റിയാദിൽ കാറിന് തീ പിടിച്ചു.... വാൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആശങ്കയോടെ പ്രവാസികൾ
റിയാദിലെ ഒരു പ്രെട്രോൾ സ്റ്റേഷനിൽ കാറിന് തീ പിടിച്ച് ആളിക്കത്തിയെങ്കിലും വൻദുരന്തം ഒഴിവായി. പെട്രോൾ ബങ്കിൽ നിന്ന് കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകായായിരുന്നു. പുകയും അഗ്നിഗോളവും ഉയർന്ന വാഹനത്തിൽ നിന്നു തൽക്ഷണം ഇറങ്ങിയ സ്വദേശി യുവാവിന്റെ സമയോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.
കാറിലുണ്ടായിരുന്ന സ്ത്രീയും ഇതേ സമയം പുറത്തിറങ്ങി. ഞൊടിയിടയിൽ വാഹനത്തിൽ നിന്ന് തീ ഉയർന്നു പടർന്നു. തലനാരിഴക്കാണ് ഇരുവരും രക്ഷപ്പെട്ടത്. കാറിൽ നിന്നു പടർന്ന തീ പെട്രോൾ ബങ്കിലേക്ക് വ്യാപിക്കാതിരിക്കാൻ അഗ്നിശമന സിലിണ്ടർ ഉപയോഗിച്ചു പെട്രോൾ സ്റ്റേഷൻ ജീവനക്കാരൻ തീ അണയ്ക്കാൻ ശ്രമിക്കിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സമയത്താണ് സൗദി യുവാവിന്റെ ഇടപെടൽ ഉണ്ടാകുന്നത്. മറ്റൊരു സിലിണ്ടർ ഉപയോഗിച്ച് തീ അണച്ചു. ഈ രംഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജീവനക്കാരന് അഗ്നിശമന സിലിണ്ടർ ഉപയോഗിക്കാനുള്ള പരിശീലനമോ പരിചയമോ ഇല്ലാത്തതാണ് തക്ക സമയം രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാതെ പോയത്. അഗ്നി പടർന്ന വാഹനത്തിൽ നിന്ന് ഇറങ്ങി സിലിണ്ടർ ഉപയോഗിക്കാൻ സ്വദേശി പൗരന് കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ആ പ്രദേശം കത്തിക്കിച്ചാമ്പലായേനെ.
യുഎഇയിൽ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി കത്തിയമര്‍ന്നു ഏറെ വേദനാജനകമായ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരം ഒരു ദുരന്ത വാർത്ത കൂടി പ്രവാസ ലോകത്ത് നിന്ന് പുറത്ത് വരുന്നത് .റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്‍ജിന് സമീപം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു.
ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന് പിന്നാലെ ട്രാഫിക് പട്രോള്‍, അഗ്നിശമനസേന, പാരമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ കാര്യമായ പരിക്കുകളൊന്നുമേല്‍ക്കാതെ ഡ്രൈവര്‍ക്ക് കാറിന് പുറത്തിറങ്ങാനായി. ഡ്രൈവര്‍ രക്ഷപെട്ടതിന് ശേഷമാണ് കാറിന് തീപിടിച്ചത്. മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിശമന സേന പ്രദേശത്തുനിന്ന് ആളുകളെയും വാഹനങ്ങളെയും ഒഴിപ്പിച്ചു. മെഡിക്കല്‍ സംഘം ഡ്രൈവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. ബന്ധപ്പെട്ട ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാറിന്റെ എഞ്ചിനില്‍ നിന്നാണ് തീപടര്‍ന്നതെന്നും ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha