Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇമ്രാന് വീണ്ടും പണികിട്ടി; പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു

15 DECEMBER 2019 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു) രംഗത്ത്. പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള തെഹ്‍രീക് ഇ ഇന്‍സാഫ് സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ സ്ത്രീകളുടെ പദവിക്കായുള്ള കമ്മീഷന്‍ കുറ്റപ്പെടുത്തി.

വിവേചനപരമായ നിയമനിർമാണത്തിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുള്ള ജനങ്ങളിലെ ‘തീവ്രമായ മാനസികാവസ്ഥ’ യെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആരോപണം. കമ്മിഷന്റെ 47 പേജുള്ള റിപ്പോർട്ടിലാണ് സർക്കാരിന് നേരെയുള്ള വിമർശനം.

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പാകിസ്ഥാനിലെ മത സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് 47 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൈവനിന്ദ നിയമം കൂടുതല്‍ രാഷ്ട്രീയവത്കരിക്കുകയും ആയുധവത്‍കരിക്കുകയും ചെയ്യുകയാണ്. അഹമദീയ വിഭാഗത്തിനെതിരായ നിയമം മതന്യൂനപക്ഷത്തെ ദ്രോഹിക്കാന്‍ മാത്രമല്ല, രാഷ്ട്രീയ നേട്ടത്തിനായും ഉപയോഗിക്കുകയാണ്. പാകിസ്ഥാനിലെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ കടുത്ത പീഡനമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മത വിഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ഏറ്റവുമധികം പീഡനത്തിനിരയാകുന്നത്.

വര്‍ഷം തോറും നിരവധിയാളുകളെയാണ് തട്ടിക്കൊണ്ടുപോയി മതം മാറ്റത്തിന് വിധേയരാക്കുന്നത്. ന്യൂനപക്ഷ മതത്തില്‍ പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മുസ്ലിം പുരുഷന്‍മാരെക്കൊണ്ട് വിവാഹം ചെയ്യിക്കുന്നതും പതിവാണ്. ഇങ്ങനെ തട്ടിക്കൊണ്ടുപോകപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങിയെത്താന്‍ കഴിയാറില്ല എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പോലീസ് ഒരു നടപടിയും സ്വീകരിക്കാത്തതും തട്ടിക്കൊണ്ടുപോകലുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോലീസും കോടതിയും സര്‍ക്കാരുമെല്ലാം ഇത്തരം ക്രമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഇസ്ലാമിനെ വിര്‍ശിക്കുന്നവരെല്ലാം കുറ്റവാളിയാണെന്ന് പറയുന്ന ദൈവനിന്ദാ നിയമത്തെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഈ നിയമം പലപ്പോഴു ദുരുപയോഗം ചെയ്യുന്നുണ്ട്. സമൂഹത്തിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ നിയമം. കൂടാതെ ഇത് ഭീകരവാദത്തെ വളര്‍ത്തുകയും ചെയ്യുന്നു. നിയമത്തിന്‍റെ ബലത്തില്‍ പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങളുമുണ്ടാകുന്നു.

ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളിലെയും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍ പതിവാണ്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെയാണ് കൂടുതലായി തട്ടിക്കൊണ്ടുപോകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ് പലപ്പോഴും ഇരകളാകുന്നത്.

വര്‍ഗീയ ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികളെടുക്കണമെന്ന് യുഎന്‍ കമ്മിഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (31 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (2 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (4 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends