നഴ്സിങ് രംഗത്തും സ്വകാര്യവൽക്കരണം നടത്താൻ ഒരുങ്ങി കുവൈത്ത്.... തിരിച്ചടിയാകുന്നത് പ്രാവാസികൾക്ക്
നഴ്സിങ് രംഗത്തും സ്വകാര്യവൽക്കരണം നടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ്. രാജ്യത്ത് അഞ്ചുവർഷം കൊണ്ട് സ്വദേശി നഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ആശ്രയിക്കുന്നത് കുറക്കാൻ പദ്ധതി തയാറാക്കുന്നു. ധനമന്ത്രാലയം ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. സിവിൽ സര്വിസ് കമീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ, കുവൈത്ത് സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. നഴ്സിങ് തസ്തികയിലേക്ക് നിലവിൽ സ്വദേശികൾ അപേക്ഷ നൽകി കാത്തിരിക്കുന്നില്ല.
അതുകൊണ്ടുതന്നെ തൽക്കാലം ഇന്ത്യക്കാർ ഉൾപ്പെടെ നഴ്സുമാർക്ക് തൊഴിൽനഷ്ട ഭീഷണിയില്ല. എന്നാൽ, സ്വദേശിവത്കരണ ശ്രമങ്ങൾ ഭാവിയിൽ നഴ്സുമാരെയും ബാധിക്കുമെന്നാണ് സൂചന. നഴ്സിങ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകി സാങ്കേതിക തികവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. കോഴ്സിെൻറ നിലവാരം വർധിപ്പിക്കാനും പഠനം കഴിഞ്ഞ് ഇറങ്ങുന്നവർക്ക് തൊഴിൽ സാധ്യത ഉറപ്പാക്കാനും പദ്ധതി തയാറാക്കിയതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
സ്വദേശികളിൽ നഴ്സിങ് പഠന താൽപര്യം വർധിച്ചിട്ടുണ്ട്. 300ലേറെ കുട്ടികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ പഠിക്കുന്നുണ്ട്. കൂടുതൽ പേരെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. മേഖലയിൽ ആദ്യത്തെ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഖ്യാതിയോടെ 1962 ഒക്ടോബറിൽ ആരംഭിച്ചതാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ. എന്നാൽ, നഴ്സിങ് പഠനത്തിന് സ്വദേശികൾ കാര്യമായ താൽപര്യം കാണി
ച്ചിരുന്നില്ല.
ഹോസ്പിറ്റൽ പ്രോേട്ടാകോൾ പാലിക്കേണ്ടതിനാലും മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടതിനാലും ആരോഗ്യവുമായി ബന്ധപ്പെട്ട നിർണായക ജോലി ആയതിനാലും സ്വദേശി എന്ന പരിഗണന മാത്രം വെച്ച് ഇപ്പോൾ നിയമനം നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ഇൗ നിലയിലേക്ക് കുവൈത്ത് സ്വദേശികളെ വളർത്തിക്കൊണ്ടുവരാനാണ് ശ്രമം.
https://www.facebook.com/Malayalivartha