ഗാർഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ..,! പ്രവാസികൾക്ക് ആശ്വസിക്കാം
ഗാർഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ ചുമത്തുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. വൈകിപ്പിക്കുന്ന ഒാരോ മാസത്തിനും 10 ദീനാർ വീതമാണ് പിഴയീടാക്കുക. ഗാർഹികത്തൊഴിലാളികളുടെ അവകാശവും സ്പോൺസർമാരുടെ ഉത്തരവാദിത്തവും സംബന്ധിച്ച് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായും മാൻപവർ അതോറിറ്റി വ്യക്തമാക്കി. ശമ്പളം വൈകിപ്പിക്കാനും തടഞ്ഞുവെക്കാനും സ്പോൺസർക്ക് അവകാശമില്ല എന്ന് അധികൃതർ ഉൗന്നിപ്പറഞ്ഞു.
പലവിധ കാരണം പറഞ്ഞ് തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യുന്നതായ പരാതി വർധിച്ചതിനെതുടർന്നാണ് അധികൃതരുടെ ഇടപെടൽ. എല്ലാ നിയമങ്ങളും പാലിച്ച് തൊഴിലാളിയുടെ അന്തസ്സ് പരിഗണിച്ച് മനുഷ്യത്വത്തോടെ ഇടപെടണം. വാരാന്ത അവധിയും വാർഷികാവധിയും നൽകുന്നതിൽ വീഴ്ച വരുത്തരുത്. സുരക്ഷിതമായി സൂക്ഷിച്ചുവെക്കാൻ തൊഴിലാളി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഒഴികെ അവരുടെ സിവിൽ െഎഡിയും പാസ്പോർട്ടും തൊഴിലുടമ പിടിച്ചുവെക്കരുതെന്നും മാൻപവർ അതോറിറ്റി സ്പോൺസർമാരോട് ആവശ്യപ്പെട്ടു. എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതോറിറ്റിയുടെ റുമൈതിയയിലെ ഗാർഹികത്തൊഴിലാളി വിഭാഗത്തിൽ പരാതി നൽകുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഗാർഹിക തൊഴിലാളിയുടെ ശമ്പളം വൈകിയാൽ തൊഴിലുടമ പ്രതിമാസം 10 ദിനാർ തൊഴിലാളിക്ക് അധികമായി നൽകേണ്ടിവരുമെന്ന് മാൻപവർ അതോറിറ്റി. അധികമായി നൽകുന്ന തുക തൊഴിലാളിയുടെ മറ്റേതെങ്കിലും ആനുകൂല്യത്തിൽനിന്ന് വെട്ടിക്കുറക്കാനും പാടില്ല. ഗാർഹിക തൊഴിലാളിയ്ക്ക് അഭിമാനക്ഷതം വരുത്തുന്ന പ്രവൃത്തികൾ തൊഴിലുടമയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്.
അപകടകരമായ ജോലികളും ഏൽപ്പിക്കരുത്. തൊഴിലാളിക്ക് അവകാശപ്പെട്ട് പ്രതിവാര/ വാർഷിക അവധികൾ നിഷേധിക്കരുത്. തൊഴിലാളിയുടെ സമ്മതം കൂടാതെ അവരുടെ പാസ്പോർട്ട് തൊഴിലുടമയുടെ അധീനതയിൽ വയ്ക്കാൻ പാടില്ല. ശമ്പളം ബാങ്ക് വഴി നൽകണം. തൊഴിൽ തർക്കമുണ്ടായാൽ അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബന്ധപ്പെട്ട റിക്രൂട്മെന്റ് ഏജൻസി മുഖേന പരിഹാരത്തിന് ശ്രമിക്കണം എന്നീ കാര്യങ്ങളും മാൻപവർ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നുണ്ട്.
നേരത്തെ സ്വദേശികളോ വിദേശികളോ ആയ തൊഴിലാളികളുടെ ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമയില്‍ നിന്ന് 3000 സൗദി റിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു . ശമ്പളം വൈകിയാലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശമ്പളത്തില്‍ കുറവ് വന്നാലും പിഴ ഒടുക്കേണ്ടി വരും. തൊഴില്‍ മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റ് അനുസരിച്ചാണ് നടപടി. 2013ല്‍ വിവിധ ഘട്ടങ്ങളിലായാണ് വേജ് പ്രോട്ടക്ഷന്‍ സിസ്റ്റം രാജ്യത്ത് കൊണ്ടുവന്നത്. 130ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്. നവംബര്‍ മധ്യത്തോടെ നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലേക്കും നിയമം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha