപ്പുഴയൊഴുക്കിയ 1993 ലെ സ്‌ഫോടനത്തിന് ശേഷം രാജ്യം വിടേണ്ടി വന്നു. എന്നാൽ പാക് അധികാരികളുടെ സംരക്ഷണയിൽ കഴിയുമ്പോഴും ഒരൊറ്റ ഫോൺകാളിൽ മുംബയുടെ തെരുവിൽ അശാന്തി നിറയ്ക്കുവാനും, ബിസിനസ് നടത്തുവാനുമുള്ള പ്രാപ്തിയും, ആൾബലവും ദാവൂദിന് സ്വന്തമായുണ്ടായിരുന്നു എന്നതാണ് അത്ഭുതമുണ്ടാക്കുന്നത്.

പാകിസ്ഥാനുമായുള്ള ചർച്ചകളിൽ ഇന്ത്യ എപ്പോഴും കൈമാറാൻ ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം മറ്റാർക്കും ദാവൂദ് വിട്ടുകൊടുത്തിരുന്നില്ല . ഇന്ത്യയുടെ ആവശ്യത്തെ കൈമലർത്തി അങ്ങനെയൊരാൾ തങ്ങളുടെ നാട്ടിലില്ല എന്ന മറുപടിയാണ് പാകിസ്ഥാൻ തുടർന്ന് പോയിരുന്നത്. അതേ സമയം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കൃത്യമായി ദാവൂദ് പാകിസ്ഥാനിൽ താമസിക്കുന്ന ഇടം സഹിതമുള്ള വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു.

ദാവൂദ് ഉപയോഗിക്കുന്ന ഫോൺ നമ്പരടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച നമ്പരിൽ നിന്നുമുള്ള ദാവൂദിന്റെ സംഭാഷണമാണ് പൊലീസ് മൂന്ന് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2016 നവംബറിൽ ചോർത്തിയെടുത്തത്. ഈ സംഭാഷണത്തിനുള്ള പ്രത്യേകതയെന്തെന്നാൽ ഇതിനു ശേഷം ദാവൂദിന്റെതായി ഒരു സംഭാഷണം ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിക്കും ടാപ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അന്വേഷിക്കാൻ തക്ക വിവരങ്ങളൊന്നും ദാവൂദിന്റെ ആ സംഭാഷണത്തിലുണ്ടായിരുന്നില്ല. മദ്യലഹരിയിലാണ് നാക്കു കുഴഞ്ഞ അവസ്ഥയിൽ ദാവൂദ് സംസാരിച്ചിരുന്നതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ അസുഖ ബാധിതനായ അവസ്ഥയിലെ സംഭാഷണമാണ് അതെന്നും വാദങ്ങളുണ്ടായിരുന്നു.

എന്നാൽ ദാവൂദ് ഇപ്പോഴും പാകിസ്ഥാനിലെ കറാച്ചിയിൽ കഴിയുന്നതായിട്ടാണ് സുരക്ഷ ഏജൻസികൾ നൽകുന്ന വിവരം. ഹൃദ്രോഗമടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാണ് ഒരുകാലത്ത് മുംബയ് അടക്കിവാണ ഡോണെന്നും റിപ്പോർട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (5 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (5 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (5 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (6 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (6 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (6 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (6 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (7 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (7 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (7 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (8 hours ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (8 hours ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (8 hours ago)

Malayali Vartha Recommends