വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി...പിടിയിലായത് നൂറോളം പേർ; പ്രവാസികളും ആശങ്കയിൽ
കുവെെത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി നേടി എന്ന പരാതിയിൽ നൂറോളം സ്വദേശികള്‍ പിടിയില്‍. കുവൈത്തിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയെന്ന സംശയത്തിന്റെ പേരിൽ സർക്കാർ ജീവനകകരായ നൂറു സ്വദേശികൾക്കെതിരെ അന്വേഷണമാരംഭിച്ചു. വിദേശ സർവകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന സൂചനയെ തുടർന്നാണ് അധികൃതർ അന്വേഷണം തുടങ്ങിയത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി - വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷലൈസഡ് ഓഫീസർ കോഴ്സിന് ചേരാൻ വിദ്യാഭ്യാസ രേഖകൾ നൽകിയവരാണ് കുരുക്കിലായത്. അന്വേഷണവിധേയരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈജിപ്ഷ്യൻ സർവകലാശാലകളിൽ നിന്നാണ് കൂടുതൽ സർട്ടിഫിക്കറ്റുകളും. ബന്ധപ്പെട്ട സർവകലാശാലകളുമായി സഹകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നു അധികൃതർ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വരികയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. അടുത്തഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും.
വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി - വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha