ജർമനിയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.... ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ ഞെട്ടലോടെ പ്രവാസികൾ
ജര്‍മനിയില്‍ ഉന്നതപഠനത്തിനെത്തിയ മാവേലിക്കര സ്വദേശിനി വിദ്യാർഥിനിയെ ഫ്രാങ്ക്ഫര്‍ട്ടിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര പുന്നമൂട് അനിലഭവന്‍ കാഞ്ഞൂര്‍ കിഴക്കേതില്‍ അച്ചൻ കുഞ്ഞിന്‍റെ ഏകമകള്‍ അനിലയെയാണ് താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണകാരണം ദുരൂഹമാണ്. മൃതദേഹം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലേ മരണം കാരണം വെളിവാകുകയുള്ളു.
ഈ മാസം ഏഴിന് രാത്രിയിലാണ് അനില വീട്ടുകാരുമായി അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ എട്ടിന് രാത്രി അനിലയുടെ പിതാവ് അനിലയുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന ആരോ ആണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചതെന്നാണ് അറിയുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ജര്‍മനിയില്‍ ഈ വാര്‍ത്ത പരന്നിരുന്നു. അനിലയുടെ ഫോട്ടോ വാട്സാപ്പ് മുഖേന പലരും അയച്ച് അന്വേഷണം നടത്തിയിരുന്നു.
അനിലയുടെ മരണത്തില്‍ ഇവിടെയുള്ള സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളും ആകെ അമ്പരപ്പിലും ഞെട്ടലിലുമാണ്. ജര്‍മനിയിലെ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാവും. ഇരുപത്തിയേഴുകാരിയായ അനില ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ അപ്ളെയിഡ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദവിദ്യാർഥിനിയാണ്. കൂസാറ്റില്‍ ജോലി ചെയ്യവേ 2017 ലാണ് മാസ്റ്റര്‍ പഠനത്തിനായി ജര്‍മനിയിലെത്തുന്നത്.
ചിക്കാഗോയില്‍ 19- കാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത വാർത്ത ഏറെ ഞെട്ടലോടെയായിരുന്നു പ്രവാസികൾ കേട്ടത് ഇതിന് പിന്നാലെയാണ് ഇത്തരം ഒരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ഹൈദരാബാദ് സ്വദേശിനിയും ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഓണേഴ്‌സ് വിദ്യാര്‍ത്ഥിനിയുമായ റൂത്ത് ജോര്‍ജാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച കാമ്പസ് ഗാരേജിലെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ പിന്‍സീറ്റിലാണ് റൂത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ചിക്കാഗോ മെട്രോ സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ച ഡൊണാള്‍ഡ് തുര്‍മാന്‍ (26) എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് സര്‍വകലാശാലയുമായി ബന്ധമില്ലെന്നാണ് വിവരം. ജോര്‍ജിനെ കൊലപ്പെടുത്തിയതിന് ഫസ്റ്റ് ഡിഗ്രി കൊലപാതകം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴുത്ത് ഞെരിച്ചാണ് അക്രമണക്കാരി റൂത്ത് ജോര്‍ജ്ജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍ സ്ഥീരികരിച്ചു.
കൈന്‍സിയോളജി രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മരിച്ച റൂത്ത് ജോര്‍ജ്ജ് എന്ന സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ജോര്‍ജ്ജിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം യൂണിവേഴ്‌സിറ്റി പൊലീസിന് പരാതി നല്‍കിയിരുന്നു. യൂണിവേഴ്സിറ്റിയിലെ ക്യാമറകളില്‍ നിന്ന് കുറ്റവാളിയുടെതെന്ന് സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
https://www.facebook.com/Malayalivartha