കലിതുള്ളി പെരുമഴ.... യുഎഇയില്‍ ബുധനാഴ്ചയും പരക്കെ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതയോടെ പ്രവാസികളും
യു.എ.ഇയിലെ മഴ ജനജീവിതം താറുമാറാക്കി. ബുധനാഴ്ചയും പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി ദുബായ്, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അബുദാബി തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ പെയ്തത്. റോഡുകളില്‍ വെള്ള കെട്ട് രൂപപ്പെട്ടത് വാഹന ഗതാഗതത്തെ കാര്യമായി ബാധിച്ചു. നാളെയും പരക്കെയുള്ള മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പടിഞ്ഞാറൻ തീരത്തു നിന്നും മറ്റു തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മുതൽ 55വരെ ഉയരാൻ സാധ്യത ഉണ്ട്.. അടുത്ത രണ്ടു ദിവസം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.പടിഞ്ഞാറൻ ഉഷ്ണമേഖലയിൽ നിന്നുള്ള കാറ്റും തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ തുടരുന്ന അസ്ഥിരതാവസ്‌ഥയാണ് കാറ്റിനും മഴയ്ക്കും കാരണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകും.
വാദികളിലും മറ്റും ശക്തമായ ഒഴുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ മാഖലയിലേക്കുള്ള യാത് ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. മഴയെതുടര്‍ന്ന് രാജ്യത്ത് താപനില 25 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. തീരപ്രദേശങ്ങളിൽ ഇത് 26 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ്. കടലിൽ മത്സ്യബന്ധനത്തിനും കുളിക്കാനുമിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. നാളെ അർധരാത്രി മുതൽ ബുധൻ വരെ ദുബായിലും വടക്കൻ എമിറേറ്റുകളിലും മഴ പ്രതീക്ഷിക്കാം. വരുംദിവസങ്ങളിൽ പടിഞ്ഞാറൻ തീരത്തു നിന്നു ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
തീരദേശമേഖലയിൽ കാറ്റ് കൂടുതൽ ശക്തമാകുകയും കടൽ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വാദികൾ നിറയാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, ശനി വൈകിട്ടും ഇന്നലെ പുലർച്ചെയും വിവിധ എമിറേറ്റുകളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽൈഖമ, ഫുജൈറ എന്നിവിടങ്ങളിലെ ചില പ്രധാന റോഡുകളിൽ വെള്ളക്കെട്ടുണ്ടായി.
അൽഐനിൽ വാദികൾ നിറഞ്ഞു. പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഫുജൈറയിൽ ഉച്ചകഴിഞ്ഞ് നല്ല മഴ ലഭിച്ചു. ദുബായിലും അബുദാബിയിലും പുലർച്ചെ മഴയുണ്ടായി. അസ്ഥിര കാലാവസ്ഥയിൽ ഡ്രൈവിങ്ങിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട് . അശ്രദ്ധമായി വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക് പോയിന്റുമാണ് ശിക്ഷ. വാഹനം 60 ദിവസത്തേക്കു പിടിച്ചെടുക്കുകയും ചെയ്യും. വാദികൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നു പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അൽഐൻ മുനിസിപ്പാലിറ്റി അറിയിച്ചു.
മഴയത്തു വാഹനമോടിച്ച് ഓഫിസിലേക്കു പോകുമ്പോൾ ഒട്ടും പരിഭ്രമിക്കരുത്. വൈകുമെന്നുണ്ടെങ്കിൽ ഓഫിസിൽ വിവരം അറിയിക്കുക. മഴ ശക്തമാകുകയാണെങ്കിൽ ഏതെങ്കിലും സർവീസ് സ്റ്റേഷനിലോ മറ്റേതെങ്കിലും സുരക്ഷിത മേഖലയിലോ വാഹനം നിർത്തണം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ പോകുന്നതാണ് സുരക്ഷിതം. അത്യാവശ്യ ഘട്ടത്തിലല്ലാതെ ലെയ്ൻ മാറാതിരിക്കുക. റേഡിയോ, പാതകളിലെ ഇലക്ട്രോണിക് ബോർഡുകൾ എന്നിവയിലൂടെയുള്ള നിർദേശങ്ങൾ ശ്രദ്ധിക്കണം. മോശം കാലാവസ്ഥയെന്നു കരുതി ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്. മൂടൽമഞ്ഞോ മഴയോ ഉള്ളപ്പോൾ വാഹനങ്ങളുടെ ഹസാർഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണിത്.
https://www.facebook.com/Malayalivartha